Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ്‌ഐ ഭീകരരുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി; ചെയ്തത് ഗുരുതരമായ കുറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 05:59 am IST
in Kerala

കൊച്ചി: പാലക്കാട്ട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വധിച്ച കേസില്‍ പ്രതികളായ ഏഴു പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പട്ടാമ്പി സ്വദേശികളായ ഹനീഫ, കാജാ ഹുസൈന്‍, മുഹമ്മദ് ഹക്കിം, കല്‍പാത്തി സ്വദേശി അബ്ബാസ്, യാക്കര സ്വദേശി നൗഷാദ്, കല്ലേക്കാട് സ്വദേശി ബഷീര്‍, വിളയൂര്‍ സ്വദേശി അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പിഎഫ്‌ഐക്കെതിരേ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ ശ്രീനിവാസന്‍ വധക്കേസ് ഏറ്റെടുക്കുകയായിരുന്നു.

രണ്ടു കേസിലുമായി 71 പ്രതികളെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്. പ്രതികള്‍ക്കെതിരേ സാക്ഷി മൊഴികളും, രേഖകളും, ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും, അതിനാല്‍ ജാമ്യം നല്കരുതെന്നുമുള്ള എന്‍ഐഎ വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം തള്ളിയത്. പ്രതികള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇവര്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവര്‍ നിരീക്ഷിച്ചു. എന്‍ഐഎയ്‌ക്കു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശാസ്തമംഗലം അജിത് കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. ശ്രീനാഥ് എന്നിവര്‍ ഹാജരായി.

ഈ കേസില്‍ നേരത്തെ 17 പ്രതികള്‍ക്ക് ജാമ്യമനുവദിച്ചതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഒരു പൊതുവിധിയിലൂടെ ജാമ്യം അനുവദിക്കുമ്പോള്‍ ഓരോ പ്രതിയുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നെന്നു കോടതി വ്യക്തമാക്കി.

ഒന്‍പതു പേര്‍ ഒഴികെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതികള്‍ക്കു നോട്ടീസ് അയയ്‌ക്കാന്‍ ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ജാമ്യം ലഭിക്കാത്ത പ്രതികളും കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജികള്‍ ഡിസംബര്‍ 13നു പരിഗണിക്കും.

ജാമ്യം നല്കിയതിനെതിരേ എന്‍ഐഎ നല്കിയ 17 ഹര്‍ജികളില്‍ ആറു ഹര്‍ജികള്‍ എന്തുകൊണ്ടാണ് ഇന്നലെ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യാത്തതെന്നു കോടതി രജിസ്ട്രിയോട് ആരാഞ്ഞു. ഈ ഹര്‍ജികള്‍ ഡിസംബര്‍ 16നു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. എന്‍ഐഎയ്‌ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ ഹാജരായി.
ശ്രീനിവാസനെ 2022 ഏപ്രില്‍ 16നാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ പ്രതികള്‍ പാലക്കാട് മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളായ 26 പോപ്പുലര്‍ ഫ്രണ്ടുകാരില്‍ 17 പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്കി. ഈ ഉത്തരവ് അടിസ്ഥാനത്തില്‍, 2024 സപ്തംബറില്‍ ഇതേ കൊലപാതകക്കേസിലെ മറ്റൊരു പ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Tags: Kerala High court​​PFI terroristsRSS Palakkadserious crimeA Sreenivasan Murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

കപ്പലിലെ തീപ്പിടിത്തം: ഷിപ്പ് മാസ്റ്റര്‍ക്കും ചീഫ് ഓഫീസര്‍ക്കും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി

Kerala

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.