Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്‌കോ തകര്‍ച്ചയില്‍; നഷ്ടം 905 കോടി, കണ്ടെത്തല്‍ ഇ ഡി അന്വേഷണത്തില്‍

വായ്‌പയും നിക്ഷേപവും നല്കിയ സംഘങ്ങളും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 07:04 am IST
in Kerala

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തില്‍ കണ്ണൂര്‍ ആസ്ഥാനമായുള്ള സഹകരണ സ്ഥാപനം റബ്‌കോ കോടികളുടെ നഷ്ടത്തില്‍. കടബാധ്യതകളെല്ലാം ചേര്‍ത്ത് റബ്‌കോയുടെ ആകെ നഷ്ടം 905 കോടിയോളം വരുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. വായ്‌പ തിരിച്ചടവുകള്‍ മുടങ്ങിയതും നിക്ഷേപങ്ങളുടെ ക്രമവിരുദ്ധ ഉപയോഗവുമാണ് സ്ഥാപനത്തെ നഷ്ടത്തിലും കോടിക്കണക്കിനു രൂപയുടെ കടക്കെണിയിലുമാക്കിയത്. രണ്ടു മാസമായി ജീവനക്കാര്‍ക്കു ശമ്പളം പോലും നല്കാനാകാത്ത വിധം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ് സ്ഥാപനം. സ്ഥാപനം കടക്കെണിയിലാകുക മാത്രമല്ല, നിക്ഷേപം നടത്തിയ വിവിധ സഹകരണ ബാങ്കുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

1500 ജീവനക്കാരുള്ള സംസ്ഥാനത്തെ സഹകരണ മേഖലയിലെ വലിയ സ്ഥാപനങ്ങളിലൊന്നാണ് റബ്‌കോ. അന്താരാഷ്‌ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ള ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുന്ന സ്ഥാപനം കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലേക്കു കൂപ്പുകുത്തിയതിനു കാരണം ആരംഭിച്ചതു മുതല്‍ അതിന്റെ നിയന്ത്രണമേറ്റെടുത്ത സിപിഎം നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണം കാലങ്ങളായുണ്ട്. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി നിയമസഭയില്‍ നല്കിയ കണക്കനുസരിച്ച് റബ്‌കോയുടെ കടം 293 കോടി 80 ലക്ഷം രൂപയാണ്.

2001-2004ല്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് റബ്‌കോ സ്വീകരിച്ച നിക്ഷേപം 1.2 കോടി രൂപ. വായ്‌പ സ്വീകരിച്ചതല്ലാതെ മുതലോ പലിശയോ തിരിച്ചടച്ചില്ലെന്നു മാത്രമല്ല ബാധ്യത 7.57 കോടിയായി. നിക്ഷേപത്തുക റബ്‌കോ തിരിച്ചടയ്‌ക്കാത്തതിനാല്‍ മാത്രം കോട്ടയം ജില്ലാ സഹകരണ ബാങ്ക് നിഷ്‌ക്രിയ ആസ്തിയാക്കിയത് 150 കോടി രൂപയാണ്. ഇതടക്കം 450 പ്രാഥമിക സഹ. സ്ഥാപനങ്ങള്‍ക്ക് റബ്‌കോ മടക്കി നല്കാനുള്ള സ്ഥിര നിക്ഷേപം 322.41 കോടി രൂപ വരും. നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്തതിനാല്‍ ഈ തുക വര്‍ഷാവര്‍ഷം പലിശയും പിഴപ്പലിശയും ചേര്‍ത്ത് പുതുക്കുകയാണ്.

കടബാധ്യത കുറയ്‌ക്കാന്‍ സര്‍ക്കാര്‍ റബ്‌കോയ്‌ക്ക് സാമ്പത്തിക സഹായമൊന്നും നല്കിയിട്ടില്ലെന്നാണ് സംസ്ഥാന സഹകരണ വകുപ്പ് പറയുന്നത്. അതേസമയം റബ്‌കോ പുനരുദ്ധാരണം പഠിക്കാന്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിനെ നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ട റിപ്പോര്‍ട്ടായെന്ന് പറയുന്നുണ്ടെങ്കിലും തുടര്‍ നടപടികളില്‍ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഈ പഠനത്തിന്റെ ചെലവ് സര്‍ക്കാരിനാണ്. കേരള ബാങ്കിന്റെ രൂപീകരണ വേളയില്‍ റബ്‌കോയുടെ വായ്‌പ ബാധ്യത ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി നേരത്തേ വിവാദത്തിനിടയാക്കിയിരുന്നു.

1997ലാണ് കേരള സ്റ്റേറ്റ് റബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) പ്രവര്‍ത്തനമാരംഭിച്ചത്. കൂത്തുപറമ്പ് കെഎസ്‌ഐഡിസി വ്യവസായ എസ്റ്റേറ്റില്‍ അഞ്ചു യൂണിറ്റുകളായാണ് തുടക്കം. കര്‍ഷകരില്‍ നിന്ന് വിപണി വിലയിലും മെച്ചമായ തുകയ്‌ക്കു റബര്‍ വാങ്ങി ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

Tags: ED EnquiryCPM KannurKerala state Rubber Co-operative Limitedrubco kannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബലിദാനികളുടെ രക്തം വെറുതെയാവില്ല

Kerala

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം

Kerala

കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മിന് തലവേദന

Kerala

ക​ണ്ണൂ​രി​ൽ റീ​ൽ​സ് ചി​ത്രീ​ക​ര​ണം: നാ​ട​ൻ ബോം​ബും ക​മ​ന്‍റു​ക​ളി​ൽ കൊ​ല​വി​ളി​യും, ‘റെഡ് ആർമി’ക്കെതിരെയും സിപിഎം-ലീഗ് പ്രവർത്തകർക്കെതിരെയും കേസ്

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.