Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനം ഇന്ന്

സി.പി. മധുസൂദനന്‍ by സി.പി. മധുസൂദനന്‍
Nov 23, 2024, 07:01 am IST
in Samskriti

അവതാര പുരുഷനായ ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനമാണ് നവംബര്‍ 23. ധര്‍മത്തില്‍ നിന്ന് വ്യതിചലിച്ച് അധര്‍മം സമൂഹത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി പ്രപഞ്ചശക്തി അവതാരമെടുക്കുന്നു. നേരായ മാര്‍ഗത്തിലേക്കുള്ള ഭദ്രദീപം കാണിച്ചു തരുന്നു. അവതാരവാണി അനുസരിച്ചു ജീവിച്ചാല്‍ ശാന്തിയും സമാധാനവും സന്തോഷവും അനുഭവിക്കാം.

ഭഗവാന്‍ ഒരിക്കല്‍ അരുളി, ”ധര്‍മ്മമാണ് ജീവിതത്തിന്റെ പ്രാഥമിക നീതിവാക്യം. എന്താണ് ധര്‍മ്മം? ‘ധാരയതി ഇതി ധര്‍മഃ’ എന്ന് വേദം. ധര്‍മമാണ് എല്ലാത്തിനേയും താങ്ങി നിര്‍ത്തുന്നത്.

എന്താണ് മനുഷ്യ ധര്‍മം? സദാചാരത്തിലും സത്യനിഷ്ഠയിലും അധിഷ്ഠിതമായ ത്യാഗജീവിതമാണ് മനുഷ്യന്റെ ധര്‍മം. ത്രികരണശുദ്ധിയോടു കൂടി വേണം ധര്‍മാനുഷ്ഠാനം. ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുടെ ഐക്യമാണ് മര്‍മ്മ പ്രധാനം. ഇവയുടെ അനൈക്യമാണ് ധര്‍മച്യുതിക്കു മൂലകാരണം. അതിന്റെ ഫലമായി രാഷ്‌ട്രത്തിന്റെ ശ്രേയസ്സും സമൃദ്ധിയും നശിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷിതത്വം അത്യപൂര്‍വ്വമായി. സദാചാരവും സത്യനിഷ്ഠയും അപ്രത്യക്ഷമാകുന്നു. ധനാഗമ തൃഷ്ണക്കുള്ള ഭ്രാന്തമായ അലച്ചിലില്‍ മൂല്യങ്ങളെല്ലാം വിസ്മൃതമാകുന്നു.

ഈ ദുരവസ്ഥക്ക് ഒരു മാറ്റത്തിന്റെ പ്രത്യാശ കാണുന്നത് യുവതലമുറയിലാണ്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍, പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യമായി പഠിപ്പിക്കുന്നു, ആ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഭഗവാന്‍ പറയുന്നു, ”വിദ്യാര്‍ത്ഥികള്‍ സത്യനിഷ്ഠയോടെ ധര്‍മം പുലര്‍ത്തി രാഷ്‌ട്രത്തെ സേവിക്കണം. എങ്കില്‍ മാത്രമേ രാഷ്‌ട്രത്തിന്റെ മഹത്വവും, യശസും, പ്രാചീന ഭാരതീയ സംസ്‌കാരവും വീണ്ടെടുക്കാനാകൂ.”

അതിനെല്ലാം അടിസ്ഥാനമായിരിക്കുന്നത് ഈശ്വരനിലുള്ള ഭക്തിയാണ്. ഭക്തിയില്ലാതെ ഒന്നും നേടാനാകില്ല. ഈശ്വരീയശക്തിക്കു മാത്രമേ ലോകത്തെ രക്ഷിക്കാനാകൂ. അതിനാല്‍ എല്ലായ്‌പോഴും ലോകക്ഷേമത്തിനായി ഈശ്വര പ്രാര്‍ത്ഥനയോടെ സ്വധര്‍മമനുഷ്ഠിക്കുക. ”യോഗക്ഷേമം വഹാമ്യഹം”-ഗീതയും ഓര്‍മിപ്പിക്കുന്നു.

കോലാഹലങ്ങളില്‍ നിന്നും അവ്യവസ്ഥകളില്‍ നിന്നും രാഷ്‌ട്രത്തെ രക്ഷിക്കാന്‍ ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമേ സാധിക്കൂ. ഭാവികാലത്തെ ശാന്തിയും സമാധാനവും പുരോഗതിയും വിദ്യാര്‍ത്ഥികളുടെ കഴിവുകളേയും പരിശ്രമങ്ങളേയും ആശ്രയിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങളായി ആദ്ധ്യാത്മിക മഹിമയിലൂടെ കീര്‍ത്തി നേടിയ രാഷ്‌ട്രത്തിന്റെ ഇന്നത്തെ അധോഗതിയില്‍ നിന്ന് ശാന്തിയും സമാധാനവും സുരക്ഷിതത്വവും പുനരുദ്ധരിക്കപ്പെടേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്.

പ്രഹ്ലാദ കുമാരന്റെ ജീവിതം മാതൃകയാക്കണം. കൊടിയ പീഡനങ്ങള്‍ ഹിരണ്യകശിപുവില്‍ നിന്ന് നേരിട്ടപ്പോഴും ‘ദേഹ’ത്തെപ്പറ്റി ഒരു പരിഗണനയുമില്ലാതെ. പ്രഹ്ലാദന്‍ ”ദേഹി”യെപ്പറ്റി മാത്രമാണ് ധ്യാനിച്ചിരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍മച്യുതിയില്‍പ്പെടാതെ സത്യ ധര്‍മാദികളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണം. യൗവ്വനാവസ്ഥയിലാണ് എല്ലാ കഴിവുകളും വൈഭവങ്ങളും വളര്‍ത്തിയെടുക്കേണ്ടത്. അതിന് ഈശ്വരഭജനം വേണം. ഹൃദയം ദിവ്യപ്രേമത്താല്‍ പൂരിതമാക്കണം. ആദ്ധ്യാത്മികതയെ കലാശാലാ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കണം. ഒരു പക്ഷിക്കും ഒരു ചിറകു കൊണ്ടു മാത്രം പറക്കാനാവില്ല. രണ്ടു ചിറകുകളും വേണം. അതുപോലെ മനുഷ്യന് ലൗകികകാര്യങ്ങള്‍ക്കായി ഭൗതിക ജ്ഞാനവും ആത്മീയശ്രേയസിനു ബ്രഹ്മവിദ്യയും ആവശ്യമാണ്. ഈശ്വരശക്തിക്കു മാത്രമേ വ്യക്തിയേയും, സമൂഹത്തേയും, രാഷ്‌ട്രത്തേയും സംരക്ഷിക്കാനാകൂ. ആ ദിവ്യശക്തിയെ അന്വേഷിക്കുക, അറിയുക, അനുഭവിക്കുക. അത് നിങ്ങളില്‍ തന്നെ അന്തര്‍ഹിതമാണ്.

അതുകൊണ്ട് വേദാന്ത ഗ്രന്ഥങ്ങള്‍ പ്രഖ്യാപിച്ചു. ”എല്ലാ ജീവജാലങ്ങളിലും കുടി കൊള്ളുന്നത് ഒരേ ചൈതന്യമാണ്.” വിദ്യാര്‍ത്ഥികള്‍ ജീവിതം ഈശ്വരാര്‍പ്പണമാക്കുകയും ധര്‍മത്തിന്റെ പാത പിന്‍തുടരുകയും ചെയ്താല്‍ ജീവിതം പാവനമാക്കാനും ശാന്തി, സന്തുഷ്ടി, സമൃദ്ധി എന്നിവ നേടാനുമാകും.

ഭാരതത്തിലെ മഹാന്മാരായ ഭരണാധികാരികളായിരുന്ന ജനകനും, ശിവജിയും ഒക്കെ. അവര്‍ തങ്ങളെ തന്നെ യാജ്ഞവല്‍ക്യ മുനിയിലും സമര്‍ത്ഥരാമദാസിലും മറ്റും സ്വയം സമര്‍പ്പിച്ചു. അവര്‍ എല്ലാ ഭൗതിക സമ്പത്തിനേക്കാളും ആദരവു കല്പിച്ചിരുന്നത് ആത്മീയ സമ്പത്തിനായിരുന്നു. ഈശ്വരാര്‍പ്പണത്തേക്കാള്‍ അധികാരത്തിനും പദവിക്കും ധനത്തിനും
ഭൗതിക സുഖഭോഗങ്ങള്‍ക്കും മൂല്യം കല്പിച്ചിരുന്ന കൗരവരെപ്പോലുള്ള മനുഷ്യരുടെ ജീവിതം ദുരിതപൂര്‍ണ്ണമായ പരിസമാപ്തിയിലാണെത്തിയത്.

ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട്; എല്ലാ ധര്‍മങ്ങളും ത്യജിച്ചിട്ട് വിഭുവില്‍ ശരണാഗതി അടയാന്‍ ആവശ്യപ്പെടുന്നു. ”സര്‍വ്വ ധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ.” അവതാരങ്ങളുടെ ഭൂമിയായ ഭാരതത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുക. എല്ലാ അവതാരങ്ങളും ഈ പുണ്യഭൂമിയിലാണ് അവതരിച്ചത്. അവതാരവാണികള്‍ അനുസരിച്ച് ജീവിതം നയിച്ച് ഈശ്വര സാക്ഷാത്കാരം നേടുക!.

Tags: DevotionalSri Sathya Sai Baba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.