Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതസൗഹാര്‍ദത്തിന്റെ പേരില്‍ അയ്യപ്പ ഭക്തന്മാരെ ചൂഷണം ചെയ്യാനുള്ള അവകാശം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല: ശശികല ടീച്ചര്‍

ശബരിമല തീര്‍ത്ഥാടനം: ചൂഷണത്തിനും അവഗണനയ്‌ക്കുമെതിരെ നാമജപയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2024, 07:00 am IST
in Kerala
അയ്യപ്പഭക്ത ചൂഷണത്തിനെതിരെ എരുമേലിയില്‍ നടന്ന പ്രതിഷേധ നാമജപയാത്രയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു

അയ്യപ്പഭക്ത ചൂഷണത്തിനെതിരെ എരുമേലിയില്‍ നടന്ന പ്രതിഷേധ നാമജപയാത്രയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ സംസാരിക്കുന്നു

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍ എരുമേലിയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ നേരിടുന്ന കടുത്ത ചൂഷണത്തിനും അവഗണനക്കുമെതിരെ ശബരിമല കര്‍മ്മസമിതിയുടെയും വിവിധ ഹൈന്ദവ സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ എരുമേലിയില്‍ പ്രതിഷേധ നാമജപയാത്ര സംഘടിപ്പിച്ചു.

പേട്ട ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ നാമജപ യാത്ര മാര്‍ഗ ദര്‍ശക് മണ്ഡല്‍ സംസ്ഥാന സംഘടന സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ ഉദ്ഘാടന പ്രഭാഷണതോടെ ആരംഭിച്ചു.

തീര്‍ത്ഥാടന കാലത്ത് അയ്യപ്പന്മാരെ അപമാനിക്കുന്ന ഭരണകൂടമല്ല മറിച്ച് സേവിക്കുന്ന ഭരണകൂടം ആണ് വേണ്ടതെന്നു സ്വാമി ആവശ്യപ്പെട്ടു. നൂറുകണക്കിന് അയ്യപ്പഭക്തര്‍ അണിനിരന്ന പ്രതിഷേധ നാമജപയാത്ര എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ശ്രീധര്‍മ്മ ശാസ്താ ഗോപുരത്തിങ്കല്‍ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.

മതസൗഹാര്‍ദത്തിന്റെ പേരില്‍ അയ്യപ്പ ഭക്തന്മാരെ ചൂഷണം ചെയ്യാനുള്ള അവകാശം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്നും ആചാരപരമായി നടത്തുന്ന പേട്ടതുള്ളല്‍ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം ഇവിടുത്തെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ക്കോ കച്ചവടക്കാര്‍ക്കോ അല്ലെന്നും അതു ഹിന്ദു സമൂഹവും ദേവസ്വം ബോര്‍ഡ് കൂടി ചെയ്യേണ്ടതാണെന്നു ടീച്ചര്‍ പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ മാത്രം മതി സ്‌പോട്ട് ബുക്കിംഗ് വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നിട്ട് വെര്‍ച്വല്‍ ക്യൂ മാത്രമായപ്പോഴും ഒരു മുന്നൊരുക്കവും പ്ലാനിംഗും ഇല്ല. തുലാം മാസത്തില്‍ നട തുറന്നപ്പോള്‍ അത് കണ്ടതാണെന്നും ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി. അയ്യപ്പന്‍മാര്‍ക്ക് കുടിക്കാന്‍ വെളളം പോലുമില്ല. ശരണപാതയില്‍ മല കയറുന്നവര്‍ ക്ഷീണിച്ചാല്‍ അവര്‍ക്ക് പിടിക്കാന്‍ സ്ഥാപിച്ച കൈവരികളിലെല്ലാം തുരുമ്പ് പിടിച്ച് ദ്രവിച്ചിരിക്കുകയാണ്. സന്നിധാനത്ത് എത്തും മുന്‍പ് ടിടി എടുക്കണ്ട സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.

ശരണപാതയിലുടനീളമുളള ക്ഷേത്രങ്ങളില്‍ അരവണയ്‌ക്ക് വില കൂട്ടി. ഒരു മാനദണ്ഡവുമില്ലാതെയാണ് 20 രൂപ വര്‍ദ്ധിപ്പിച്ചത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും അയ്യപ്പഭക്തരെ പരമാവധി വേട്ടയാടുന്നുണ്ട്. അയ്യപ്പന്‍മാര് വരുന്നതുകൊണ്ടാണ് കച്ചവടം നടക്കുന്നത്. അല്ലാതെ കച്ചവടം നടക്കാന്‍ വേണ്ടി അയ്യപ്പന്‍മാര്‍ വരുന്നതല്ല. ഒരു നയാ പൈസ പോലും അയ്യപ്പഭക്തരില്‍ നിന്ന് അധികമായി ഈടാക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

ചൂഷണം പോര, അതിനും അപ്പുറം അവരുടെ ചോര മുഴുവന്‍ നീരാക്കി ഊറ്റിക്കുടിക്കണം എന്ന വാശിയുമായി മുന്നോട്ടുപോയാല്‍ അത്തരം വാണിജ്യ തന്ത്രവുമായി അയ്യപ്പഭക്തരെ വേട്ടയാടാന്‍ തുടങ്ങിയാല്‍ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്നും ശശികല ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ക്കിങ് ഗ്രൗണ്ടുകളിലെയും ശൗചാലയങ്ങളുടെയും വില ഏകീകരിക്കുക, ആചാരപരമായ പേട്ട തുള്ളലിന് ഉപയോഗിക്കുന്ന വഴിപാട് സാധനങ്ങളുടെ ന്യായമായ വില നിശ്ചയിച്ച നടപ്പിലാക്കുക, അയ്യപ്പന്മാര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, തുടങ്ങി ആവശ്യങ്ങള്‍ കര്‍മ്മസമിതി ഭരവാഹികള്‍ മുന്നോട്ട് വെച്ചു. നടപ്പായില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ നടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കും ചെയ്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു, അയ്യപ്പ സേവാ സമാജം സംസ്ഥാന ജോ.ജനറല്‍ സെക്രട്ടറി അഡ്വ.ജയന്‍ ചെറുവള്ളി, ശബരിമല കര്‍മ്മസമിതി പ്രസിഡന്റ് എന്‍.ആര്‍. േവലുകുട്ടി, ജനറല്‍ സെക്രട്ടറി എസ്. മനോജ്, ജോയിന്റ് സെക്രട്ടറി പി.എം. അനന്തു എന്നിവര്‍ സംസാരിച്ചു.

 

Tags: Sabarimala PilgrimageNamajapayatraKerala Devaswom boarderumeli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

‘ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ നിയമം വേണം’: ഹൈക്കോടതി

Kottayam

എരുമേലിക്കു സമീപം ഉള്‍വനത്തിലെ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.