Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇതു വെല്ലുവിളികളുടെ കാലം, നാം ഉണര്‍ന്നിരിക്കണം

16ാം ബ്രിക്സ് ഉച്ചകോടിയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 07:48 am IST
in Main Article

വിപുലീകരിച്ച ബ്രിക്സ് കുടുംബമെന്ന നിലയില്‍ നാമിന്ന് ആദ്യമായി കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷമുണ്ട്. ബ്രിക്സ് കുടുംബത്തിന്റെ ഭാഗമായ എല്ലാ പുതിയ സുഹൃത്തുക്കളെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ റഷ്യയുടെ വിജയകരമായ ബ്രിക്സ് അധ്യക്ഷപദത്തിന് പ്രസിഡന്റ് പുടിനെ അഭിനന്ദിക്കുക്കുകയും ചെയ്യുന്നു.

യുദ്ധങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, കാലാവസ്ഥാവ്യതിയാനം, ഭീകരവാദം തുടങ്ങി ഒട്ടേറെ വെല്ലുവിളികള്‍ ലോകം അഭിമുഖീകരിക്കുന്ന സമയത്താണ് നമ്മുടെ കൂടിക്കാഴ്ച നടക്കുന്നത്. വടക്ക്-തെക്ക് വിഭജനത്തെയും കിഴക്ക്-പടിഞ്ഞാറ് വിഭജനത്തെയുംകുറിച്ച് ലോകം സംസാരിക്കുന്നു. പണപ്പെരുപ്പം തടയല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കല്‍, ഊര്‍ജസുരക്ഷ, ആരോഗ്യസുരക്ഷ, ജലസുരക്ഷ എന്നിവ ലോകത്തിലെ എല്ലാ രാജ്യങ്ങളും മുന്‍ഗണന നല്‍കുന്ന കാര്യങ്ങളാണ്. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍, സൈബര്‍ ഡീപ്‌ഫേക്ക്, വ്യാജ വിവരങ്ങള്‍ എന്നിങ്ങനെ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. ഈ സമയത്ത്, ബ്രിക്സില്‍ വലിയ പ്രതീക്ഷകളാണുള്ളത്. വൈവിധ്യമാര്‍ന്നതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വേദി എന്ന നിലയില്‍ എല്ലാ മേഖലകളിലും ബ്രിക്സിന് മികച്ച പങ്ക് വഹിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇക്കാര്യത്തില്‍, നമ്മുടെ സമീപനം ജനകേന്ദ്രീകൃതമായി തുടരണം. ഭിന്നിപ്പിക്കലിനുള്ള സംഘടനയല്ല ബ്രിക്സ്. മറിച്ച്, മാനവികതയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഈ സന്ദേശം ലോകത്തിന് നല്‍കണം. നാം പിന്തുണയ്‌ക്കുന്നത് സംഭാഷണത്തെയും നയതന്ത്രത്തെയുമാണ്; യുദ്ധത്തെയല്ല. കോവിഡ് പോലൊരു വെല്ലുവിളിയെ ഒരുമിച്ച് മറികടക്കാന്‍ കഴിഞ്ഞതുപോലെ, ഭാവിതലമുറകള്‍ക്ക് സുരക്ഷിതവും കരുത്തുറ്റതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കു തീര്‍ച്ചയായും കഴിയും.

ഭീകരവാദത്തെയും അതിനുള്ള ധനസഹായത്തെയും പ്രതിരോധിക്കുന്നതിന്, എല്ലാവരുടെയും ഏകമനസ്സുള്ള, ഉറച്ച പിന്തുണ ആവശ്യമാണ്. ഗൗരവമേറിയ ഈ വിഷയത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല. നമ്മുടെ രാജ്യങ്ങളിലെ യുവാക്കള്‍ ഭീകരവാദത്തിന്റെ ഭാഗമാകുന്നതു തടയാന്‍ നാം സജീവ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കണ്‍വെന്‍ഷന്റെ കാര്യത്തില്‍ യുഎന്നില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിഷയത്തില്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതുപോലെ, സൈബര്‍ സുരക്ഷയ്‌ക്കും സുരക്ഷിതമായ നിര്‍മിതബുദ്ധിക്കുമായുള്ള ആഗോള ചട്ടങ്ങളില്‍ നാം പ്രവര്‍ത്തിക്കേണ്ടതുമുണ്ട്.

പങ്കാളി രാജ്യങ്ങളായി ബ്രിക്സിലേക്ക് പുതിയ രാജ്യങ്ങളെ സ്വാഗതം ചെയ്യാന്‍ ഭാരതം തയ്യാറാണ്. ഇക്കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാകണം. ബ്രിക്സ് സ്ഥാപക അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കണം. ജൊഹാനസ്ബര്‍ഗ് ഉച്ചകോടിയില്‍ സ്വീകരിച്ച മാര്‍ഗനിര്‍ദേശക തത്വങ്ങള്‍, മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ എല്ലാ അംഗങ്ങളും പങ്കാളി രാജ്യങ്ങളും പാലിക്കേണ്ടതുണ്ട്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകുന്ന സംഘടനയാണ് ബ്രിക്സ്. ലോകത്തിന് നമ്മുടെ സ്വന്തം മാതൃക നല്‍കുന്നതിലൂടെ, ആഗോള സ്ഥാപനങ്ങളുടെ പരിഷ്‌കരണങ്ങള്‍ക്കായി നാം കൂട്ടായും ഐക്യത്തോടെയും ശബ്ദമുയര്‍ത്തണം.

യുഎന്‍ രക്ഷാസമിതി, ബഹുരാഷ്‌ട്ര വികസന ബാങ്കുകള്‍, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സ്ഥാപനങ്ങളിലെ പരിഷ്‌കാരങ്ങളില്‍ സമയബന്ധിതമായി നാം മുന്നോട്ടുപോകണം. ബ്രിക്സില്‍ നമ്മുടെ ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോള്‍, ആഗോള സ്ഥാപനങ്ങളെ പരിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നതിനുപകരം അവയെ മാറ്റിസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒന്നെന്ന പ്രതിച്ഛായ ഈ സംഘടനയ്‌ക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഗ്ളോബല്‍ സൗത്ത് രാജ്യങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസ്സില്‍ സൂക്ഷിക്കണം. നമ്മുടെ ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയിലും ജി 20 അധ്യക്ഷതയിലും ഭാരതം ഈ രാജ്യങ്ങളുടെ ശബ്ദം ആഗോള വേദിയില്‍ ഉയര്‍ത്തി. ബ്രിക്സിന്റെ കീഴിലും ഈ ശ്രമങ്ങള്‍ക്കു കരുത്തേകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ രാജ്യങ്ങളെ ബ്രിക്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷവും നിരവധി ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ റഷ്യ ക്ഷണിച്ചിട്ടുണ്ട്.

വ്യത്യസ്ത വീക്ഷണങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംഗമം സൃഷ്ടിച്ച ബ്രിക്സ് കൂട്ടായ്‌മ, ലോകത്തിന് പ്രചോദനത്തിന്റെ ഉറവിടമാകുകയും ക്രിയാത്മക സഹകരണം വളര്‍ത്തുകയും ചെയ്യുന്നു. വൈവിധ്യം, പരസ്പരബഹുമാനം, സമവായത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന പാരമ്പര്യം എന്നിവയാണ് നമ്മുടെ സഹകരണത്തിന്റെ അടിസ്ഥാനം. നമ്മുടെ ഈ ഗുണവും നമ്മുടെ ബ്രിക്സ് മനോഭാവവും മറ്റ് രാജ്യങ്ങളെയും ഈ വേദിയിലേക്ക് ആകര്‍ഷിക്കുന്നു. വരുംകാലങ്ങളില്‍ നാം ഒരുമിച്ച് ഈ അതുല്യമായ വേദി സംഭാഷണത്തിനും സഹകരണത്തിനും ഏകോപനത്തിനും മാതൃകയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യത്തില്‍, ബ്രിക്സിന്റെ സ്ഥാപക അംഗമെന്ന നിലയില്‍, ഭാരതം എല്ലായ്‌പ്പോഴും അതിന്റെ ഉത്തരവാദിത്തങ്ങള്‍ തുടര്‍ന്നും നിറവേറ്റും.

Tags: BRICS SummitPM Narendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

Editorial

സ്വന്തം രാജ്യത്തോട് യുദ്ധം ചെയ്യുന്നവര്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

India

പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാ തീര്‍ത്ഥി’ന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും

World

ഓസ്ട്രേലിയന്‍ ‘നവദമ്പതി’കള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം നിർണായക വഴിത്തിരിവിൽ: ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 5 അഡ്മിൻമാരെ ചോദ്യം ചെയ്തു

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തന്‍റെ യുഎസിലേക്കുള്ള വിദേശയാത്രയില്‍ രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി (ചുവന്ന വളയത്തില്‍) കൂടിക്കാഴ്ച നടത്തുന്നു. അമേരിക്കന്‍ ശകകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റെ നിരവധി എന്‍ജിഒകളുടെ ചുമതലയുള്ള വ്യക്തിയാണ് സുനിത വിശ്വനാഥ്.

രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ക്ക് കോടികള്‍ പൊടിക്കുന്നു; 54 വിദേശയാത്രകളില്‍ ആറ് യാത്രകള്‍ ദുരൂഹം; ഇതേക്കുറിച്ച് മൗനം പാലിച്ച് ഗാന്ധി കുടുംബം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് ബോംബ് ഭീഷണി

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോണ്‍, അഭിലാഷിന് 5 ദിവസത്തിനുളളില്‍ വീണ്ടും സ്ഥലംമാറ്റം

വയനാട് 5 കുട്ടികള്‍ക്ക് കൂടി ഷിഗെല്ല

ഒടുവിൽ കമൽഹാസനും പറയുന്നു മോദിയ്‌ക്കുള്ളത് സുസ്ഥിരമായ പൊതുജന വിശ്വാസം ; നെഹ്രുവിന്റെ റെക്കോർഡ് തകർത്തതിന് മോദിയ്‌ക്ക് കമൽഹാസന്റെ ആശംസ

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

അന്ന് രാഘവ് ഛദ്ദയ്‌ക്കെതിരെ പരിഹാസം : ഇന്ന് അഭയം തേടി ബിജെപിയിലേയ്‌ക്ക് ; തൃണമൂലിന്റെ തീപ്പൊരി നേതാവ് സയോനി ഘോഷും ബിജെപിയിലേയ്‌ക്ക്

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.