Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍മാണ അനുമതി; ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ വരെ അഴിമതിയില്‍ പങ്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 10:42 am IST
in Kerala

കൊല്ലം: പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍മാണ അനുമതി നല്കുന്നത് സംബന്ധിച്ച് നടക്കുന്ന അഴിമതിയില്‍ പങ്കാളികളാവുന്നത് ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ ഭരണകൂടങ്ങള്‍ വരെ. നിയമങ്ങളെല്ലാം കാറ്റില്‍പറത്തി എന്‍ഒസി നല്കാന്‍ എഡിഎം അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരെ പണവും ഭീഷണിയും ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്തുന്നത് സംസ്ഥാനത്ത് വ്യാപകമാണ്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കഥകള്‍ ചര്‍ച്ചയാകുന്നത്. സ്വകാര്യ എണ്ണക്കമ്പനികളുടെ നാല്പതോളം പെട്രോള്‍ പമ്പുകള്‍ക്ക് കൊല്ലം കളക്ടറേറ്റില്‍ നിന്ന് മാത്രം രണ്ടു വര്‍ഷത്തിനിടെ നിയമവിരുദ്ധമായി നിര്‍മാണ അനുമതി നല്കിയതായാണ് വിവരം. ദേശീയപാതാ അതോറിറ്റിയുടെയും പൊതുമരാമത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള നിരവധി ഓഫീസുകളുടെ അനുമതിപത്രം ലഭിച്ചതിന് ശേഷമാണ് കളക്ടര്‍ അനുമതി നല്‌കേണ്ടത്. ഭരണകക്ഷിയില്‍പ്പെട്ട സര്‍വീസ് സംഘടനയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. നിയമവിരുദ്ധമായി സമ്മതപത്രം (എന്‍ഒസി) നല്കുമ്പോള്‍ ലക്ഷങ്ങളാണ് ഈ ഉദ്യോഗസ്ഥസംഘം കോഴയായി വാങ്ങുന്നത്. ഇതില്‍ നല്ലൊരുപങ്ക് ചെന്നെത്തുന്നത് ജില്ലാ പഞ്ചായത്തിലെ ജനപ്രതിനിധി മുതല്‍ ഗ്രാമപഞ്ചായത്തിലെ അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളുടെ കീശയിലാണ്.

പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍മാണ അനുമതി നല്കുമ്പോള്‍ നിലവിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പൊതുജന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ നിയമങ്ങളും ലംഘിക്കുകയാണ്. പുതിയ പമ്പുകള്‍ക്ക് നിലവില്‍ അനുമതി നല്‌കേണ്ടത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ട് വേണം എന്നതാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ നിലപാട്. ഇതിന്റെ മറവിലാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിജ്ഞാപനമിറക്കി അപേക്ഷ സ്വീകരിച്ച് നിയമങ്ങളും നിബന്ധനകളും പാലിച്ച് മാത്രമാണ് കൂടിക്കാഴ്ച നടത്തി വിതരണക്കാരെ കണ്ടെത്തുന്നത്. ഒന്നിലധികം അപേക്ഷകര്‍ ഒരേ നിലവാരത്തില്‍ വന്നാല്‍ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സ്വകാര്യ എണ്ണക്കമ്പനികളാകട്ടെ വിജ്ഞാപനവും കൂടിക്കാഴ്ചയും നടത്താതെ സ്വന്തമായി സ്ഥലവും രണ്ട് കോടിയോളം രൂപ മുടക്കാന്‍ തയാറുള്ള ആര്‍ക്കും പെട്രോള്‍ പമ്പ് അനുവദിച്ചു നല്കും.

കേരളത്തില്‍ നിലവില്‍ 2500 പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ 80 ശതമാനം പമ്പുകളും മതിയായ കച്ചവടമില്ലാതെ നഷ്ടത്തിലാണ് നടത്തിക്കൊണ്ടുപോകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള പെട്രോള്‍ പമ്പുകളുടെ സംരക്ഷണം ലക്ഷ്യമാക്കി കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മുന്‍കൈ എടുത്ത് ഓയില്‍ കമ്പനി ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന്‍ നേതാക്കളും അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുണ്ടാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കുമെന്ന് അറിയിച്ചു. എന്നാല്‍ സ്വകാര്യ എണ്ണക്കമ്പനികളുടെ സ്വാധീനത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചില ഉന്നത നേതാക്കള്‍ ഇടപെട്ട് ആ തീരുമാനവും അട്ടിമറിക്കുകയായിരുന്നു.

Tags: Construction permissiondistrict administrationsinvolved in corruptionGrama PanchayatCPM Keralapetrol pumps
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.