Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ്‌ഐ ഭീകരരുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി; ചെയ്തത് ഗുരുതരമായ കുറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 05:59 am IST
inKerala

കൊച്ചി: പാലക്കാട്ട് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസനെ വധിച്ച കേസില്‍ പ്രതികളായ ഏഴു പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പട്ടാമ്പി സ്വദേശികളായ ഹനീഫ, കാജാ ഹുസൈന്‍, മുഹമ്മദ് ഹക്കിം, കല്‍പാത്തി സ്വദേശി അബ്ബാസ്, യാക്കര സ്വദേശി നൗഷാദ്, കല്ലേക്കാട് സ്വദേശി ബഷീര്‍, വിളയൂര്‍ സ്വദേശി അമീര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പിഎഫ്‌ഐക്കെതിരേ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ ശ്രീനിവാസന്‍ വധക്കേസ് ഏറ്റെടുക്കുകയായിരുന്നു.

രണ്ടു കേസിലുമായി 71 പ്രതികളെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലിലാണ്. പ്രതികള്‍ക്കെതിരേ സാക്ഷി മൊഴികളും, രേഖകളും, ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും, അതിനാല്‍ ജാമ്യം നല്കരുതെന്നുമുള്ള എന്‍ഐഎ വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം തള്ളിയത്. പ്രതികള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇവര്‍ക്കെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവര്‍ നിരീക്ഷിച്ചു. എന്‍ഐഎയ്‌ക്കു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശാസ്തമംഗലം അജിത് കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. ശ്രീനാഥ് എന്നിവര്‍ ഹാജരായി.

ഈ കേസില്‍ നേരത്തെ 17 പ്രതികള്‍ക്ക് ജാമ്യമനുവദിച്ചതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഒരു പൊതുവിധിയിലൂടെ ജാമ്യം അനുവദിക്കുമ്പോള്‍ ഓരോ പ്രതിയുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നെന്നു കോടതി വ്യക്തമാക്കി.

ഒന്‍പതു പേര്‍ ഒഴികെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതികള്‍ക്കു നോട്ടീസ് അയയ്‌ക്കാന്‍ ജസ്റ്റിസ് എ.എസ്. ഓക്ക, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ജാമ്യം ലഭിക്കാത്ത പ്രതികളും കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജികള്‍ ഡിസംബര്‍ 13നു പരിഗണിക്കും.

ജാമ്യം നല്കിയതിനെതിരേ എന്‍ഐഎ നല്കിയ 17 ഹര്‍ജികളില്‍ ആറു ഹര്‍ജികള്‍ എന്തുകൊണ്ടാണ് ഇന്നലെ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യാത്തതെന്നു കോടതി രജിസ്ട്രിയോട് ആരാഞ്ഞു. ഈ ഹര്‍ജികള്‍ ഡിസംബര്‍ 16നു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. എന്‍ഐഎയ്‌ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ ഹാജരായി.
ശ്രീനിവാസനെ 2022 ഏപ്രില്‍ 16നാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ പ്രതികള്‍ പാലക്കാട് മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതികളായ 26 പോപ്പുലര്‍ ഫ്രണ്ടുകാരില്‍ 17 പേര്‍ക്കും ഹൈക്കോടതി ജാമ്യം നല്കി. ഈ ഉത്തരവ് അടിസ്ഥാനത്തില്‍, 2024 സപ്തംബറില്‍ ഇതേ കൊലപാതകക്കേസിലെ മറ്റൊരു പ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Tags: Kerala High court​​PFI terroristsRSS Palakkadserious crimeA Sreenivasan Murder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.