Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭീകരതയില്‍ മുസ്ലിങ്ങളും: കോടികള്‍ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാന്‍ നീക്കം; ദുരിതത്തിലായി അബ്ദുള്‍സത്താര്‍ സേഠിന്റെ കൊച്ചുമകള്‍ ഷംസാദ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 06:45 am IST
in Kerala
പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

പുല്ലേപ്പടിയിലെ വീടിന് മുന്നില്‍ ഷംസാദ്‌

കൊച്ചി: എറണാകുളത്ത് കോടികള്‍ വില മതിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ ഭൂമി തട്ടിയെടുത്ത് ഷോപ്പിങ് കോംപ്ലക്‌സ് പണിയാന്‍ വഖഫ് ബോര്‍ഡ് നീക്കം. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ കുടിയൊഴിപ്പിക്കാന്‍ വഖഫ് നോട്ടീസ് നല്കി. എറണാകുളം പുല്ലേപ്പടിയില്‍ അബ്ദുള്‍ സത്താര്‍ മൂസാ ഹാജി സേഠിന്റെ കൊച്ചുമകള്‍ ഷംസാദിനെയാണ് കുടിയൊഴിപ്പിക്കാന്‍ നീക്കം. ഇവര്‍ താമസിക്കുന്ന വീടും ഭൂമിയും വഖഫിന്റേതാണെന്നാണ് അവകാശവാദം.

ഷംസാദിന്റെ മുത്തച്ഛന്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസ കൊല്ല വര്‍ഷം 1099 കന്നി 25ന് ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനായി കുടുംബാംഗങ്ങള്‍ മാത്രം ഉള്‍പ്പെട്ട ട്രസ്റ്റാണ് രൂപീകരിച്ചത്. കുടുംബത്തിലെ ആണ്‍-പെണ്‍ അംഗങ്ങള്‍ക്ക് അംഗങ്ങളാകാം. ഏഴു പേരാണ് ഭരണ സമിതിയില്‍ വേണ്ടത്. കുടുംബത്തിലെ പിന്തുടര്‍ച്ചാവകാശികള്‍ക്കല്ലാതെ മറ്റാര്‍ക്കും അംഗങ്ങളാകാനോ ട്രസ്റ്റ് ഭരണ സമിതിയില്‍ വരാനോ പാടില്ല.

മുന്നൂറിലധികം ഏക്കര്‍ ഭൂമിയുണ്ടായിരുന്നു അബ്ദുള്‍ സത്താര്‍ ഹാജി മൂസയ്‌ക്ക്. 1961ല്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഭരണ കാലത്ത് കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമാണ് എല്ലാം മാറ്റിമറിച്ചത്. 16 ഏക്കര്‍ ഭൂമി വരെയേ ഒരാള്‍ക്ക് കൈവശം വയ്‌ക്കാന്‍ പാടുള്ളൂവെന്നും ബാക്കിയുള്ളവ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും പറഞ്ഞ് വഖഫിന്റെ കേന്ദ്ര ഓഫിസിലുള്ളവര്‍ അബ്ദുള്‍ സത്താര്‍ ഹാജി മൂസയെ സമീപിച്ചു. പള്ളി അധികാരികളുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഷംസാദിന്റെ ബാപ്പയും ജ്യേഷ്ഠനും ചേര്‍ന്ന് മുത്തച്ഛന്റെ പേരിലുള്ള സ്വത്ത് ട്രസ്റ്റിന് ധര്‍മ്മം എന്ന നിലയില്‍ എഴുതിവയ്‌ക്കുകയായിരുന്നു. സേവന പ്രവര്‍ത്തനം നടത്തുക എന്നതാണ് ട്രസ്റ്റിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ട്രസ്റ്റിലെ അംഗങ്ങളെ സംരക്ഷിക്കുകയും വേണം. എന്നാല്‍ ട്രസ്റ്റിന്റെ തലപ്പത്ത് കുടുംബത്തില്‍ നിന്നു പുറത്തുള്ളയാള്‍ വരികയും വസ്തുക്കള്‍ ബിനാമി ഇടപാടില്‍ വില്‍ക്കുകയും ചെയ്തു.

ഷംസാദ് ഇപ്പോള്‍ താമസിക്കുന്ന വീടും 108 ഏക്കര്‍ വരുന്ന ഭൂമിയും ദൈവത്തിന് ധര്‍മ്മം നല്കിയതില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യാജ രേഖ ഉണ്ടാക്കി റവന്യൂ രേഖകളില്‍ എഴുതി ചേര്‍ത്തു. ഇതോടെ വഖഫിന്റെ സ്വത്താണെന്ന് അവകാശമുന്നയിച്ച് ബോര്‍ഡ് എത്തി. ഇതിനെതിരേ ഷംസാദ് വഖഫ് അധികാരികളെ സമീപിച്ചെങ്കിലും ആട്ടിപ്പായിക്കുകയായിരുന്നു. ആധാരത്തില്‍ വഖഫ് എന്ന പേരുപോലും പറഞ്ഞിട്ടില്ല. ധര്‍മം നല്കിയ ഭൂമി വഖഫിന്റേതാക്കി മാറ്റിയെന്നും വിട്ട് തരണമെന്നും ആവശ്യപ്പെട്ട് ഷംസാദ് ഹൈക്കോടതിയെ സമീപിച്ചു.

ഷംസാദിന്റെ ഭാഗം കൂടെ കേട്ട ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെ ഷംസാദിനെ വഖഫ് ബോര്‍ഡ് വിളിച്ചിട്ടില്ല. കൂടാതെ ഷംസാദ് താമസിക്കുന്ന വീടും 24 സെന്റ് വസ്തുവും ഒഴിയണമെന്നു കാണിച്ച് നോട്ടീസും നല്കി. ഷംസാദ് താമസിക്കുന്ന ഭൂമി പോയിട്ട് ബാക്കിയുള്ള ഭൂമിയില്‍ ഷംസാദിന്റെ കുടുംബക്കാര്‍ നിര്‍മിച്ച വീടുകളുടെ വാടകയും വഖഫ് വാങ്ങുന്നു.
ഷോപ്പിങ് കോംപ്ലക്‌സ് പണിയണമെന്നാണ് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വാദിക്കുന്നത്. വയോധികയായ ഷംസാദും സഹോദരനുമാണ് വീട്ടില്‍ താമസിക്കുന്നത്. ജീവിതച്ചെലവ് പോലും ട്രസ്റ്റ് നല്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന വീട്ടിലാണ് ഇവര്‍ കഴിഞ്ഞു കൂടുന്നതും.

Tags: Waqf invasionWaqf terrorismkochi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക
Kerala

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന
Kerala

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

പുതിയ വാര്‍ത്തകള്‍

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.