Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍മാണ അനുമതി; ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ വരെ അഴിമതിയില്‍ പങ്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 10:42 am IST
in Kerala

കൊല്ലം: പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍മാണ അനുമതി നല്കുന്നത് സംബന്ധിച്ച് നടക്കുന്ന അഴിമതിയില്‍ പങ്കാളികളാവുന്നത് ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ ഭരണകൂടങ്ങള്‍ വരെ. നിയമങ്ങളെല്ലാം കാറ്റില്‍പറത്തി എന്‍ഒസി നല്കാന്‍ എഡിഎം അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ പണവും ഭീഷണിയും ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്തുന്നത് സംസ്ഥാനത്ത് വ്യാപകമാണ്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കഥകള്‍ ചര്‍ച്ചയാകുന്നത്. സ്വകാര്യ എണ്ണക്കമ്പനികളുടെ നാല്പതോളം പെട്രോള്‍ പമ്പുകള്‍ക്ക് കൊല്ലം കളക്ടറേറ്റില്‍ നിന്ന് മാത്രം രണ്ടു വര്‍ഷത്തിനിടെ നിയമവിരുദ്ധമായി നിര്‍മാണ അനുമതി നല്കിയതായാണ് വിവരം. ദേശീയപാതാ അതോറിറ്റിയുടെയും പൊതുമരാമത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള നിരവധി ഓഫീസുകളുടെ അനുമതിപത്രം ലഭിച്ചതിന് ശേഷമാണ് കളക്ടര്‍ അനുമതി നല്‌കേണ്ടത്. ഭരണകക്ഷിയില്‍പ്പെട്ട സര്‍വീസ് സംഘടനയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. നിയമവിരുദ്ധമായി സമ്മതപത്രം (എന്‍ഒസി) നല്കുമ്പോള്‍ ലക്ഷങ്ങളാണ് ഈ ഉദ്യോഗസ്ഥസംഘം കോഴയായി വാങ്ങുന്നത്. ഇതില്‍ നല്ലൊരുപങ്ക് ചെന്നെത്തുന്നത് ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിധി മുതല്‍ ഗ്രാമപഞ്ചായത്തിലെ അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളുടെ കീശയിലാണ്.

പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍മാണ അനുമതി നല്കുമ്പോള്‍ നിലവിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൊതുജന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ നിയമങ്ങളും ലംഘിക്കുകയാണ്. പുതിയ പമ്പുകള്‍ക്ക് നിലവില്‍ അനുമതി നല്‌കേണ്ടത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ട് വേണം എന്നതാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ നിലപാട്. ഇതിന്റെ മറവിലാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിജ്ഞാപനമിറക്കി അപേക്ഷ സ്വീകരിച്ച് നിയമങ്ങളും നിബന്ധനകളും പാലിച്ച് മാത്രമാണ് കൂടിക്കാഴ്ച നടത്തി വിതരണക്കാരെ കണ്ടെത്തുന്നത്. ഒന്നിലധികം അപേക്ഷകര്‍ ഒരേ നിലവാരത്തില്‍ വന്നാല്‍ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സ്വകാര്യ എണ്ണക്കമ്പനികളാകട്ടെ വിജ്ഞാപനവും കൂടിക്കാഴ്ചയും നടത്താതെ സ്വന്തമായി സ്ഥലവും രണ്ട് കോടിയോളം രൂപ മുടക്കാന്‍ തയാറുള്ള ആര്‍ക്കും പെട്രോള്‍ പമ്പ് അനുവദിച്ചു നല്കും.

കേരളത്തില്‍ നിലവില്‍ 2500 പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ 80 ശതമാനം പമ്പുകളും മതിയായ കച്ചവടമില്ലാതെ നഷ്ടത്തിലാണ് നടത്തിക്കൊണ്ടുപോകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള പെട്രോള്‍ പമ്പുകളുടെ സംരക്ഷണം ലക്ഷ്യമാക്കി കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മുന്‍കൈ എടുത്ത് ഓയില്‍ കമ്പനി ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന്‍ നേതാക്കളും അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുണ്ടാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കുമെന്ന് അറിയിച്ചു. എന്നാല്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ സ്വാധീനത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചില ഉന്നത നേതാക്കള്‍ ഇടപെട്ട് ആ തീരുമാനവും അട്ടിമറിക്കുകയായിരുന്നു.

Tags: CPM Keralapetrol pumpsConstruction permissiondistrict administrationsinvolved in corruptionGrama Panchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Article

അവിടുത്തെപ്പോലെ ഇവിടെയും

പുതിയ വാര്‍ത്തകള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.