Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ആ സ്വപ്‌നം ശേഷിക്കുന്നു

സൂര്യ കൃഷ്ണമൂര്‍ത്തിbyസൂര്യ കൃഷ്ണമൂര്‍ത്തി
Dec 17, 2024, 10:58 am IST
inArticle

മാന്ത്രികവിരലുകളുടെ താള വിസ്മയത്താല്‍ സാക്കിര്‍ ഹുസൈന്‍ രണ്ട് തവണ സൂര്യഫെസ്റ്റിവല്ലിനെ സമ്പന്നമാക്കിയിരുന്നു. രണ്ടും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹത്തിന്റെ അച്ഛനും തബലയില്‍ ഉസ്താദുമായ അള്ളാ രഖാ ഖുറേഷിക്കൊപ്പമാണ് ആദ്യം എത്തിയത്. പിന്നെയെത്തുന്നത് ഒഡീസി നര്‍ത്തകി പ്രോത്തിമ ബേദിയുടെ ചുവടുകള്‍ക്ക് താളമൊരുക്കാനും. രണ്ട് തവണയും സാക്കിറിന്റെ താളപ്പെരുക്കത്തില്‍ സൂര്യഫെസ്റ്റിവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം അദ്ദേഹവുമായി ബന്ധം തുടരാനായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ അച്ഛന് പിന്നാലെ സഹോദരിയും മരണപ്പെട്ടു. ആ സമയം അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. ഇരുവരുടെയും മരണം അദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നതായിതോന്നി. മൂന്നുവര്‍ഷം മുമ്പ് സാക്കിറിനെ ഒരിക്കല്‍കൂടി അനന്തപുരിയില്‍ എത്തിക്കണമെന്ന മോഹം തോന്നി. അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. സ്ഥിരം രീതിയായ താളവിതാനത്തിന് പകരം പുതിയ രീതി എന്തെങ്കിലും വേണമെന്ന് ഓഫീസ് മറുപടി നല്‍കി. അങ്ങനെ വേദിയില്‍ സാക്കിറും അദ്ദേഹത്തിന്റെ തബലകളും ശോഭനയുടെ നൃത്തവും സമന്വയിപ്പിച്ചൊരു പ്രോജക്ട് നല്‍കി. സൂര്യക്ക് ഒപ്പം ശോഭനയും ആ പ്രോഗ്രാമിന് വേണ്ടി എറെ ശ്രമിച്ചു. പക്ഷെ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. മരണ വിവരം അറിയുമ്പോഴാണ് പ്രോജക്ട് നല്‍കുന്ന സമയത്തെല്ലാം അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു എന്ന് അറിയുന്നത്.

സാക്കിറിനൊപ്പം ശോഭനയുടെ നൃത്തം എന്ന സൂര്യയുടെ സ്വപ്‌നം ശേഷിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. സംഗീതജ്ഞര്‍ക്ക് മാത്രമല്ല, സാധാരണക്കാരനെപോലും ഏറെ സ്വാധീനിച്ച അനശ്വര കലാകാരന്‍. താജ്മഹല്‍ ടിയുടെ ‘വാഹ് താജ്’ എന്ന പരസ്യത്തിലെ സാക്കിറിന്റെ വിരലുകളുടെ താളവേഗവും അതിനനുസരിച്ചുള്ള മുടിയുടെ ചലനവും സാധാരണക്കാര്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു. ചുമരിലോ മേശയിലോ താളം പിടിക്കുന്നവരോട് സാക്കിര്‍ ഹുസൈനാണോ എന്ന് ചോദിക്കുന്ന തരത്തില്‍ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു അദ്ദേഹം.

നമ്മുടെ സംഗീതത്തിന് ലോകത്തിനു മുന്നില്‍ പേരും പ്രശസ്തിയും കൈവരിക്കാന്‍ ആധുനിക കാലത്ത് സാക്കീര്‍ ഹുസൈനിലൂടെ കഴിഞ്ഞിട്ടുണ്ട്. വിദേശത്തെ പ്രശസ്തരായ പല സംഗീതജ്ഞര്‍ക്കൊപ്പവും അദ്ദേഹം തബലവായിച്ചു. ഓരോ തവണ അദ്ദേഹത്തിന്റെ തബലവാദനം കേള്‍ക്കുമ്പോഴും കാണുമ്പോഴും വീണ്ടും വീണ്ടും അതു കാണാനും കേള്‍ക്കുവാനുമുള്ള പ്രേരണ സംഗീതാസ്വാദകനുണ്ടാകുന്നു. അത്രയധികം സൗന്ദര്യമായിരുന്നു അദ്ദേഹത്തിന്റെ തബലവായനയ്‌ക്ക്. കൈയുടെ ചലനവും ആ ശരീരഭാഷയും നൃത്തം ചെയ്യുന്ന മുടിയിഴകളുമെല്ലാം…ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച കലാകാരന്‍. ലോകത്തിന്റെ നഷ്ടമാണ് ആ വേര്‍പാട്. വ്യക്തിപരമായി എന്റെ സ്വപ്‌നങ്ങളുടെ നഷ്ടവും.

Tags: Soorya krishnamoorthiRemembering Ustad Zakir Hussain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന് തിരശീല ഉയർന്നു.

സാക്കിര്‍ ഹുസൈനൊപ്പം പെരുവനം, മുംബൈ കേളി സംഘടനയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച 'തൃകാലം ചടങ്ങില്‍ വച്ചു സമ്മാനിച്ച വീരശ്യംഖല ഉയര്‍ത്തിക്കാണിക്കുന്ന തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍. അന്നമനട പരമേശ്വരന്‍ മാരാര്‍, പി.കെ. നാരായണന്‍ നമ്പ്യാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, അന്റോണിയോ സാക്കിര്‍ ഹുസൈന്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയവര്‍ സമീപം
Main Article

ഉസ്താദ് സാക്കിര്‍ ഹുസൈന്‍: കാതില്‍ അമൃതു പകര്‍ന്ന ലയവിന്യാസം

Editorial

ഉസ്താദ് സാക്കീര്‍ ഹുസൈന്‍: വിസ്മയം സൃഷ്ടിച്ച മാന്ത്രിക വിരലുകള്‍

Entertainment

സാക്കിര്‍ ഹുസൈന്‍ അനുസ്മരണം: ആദ്യം കേട്ടത് സൂക്തങ്ങള്‍ക്ക് പകരം തബലയുടെ താളം

Entertainment

ചിക്കുൻഗുനിയ വന്ന് ശോഭനക്ക് കാല് നിലത്ത് തൊടാൻ പോലും പറ്റില്ലായിരുന്നു: എന്നിട്ടും !

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.