Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആള്‍ക്കൂട്ടമുള്ള സ്ഥലത്ത് 50-60 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് 300 മീറ്ററോളം ഓടിയ ബസ് ; തീവണ്ടി പാളം തെറ്റിക്കല്‍ പോലെ മറ്റൊരു ഗൂഢ പദ്ധതിയോ?

മഹാരാഷ്‌ട്രയില്‍ നിന്നും വ്യത്യസ്തമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരു വ്യത്യസ്തമായ ബസ് അപകടമാണിത്. തിരക്കിട്ട കവലയില്‍ ഈ ബസ് ആദ്യ വാഹനത്തെ ഇടിച്ച ശേഷം മറ്റ് 50-60 വാഹനങ്ങളെ ഇടിച്ച ശേഷം 300 മീറ്ററുകളോളം മുന്നോട്ട് പാഞ്ഞശേഷമാണ് നിര്‍ത്തിയത്. മനപൂര്‍വ്വം ഉണ്ടാക്കിയ ഈ വാഹനാപകടത്തില്‍ പരമാവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയായിരുന്നു ഡ്രൈവറുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 10:16 pm IST
in India

മുംബൈ: ഇന്ത്യയില്‍ പല രീതിയില്‍ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന ആശങ്ക കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പങ്കുവെയ്‌ക്കുന്നുണ്ട്. ഭാരതത്തില്‍ മോദി ഭരണത്തിന്‍ കീഴില്‍ ഒന്നും നേരെ ചൊവ്വേ നടക്കുന്നില്ല എന്ന പ്രതീതി ജനിപ്പിക്കുകയാണത്രെ ഈ അട്ടിമറിപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. സുപ്രീംകോടതി മുതല്‍ കീഴോട്ടുള്ള ഒരു സംവിധാനങ്ങളും ശരിയായി രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന സാധാരണ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അട്ടമറി പ്രവര്‍ത്തനങ്ങള്‍ നല്ലൊരു മാര്‍ഗ്ഗമാണ്.

ഇന്ത്യന്‍ റെയില്‍വേയെ അങ്ങിനെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാള് കുറെയായി. അടിക്കടി ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുക, ട്രെയിനുകളെ പാളം തെറ്റിക്കുക തുടങ്ങിയ ഗൂഢ പദ്ധതികളാണ് ഇന്ത്യയുടെ ശത്രുക്കള്‍ ആസൂത്രണം ചെയ്യുന്നത്. റെയില്‍പാളങ്ങളില്‍ തീവണ്ടികള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ വലിയ വസ്തുക്കള്‍ കൊണ്ടുവന്ന് വെച്ച് തീവണ്ടി പാളം തെറ്റിക്കാനുള്ള പലശ്രമങ്ങളും അടുത്തയിടെ കണ്ടുപിടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നിലുള്ളവര്‍ക്ക് കര്‍ശനമായശിക്ഷയും നല്‍കി.

അടുത്തിടെ നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ എന്ന സ്ഥാപനം ശരിയല്ലെന്ന് സ്ഥാപിക്കാന്‍ നീറ്റ് പേപ്പര്‍ ചോര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ചില ലോബികള്‍ ആണെന്ന് കണ്ടെത്തിയിരുന്നു. സിബിഐ കൂടി അന്വേഷണം കടുപ്പിച്ചതോടെ പ്രതികള്‍ പൊന്തിവന്നു. ഒരു പ്രത്യേക സമുദായത്തില്‍ പെട്ട ഒരു പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അവര്‍ക്ക് കൂട്ടായി മറ്റു ചിലരും. എല്ലാവരെയും സിബിഐ പൊക്കാന്‍ തുടങ്ങിയതോടെ നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ ഇന്ത്യ മുഴുവന്‍ സമരം ചെയ്യാനിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വരെ കണ്ടം വഴി ഓടി.

ജമ്മു കശ്മീരില്‍ കണ്ടെത്തിയ ഒരു പ്രവണത ഇതാണ്. സൈനികരെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കേണ്ട ബസുകള്‍ യാത്രയ്‌ക്കിടെ കൊക്കയിലേക്ക് മറിയുന്നു. ഇതിന് പിന്നില്‍ വണ്ടിയോടിക്കാന്‍ എത്തുന്ന ഡ്രൈവര്‍ മാരാണെന്നും അവര്‍ ചില ഗൂഢ അജണ്ടകള്‍ നടപ്പാക്കുകയാണെന്നും കണ്ടെത്തിയിരുന്നുയണ്ട്. ചില വിമാനത്താവളങ്ങളില്‍ നടന്ന തീപ്പിടിത്തങ്ങള്‍ക്ക് പിന്നിലും ബോധപൂര്‍വ്വം നടന്ന അട്ടിമറികളാണെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

സുപ്രീംകോടതിയിലാകട്ടെ, ഹൈക്കോടതിയിലാകട്ടെ കോണ്‍ഗ്രസിനോ എന്‍ജിഒകള്‍ക്കോ പ്രതിപക്ഷപാര്‍ട്ടികള്‍ക്കോ ചില സമുദായങ്ങള്‍ക്കോ എതിരെ വിധി വന്നാല്‍ കോടതികള്‍ ഹിന്ദുത്വ കോടതികളാണെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രചരിപ്പിക്കുന്നത് പതിവായിരിക്കുന്നു. എന്തിന് ഹിജാബ് വിവാദത്തില്‍ സ്കൂളുകളില്‍ മതപരമായ ചിഹ്നങ്ങള്‍ വേണ്ട, യൂണിഫോം മതി എന്ന് വിധിക്കുന്ന ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി വരെ പരസ്യമായി ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധി തന്നെ തന്റെ രാഷ്‌ട്രീയ അജണ്ട വ്യക്തമാക്കിക്കൊണ്ട് ഈയിടെ പറഞ്ഞത് ഇന്ത്യയിലെ ഒരു സ്ഥാപനങ്ങളും നേരെചൊവ്വേ പ്രവര്‍ത്തിക്കുന്നില്ല എന്ന് വരുത്തുകയാണ് ആവശ്യമെന്നാണ്.

കോടതി, പൊലീസ്, മത്സരപ്പരീക്ഷകളുടെ ചുമതലയുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയൊന്നും നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്നില്ലെന്ന് വരുത്തുക വഴി ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുക- അതാണ് ലക്ഷ്യം. ഒരു പക്ഷെ ഏതോ എന്‍ജിഒ സംഘടനകളുടെ അതല്ലെങ്കില്‍ ജോര്‍ജ്ജ് സോറോസിന്റെ അതല്ലെങ്കില്‍ ഡിപ് സ്റ്റേറ്റിന്റെ ബുദ്ധിയില്‍ വിരിഞ്ഞ ഗൂഢപദ്ധതിയായിരിക്കാം ഇത്.

കാര്യങ്ങള്‍ ഇങ്ങിനെ പോയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് മഹാരാഷ്‌ട്രയില്‍ നിന്നും വ്യത്യസ്തമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു വ്യത്യസ്തമായ ബസ് അപകടമാണിത്. തിരക്കിട്ട കവലയില്‍ ഈ ബസ് ആദ്യ വാഹനത്തെ ഇടിച്ച ശേഷം മറ്റ് 50-60 വാഹനങ്ങളെ ഇടിച്ച ശേഷം 300 മീറ്ററുകളോളം മുന്നോട്ട് പാഞ്ഞശേഷമാണ് നിര്‍ത്തിയത്. മനപൂര്‍വ്വം ഉണ്ടാക്കിയ ഈ വാഹനാപകടത്തില്‍ പരമാവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയായിരുന്നു ഡ്രൈവറുടെ ലക്ഷ്യം. ഡ്രൈവറായ സഞ്ജയ് മോറെ എന്ന 54 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപൂര്‍വ്വം നടത്തിയ വാഹനാപകടം എന്നാണ് പൊലീസ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരാണ് സഞ്ജയ് മോറെയെക്കൊണ്ട് ഇതിന് പ്രേരിപ്പിച്ചത് എന്ന് മാത്രമേ അറിയാനുള്ളൂ എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ കുര്‍ള വെസ്റ്റ് മാര്‍ക്കറ്റില്‍ ആണ് ഈ വാഹനാപകടം നടന്നത്. നിറയെ യാത്രക്കാരുള്ള ഈ ബസ് 60-60 വാഹനങ്ങളില്‍ ചെന്ന് ഇടിച്ച ശേഷം ഒരു അപാര്‍ട്മെന്‍റിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്. രാത്രി 9.45ന് നടന്ന ഈ അപകടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.
സഞ്ജയ് മോറെയ്‌ക്ക് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിരുന്നോ? ഇത് ഒരു രാഷ്‌ട്രീയ ക്വട്ടേഷനാണോ? ഇതെല്ലാം അറിയേണ്ടിയിരിക്കുന്നു. മഹാരാഷ്‌ട്രയില്‍ മഹായുതി വീണ്ടും അധികാരത്തില്‍ ഏറുകയും പല കേന്ദ്രങ്ങളെയും അസ്വസ്ഥപ്പെടുത്തി ബിജെപിയുടെ ദേവേന്ദ്ര ഫഡ് നാവിസ് മുഖ്യമന്ത്രിയായി അധികാരത്തില്‍ ഏറുകയും ചെയ്തിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ.

ഇപ്പോള്‍ എല്ലാം സംശയിക്കപ്പെടേണ്ട അവസ്ഥയാണ് ഇന്ത്യയില്‍. എന്തിന് വഴിവിട്ട സംഭവങ്ങള്‍ക്ക് പിന്നിലും ഒരു രാഷ്‌ട്രീയ അജണ്ട മണക്കാന്‍ സാധിക്കുന്നു. തീപ്പിടത്തമായാലും ട്രെയിന്‍ അപകടമായാലും വാഹനാപകടമാണെങ്കിലും ബലാത്സംഗമാണെങ്കില്‍ പോലും -പിന്നില്‍ രാഷ്‌ട്രീയ അജണ്ടകളാണ് മണക്കുന്നത്. ഇപ്പോള്‍ ഇതേക്കുറിച്ച് അറിയുന്നതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാണ്. റെയില്‍പാളങ്ങളില്‍ അപകടം പതിയിരിക്കുന്നോ എന്ന് സാധാരണ സാമൂഹ്യ സംഘടനകള്‍ വരെ രംഗത്തിറങ്ങണമെന്ന് റിപ്പബ്ലിക് ടിവി ചാനലിന്റെ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ഈയിടെ പറഞ്ഞത്.

Tags: maharashtraDeepStateGeorgesorostrainjihadtrainderailmentaccidentjihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

India

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

India

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.