Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസ് സഖ്യം രാജ്യത്തെയും കശ്മീർ താഴ്‌വരയെയും തീവ്രവാദത്തിന്റെ തീജ്വാലകളിലേക്ക് വലിച്ചിടുന്നു : യോഗി ആദിത്യനാഥ്

ജമ്മു കശ്മീരിന്റെ വികസനവും യുവാക്കളുടെ ഭാവിയും കാണാൻ അവർ തയ്യാറല്ല. എന്നാൽ അവരുടെ വിഭജന അജണ്ടകൾ രാജ്യം ഒരിക്കലും അംഗീകരിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 11:05 am IST
in India

ലഖ്‌നൗ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ അഖിലേന്ത്യ ഭോജ്പുരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ലക്ഷ്മൺ മേള ഗ്രൗണ്ടിൽ നടന്ന ഛത്ത് പൂജയുടെ ഭാഗമായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെയും താഴ്‌വരയെയും വീണ്ടും തീവ്രവാദത്തിന്റെ തീജ്വാലകളിലേക്ക് വലിച്ചിടുകയാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആർട്ടിക്കിളുകൾ പുനഃസ്ഥാപിക്കാനുള്ള ജമ്മു കശ്മീർ അസംബ്ലിയിലെ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ പ്രമേയത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ജമ്മു കശ്മീരിന്റെ വികസനവും യുവാക്കളുടെ ഭാവിയും കാണാൻ അവർ തയ്യാറല്ല. എന്നാൽ അവരുടെ വിഭജന അജണ്ടകൾ രാജ്യം ഒരിക്കലും അംഗീകരിക്കില്ല. ഇന്ത്യയിലെ 140 കോടി ജനങ്ങളും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി ഉറച്ചുനിൽക്കുകയും ഏത് ഭീഷണികളോടും നിർണ്ണായകമായി പ്രതികരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഈ നിർദ്ദേശത്തെ കോൺഗ്രസ് എതിർത്തില്ലെങ്കിൽ ആർട്ടിക്കിൾ 370, 35 എ എന്നിവയ്‌ക്ക് സമാനമായ ഗതി നേരിടേണ്ടിവരുമെന്ന് ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. കൂടാതെ ഛത്ത് പൂജയുടെ പ്രാധാന്യവും മുഖ്യമന്ത്രി ഉയർത്തിക്കാട്ടുകയും ദേശീയ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മൾ ഭിന്നിക്കുമ്പോൾ മറ്റുള്ളവർ നമ്മെ ഭരിക്കുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.

കൂടാതെ ഈ ഉത്സവങ്ങളിലൂടെ നമ്മൾ ഒന്നിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ചില വ്യക്തികൾ രാജ്യത്തിന്റെ സത്തയെ തകർക്കുകയാണ്. ഒരു യഥാർത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കില്ല. എന്നാൽ 140 കോടിയോളം വരുന്ന നമ്മൾ ഒറ്റക്കെട്ടായി സംസാരിക്കുമ്പോൾ ഒരു ശക്തിക്കും ഇന്ത്യയെ വെല്ലുവിളിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിലെ കോൺഗ്രസ് സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ദേശീയ ഐക്യത്തോടുള്ള അപകടകരമായ അവഗണനയാണ്, അത് രാഷ്‌ട്രം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിക്കൊണ്ട് 2019 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി മോദി കശ്മീർ താഴ്‌വരയിലെ തീവ്രവാദത്തെ നിർണ്ണായകമായി ഇല്ലാതാക്കി. രാജ്യത്തിന്റെ സ്വത്വവും ഐക്യവും സംരക്ഷിക്കാൻ ഏത് ത്യാഗത്തിനും തയ്യാറാണെന്നും യോഗി പ്രഖ്യാപിച്ചു.

ഡോ. ബി.ആർ അംബേദ്കർ ഉണ്ടായിരുന്നിട്ടും കോൺഗ്രസ് ഭരണഘടനയിൽ ആർട്ടിക്കിൾ 370 കൊണ്ടുവന്നതെങ്ങനെയെന്ന് ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. അംബേദ്കറുടെ എതിർപ്പ് വകവയ്‌ക്കാത്തെ കശ്മീരിനെ അക്രമത്തിലേക്കും ഭീകരതയിലേക്കും കോൺഗ്രസ് തള്ളിവിടുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ,വ്യാപകമായ അക്രമം, ഇന്ത്യയെ പിന്തുണക്കുന്നവർക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ എന്നിവയെല്ലാം തുടർ കാലങ്ങളിൽ അരങ്ങേറിയെന്നും യോഗി പറഞ്ഞു.

എന്നാൽ ആർട്ടിക്കിൾ 370യെ താത്കാലിക വ്യവസ്ഥ എന്ന് കോൺഗ്രസ് ആദ്യം മുദ്രകുത്തിയിരുന്നപ്പോൾ അത് ഇല്ലാതാക്കാൻ ധീരമായ നടപടി സ്വീകരിച്ചത് പ്രധാനമന്ത്രി മോദി മാത്രമാണ്. ഇന്ന് കശ്മീർ പുരോഗതിയുടെ പാതയിലാണ്, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വ്യവസായങ്ങൾ, മുമ്പ് കുടിയിറക്കപ്പെട്ട താമസക്കാരെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതെല്ലാം ഇതിന് ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുന്നതിനായി ജമ്മു കശ്മീർ നിയമസഭയിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും അടുത്തിടെ പാസാക്കിയ പ്രമേയത്തെ മുഖ്യമന്ത്രി അപലപിച്ചു. ഇത് ഭിന്നിപ്പിക്കുന്നതും വിഘടിപ്പിക്കുന്നതുമായ രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണെനാണ് യോഗി വിശേഷിപ്പിച്ചത്.

Tags: bjpcongressJammu and KashmirYogi AdityanathNational ConferenceUthar Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ തയാറാവണം: ബിജെപി രാഷ്‌ട്രീയ പ്രമേയം

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kerala

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

Kerala

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം; പാർട്ടി എംഎൽഎമാർക്കൊപ്പം പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

ആന്ധ്രയിൽ മൂന്നാമത്തെ കുട്ടി ജനിച്ചാൽ രക്ഷിതാക്കൾക്ക് 30,000, നാലാമത്തെ കുട്ടിക്ക് 40,000; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

സിംഗിൾ മദറായി 30 വർഷം , ഇല്ലെങ്കിൽ ഞാനിന്നും ആ പാവം പെണ്ണായി നിൽക്കുമായിരുന്നു ; മുകേഷിനു നന്ദി പറഞ്ഞ് സരിത

മതമാണ്, മതമാണ്,മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം.ഷാജിയെ മന്ത്രിയാക്കാന്‍ മുസ്ലിംലീഗ്; വിദ്യാഭ്യാസം നല്‍കുമോ എന്ന പേടിയില്‍ ജനം

ഞാൻ പറഞ്ഞത് തെറ്റായി പ്രചാരണം നടത്തി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

ആഭ്യന്തരം അടക്കം വകുപ്പുകള്‍ ജോസഫ് വിജയ് കൈകാര്യം ചെയ്യും, സെങ്കോട്ടയ്യന് ധനകാര്യം

ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ കെജ്രിവാളിനെതിരായ കേസിൽ നിന്ന് പിന്മാറി; പകരം കെജ്‌രിവാളിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തു

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.