Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇളംകാറ്റിനോടും, നീരരുവിയോടും സല്ലപിച്ച ഗാനരചയിതാവ്; വയലാര്‍ രാമവര്‍മയുടെ വേര്‍പാടിന് ഇന്നേക്ക് 49 വര്‍ഷം

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
Oct 27, 2024, 07:34 am IST
in Entertainment, Special Article

പുഴയുടെ ഏകാന്ത പുളിനത്തില്‍ ഭൂമിക്ക് പൊന്നരഞ്ഞാണം ചാര്‍ത്തിക്കൊടുത്ത്, ഇളംകാറ്റിനോടും, നീരരുവിയോടും സല്ലപിച്ച, ഗാനരചനാ ശാഖയിലെ വസന്തപുഷ്പം, വയലാര്‍ രാമവര്‍മയുടെ വേര്‍പാടിന് ഇന്നേക്ക് 49 വര്‍ഷം.

1975 ഒക്ടോ. 27ന് പുലര്‍ച്ചെ നാലു മണിക്ക് 47 ാമത്തെ വയസിലായിരുന്നു, വയലാര്‍ ഓര്‍മയായത്. ആരും കാണാതെ ഓളവും, തീരവും ആലിംഗനത്തില്‍ മുഴുകിയ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് ആരോടും യാത്ര പറയാതെ അദ്ദേഹം നിത്യനിദ്രയില്‍ അലിഞ്ഞുചേര്‍ന്നു. കവിതയുടെ ആത്മാവിലേക്ക് സംഗീതത്തെ കടത്തി വിടുകയും, ഗാനഹൃദയത്തിലേക്ക് കവിതയെ ആവാഹിക്കുകയും ചെയ്ത വയലാര്‍ എന്ന കാവ്യഗന്ധര്‍വന്‍, മലയാളത്തിന്റെ നിസ്തുല സൗന്ദര്യമായാണ് മാനവികതയുടെ ആത്മാവില്‍ കൂടുകൂട്ടിയത്. വിസ്മയത്തിന്റെ ഓളങ്ങള്‍ തീര്‍ത്ത് മനുഷ്യത്വത്തിന്റെ തേനില്‍ ചാലിച്ചെടുത്ത മനോഹര ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചായിരുന്നു, വയലാറിന്റെ മടക്കയാത്ര. അക്ഷരങ്ങളുടെ സൗന്ദര്യശാസ്ത്രത്തില്‍ ജീവന്റെ പ്രകാശം പരത്തിയ വയലാര്‍ രാമവര്‍മ, വരികള്‍ കൊണ്ട് വരച്ചിട്ട ദൃശ്യങ്ങള്‍, മലയാളി മനസില്‍ ആഴത്തിലിറങ്ങി ചെന്നു.

കവി എന്നതിലുപരി, സിനിമാ ഗാനരചയിതാവ് എന്ന നിലയിലാണ് വയലാര്‍ കൂടുതല്‍ പ്രസിദ്ധനായത്. വയലാറിന്റെ ഗാനങ്ങള്‍ മലയാളി ഒരു നേരമെങ്കിലും മൂളാത്ത ഒരൊറ്റ ദിവസവും കടന്നുപോയിരിക്കാന്‍ ഇടയില്ല. അതായിരുന്നു, കാലഘട്ടത്തെ അതിജീവിച്ച വയലാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വയലാറിന്റെ ജന്മഗൃഹത്തില്‍ വെച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്‌കരിച്ചു. മകനും, പ്രശസ്ത ഗാനരചയിതാവുമായ ശരത്ചന്ദ്രവര്‍മ തറവാട്ടുവളപ്പിലൊരുക്കിയ അച്ഛന്റെ ചിതയ്‌ക്ക് അഗ്‌നിപകര്‍ന്നു. ആ  ചിതയില്‍ അലിഞ്ഞുചേര്‍ന്നത്, മലയാളക്കരയ്‌ക്ക് വരദാനമായി ലഭിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നുവെന്ന് വര്‍ത്തമാന കാലഘട്ടം സാക്ഷ്യപ്പെടുത്തി. ‘മറക്കുവാന്‍ പറയാനെന്തെളുപ്പം. മണ്ണില്‍, പിറക്കാതിരിക്കലാണതിലെളുപ്പം.’ എത്ര അന്വര്‍ത്ഥമായി അദ്ദേഹത്തിന്റെ കാവ്യരചനയുടെ കാഴ്‌ച്ചപ്പാട്.

1956 ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാ ജീവിതം തുടങ്ങിയ വയലാര്‍, 250 ലേറെ ചിത്രങ്ങള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങളും, 25 ഓളം നാടകങ്ങള്‍ക്കായി 150 ഓളം ഗാനങ്ങളും എഴുതി.

വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ടില്‍ പിറന്നത്, മലയാള മണ്ണിന്റെ സുഗന്ധമുള്ള എണ്ണിയാലൊടുങ്ങാത്ത മനോഹര ഗാനങ്ങളായിരുന്നു. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട്, ഒരു വലിയ റിക്കാര്‍ഡാണ് മലയാള സിനിമാഗാന ലോകത്ത് സൃഷ്ടിച്ചത്. വയലാര്‍ രചിച്ച ചലച്ചിത്ര ഗാനങ്ങളില്‍ അറുപതു ശതമാനവും ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ പുറത്തുവന്നവയാണ്. 600 ഓളം ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറവിയെടുത്തു. 1959 ല്‍ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തില്‍ തുടങ്ങിയ വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട്, 1975 ല്‍ വയലാര്‍ മരിക്കുമ്പോഴേക്കും 135 ചിത്രങ്ങളില്‍ നിന്നായി 755 ഗാനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. ആയിരം പാദസരങ്ങള്‍ കിലുങ്ങി, പെരിയാറേ പെരിയാറേ, ചക്രവര്‍ത്തിനീ…തുടങ്ങി ഇരുവരും ഒന്നിച്ചുള്ള കൂട്ടുകെട്ടില്‍ പിറന്ന ഓരോ ഗാനങ്ങളും മലയാളികളുടെ മനസില്‍ മായാതെ തെളിഞ്ഞു നിന്നു. വയലാറിന്റെ 100 ഓളം ഗാനങ്ങള്‍ക്ക് എം.എസ്. ബാബുരാജും ഈണമിട്ടിട്ടുണ്ട്. വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍ തുടങ്ങിയ സംഗീതജ്ഞര്‍ക്കൊപ്പവും അദ്ദേഹം ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

വയലാര്‍ കവിതയായ ‘ആയിഷ’ മലയാളക്കര നെഞ്ചോട് ചേര്‍ത്തുവെച്ചു. രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ചിലര്‍ ‘അരക്കവി’ യെന്നും, ‘കോടമ്പാക്കം കവി’യെന്നും, ‘സിനിമാക്കവി’ യെന്നുമൊക്കെ വിളിച്ചാക്ഷേപിച്ചപ്പോഴും, അദ്ദേഹത്തിന്റെ കാവ്യശകലങ്ങളെ മലയാളക്കര നെഞ്ചോട് ചേര്‍ത്തു. ‘വാളല്ലെന്‍ സമരായുധം, ത്ധണ ത്ധണ-ധ്വാനം മുഴക്കീടുവാ നാള,ല്ലെന്‍ കരവാളു വിറ്റൊരു മണിപ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍.’ എന്ന് മൂര്‍ച്ചയേറിയ കാവ്യംകൊണ്ട് ആ അധിക്ഷേപത്തെ വയലാര്‍ പരോക്ഷമായി പ്രതിരോധം തീര്‍ത്തു. ആ കാവ്യം ഉള്‍ക്കൊള്ളുന്ന കവിതാസമാഹാരമായ ‘സര്‍ഗ്ഗസംഗീതം’ എന്ന കവിതക്ക് 1961 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കൂടി ലഭിച്ചപ്പോള്‍, വയലാറിന്റെ ആ കാവ്യവും മലയാളക്കര അംഗീകരിച്ചതിന്റെ വലിയൊരു അടയാളപ്പെടുത്തലായി. 1974 ല്‍ ‘നെല്ല്,’ ‘അതിഥി,’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്‌ട്രപതിയുടെ സുവര്‍ണപ്പതക്കവും വയലാറിനെ തേടിയെത്തി. 1972 ല്‍ അച്ഛനും, ബാപ്പയും എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനരചനക്ക് ദേശീയ പുരസ്‌കാരവും, 1969, 72, 74, 75 വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും വയലാറിന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.

പൂക്കളിറുത്തും, പൂന്തേനുണ്ടും മലയാള ചലചിത്ര രംഗത്ത് പാറിപ്പറന്ന വയലാര്‍, അവസാന ജീവശ്വാസത്തിലും സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചിരിക്കണം, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന ഈ മനോഹര തീരത്ത്, ഇനിയൊരു ജന്മംകൂടി തനിക്ക് തരുമോ’യെന്ന്…..

Tags: lyricistMalayalam MovieMalayalam LiteratureMalayalam languageVayalar Rama Varma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

Entertainment

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.