പെരുമ്പാവൂർ : പെരുമ്പാവൂരിൽ കഞ്ചാവ് ശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. തൊടുപുഴ, കാഞ്ഞിരമറ്റം, പൂതനകുന്നേൽ വീട്ടിൽ ശംബു (24) , തൊടുപുഴ തെക്കുംഭാഗം കണിയാംമൂഴിയിൽ വിനയരാജ് (25 ) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വില്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 3.690 കിലോഗ്രാം കഞ്ചാവുമായി ഹസ്സൻ എന്നയാളെ പെരുമ്പാവൂർ പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇപ്പോൾ രണ്ട്പേർ അറസ്റ്റിലായത്.
ഹസ്സൻ കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇവർ മുഖേനയായിരുന്നു. ശംഭു പെരുമ്പാവൂരിലെ ബസ് ഡ്രൈവറാണ്. ഇടുക്കി ജില്ലയിലേക്കും കഞ്ചാവ് കടത്തിയിരുന്നത് ഇവരാണ്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇരുവർക്കുമെതിരെ കഞ്ചാവ് കടത്ത്, ഭവനഭേദനം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കേസുകൾ നിലവിലുണ്ട്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി. എം. സൂഫി, എസ് ഐ മാരായ റിൻസ് എം തോമസ്, പി. എം. റാസിക്, എസ് സിപിഒ മാരായ സുബിൻ, അജിത്ത് മോഹൻ, നിഷാദ്, രജിത്ത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്.
















