Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഭയമരുളുന്ന ഭദ്രകാളി

രമേശ് ഇളയിടത്ത് by രമേശ് ഇളയിടത്ത്
Oct 6, 2024, 07:28 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനമേകി ലോകസംരക്ഷണം നടത്തുന്നവളാണ് ഭദ്രകാളി. ദുര്‍ഗ്ഗാദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. അസുര നിഗ്രഹത്തിന് അവതരിച്ച ദേവീരൂപം. അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിക്കുന്ന ദേവിയാണ് കാളി.

ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷ യാഗാഗ്‌നിയില്‍ സതി ദേഹത്യാഗം ചെയ്തപ്പോള്‍ ക്രുദ്ധനായ പരമശിവന്‍ ദക്ഷനോടു പ്രതികാരം നിര്‍വഹിക്കാന്‍ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്.

”ജ്വാലാകരാളമത്യുഗ്രമശേഷാസുരസുദനം ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു.

ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ‘ശംഭുസ്ഥാ’ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതും ശ്രദ്ധിക്കണം. കാളിയുടെ നിറം കടുംനീലയും കറുപ്പുമാണ്. ഈ രണ്ട് നിറവും നിഗൂഢത, അനന്തത എന്നിവയെ സൂചിപ്പിക്കുന്നു.

വേദങ്ങളില്‍ അഗ്‌നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്. അഗ്‌നിയുടെ ദേവതയ്‌ക്ക് കാളി, കരാളി, മനോജവ, സുലോഹിത, സുധുംരാവര്‍ണ്ണ, സ്ഫുലിംഗനി, വിശ്വരുചി എന്നിങ്ങനെ ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. കാളി അതില്‍ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്‌നിയില്‍ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നാണ്. പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ദേവിയെ താന്ത്രികര്‍ മുപ്പതിലധികം ഭാവങ്ങളില്‍ ഓരോ ആഗ്രഹ സാധ്യങ്ങള്‍ക്കനുസരിച്ച് ആരാധിക്കുന്നു.

കല’ എന്ന പദത്തില്‍ നിന്നാണ് കാളി എന്ന വാക്കിന്റെ ഉല്‍പ്പത്തി. കല സമയ സൂചകമാണ്. അതിനാല്‍ കാളി സമയത്തിന്റെ ദേവികൂടിയാണ്. ദുര്‍ഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്.

പുറത്തേക്ക് നീട്ടിയ നാവ്, ഒരു കൈയില്‍ രക്തമിറ്റുന്ന തല. മുറിച്ചെടുത്ത കൈകള്‍ തൂക്കിയിട്ടിരിക്കുന്ന അരക്കെട്ട്. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആരാധിക്കുമ്പോള്‍ ഭയം അപ്രത്യക്ഷമാകും എന്നതാണത്.

കാളിയെ ഇത്രയും ഭീകരിയാക്കിയതിനു പിന്നിലെ പ്രതീകാത്മക വ്യാഖ്യാനം അറിയാന്‍ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂര്‍ത്തിയെന്നും, സവര്‍ണ്ണ പരിവാരങ്ങളുടെ ഇഷ്ടമൂര്‍ത്തിയെന്നും ഒക്കെ വാദിക്കുന്നത് അന്ധര്‍ ആനയെക്കണ്ട കഥയാണ് ഓര്‍മ്മിപ്പിക്കുക.

കാളിയുടെ പുറത്തേക്ക് നീണ്ട നാവ് മൗനത്തെ സൂചിപ്പിക്കുന്നു(നാവ് പുറത്തേക്കിട്ടാല്‍ സംസാരിക്കാനാവില്ലല്ലോ). കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്‌ക്ക്. ഈ കറുത്തമണിയാണ് കാഴ്ച ഏകുന്നത്. ഇങ്ങനെയാണ് കാളി ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകമാകുന്നത്. ജ്ഞാനത്തിന്റെ പ്രകാശമെന്നാല്‍ മൗനമാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. ഒരാളോട് നിങ്ങള്‍ക്ക് തോന്നുന്ന വെറുപ്പ് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകള്‍ നിറഞ്ഞ അയാളുടെ ശിരസ്സിനോടായിരിയ്‌ക്കും.

പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ ഈ അറിവില്‍ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും പരിമിതമായ ഈ അറിവാണ് നല്‍കുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള അറിവാണ് ആന്തരികമായ ജ്ഞാനം. അതു ലഭിക്കാന്‍ അഹങ്കാരത്തിന്റെ ശിരസ്സറുക്കണം. അതായത് ഞാന്‍ എന്ന ബോധം വെടിഞ്ഞ് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലണം. ധ്യാനാവസ്ഥയിലൂടെയേ ഇതു സാധ്യമാകൂ. ധ്യാനാവസ്ഥയില്‍ മാത്രം കരഗതമാകുന്ന ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്. പൂര്‍വ്വികരായ മഹര്‍ഷിമാര്‍ അങ്ങനെയാണ് ഈ വിശ്വപ്രപഞ്ചത്തിന്റെ നിഗൂഢതകള്‍ മനസ്സിലാക്കിയത്.

ഒരു കൈയില്‍ ‘അഭയ മുദ്രയും മറുകയ്യില്‍ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങള്‍ക്ക് ഭയത്തെ അകറ്റി ക്ഷേമത്തെ കൊടുക്കാന്‍ കഴിവുള്ളവളാണ് കാളി എന്നതിന്റെ സൂചകമാണിത്.
മുറിച്ച കൈകള്‍ അരക്കെട്ടില്‍ ചുറ്റിയിരിക്കുന്നു. കര്‍മ്മത്തിന്റെ പ്രതീകമാണ് കൈ. കര്‍മ്മം ചെയ്യുമ്പോള്‍ ഫലം സൃഷ്ടമാകും. ഈ ഫലമാണ് കൂലി്. എന്നാല്‍ ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യുന്നവന് സമ്മാനമായി കൃപ ലഭിക്കും. ശാശ്വതമായ കൃപയാണ് ജ്ഞാനം. കര്‍മ്മത്തിലൂടെ കൃപാപാത്രമായി കൈവരിക്കുന്ന ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടില്‍ ചുറ്റിയിട്ടിരിക്കുന്ന കൈയുകള്‍.

 

Tags: TemplesHindu DevotionalbhadrakaliBadrakali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

Kerala

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കേരള ക്ഷേത്രസംരക്ഷണ സമിതി 59-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പ്രീയദര്‍ശിനി ഹാളില്‍ ഗവര്‍ണര്‍ 
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. എസ്. നാരായണന്‍, ജി. കെ. സുരേഷ്ബാബു, ഡോ. ടി. പി. സെന്‍കുമാര്‍, കുമ്മനം രാജശേഖരന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കുസുമം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തര്‍, ദേവസ്വം ബോര്‍ഡുകളല്ല: ഗവര്‍ണര്‍

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന കേരള ക്ഷേത്രസംരക്ഷണ സമിതി 51-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്ഷേത്രം സാമൂഹിക കേന്ദ്രം- ലക്ഷ്യം സമന്വയം സെമിനാര്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് 
എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി.കെ. കുഞ്ഞ്, ദൈവപ്രകാശ്, ജി.കെ. സുരേഷ് ബാബു, അക്കീരമണ്‍ 
കാളിദാസ ഭട്ടതിരിപ്പാട്, ഷാജു വേണുഗോപാല്‍, മുക്കംപാലമൂട് രാധാകൃഷ്ണന്‍, പാപ്പനംകോട് അനില്‍, നാരായണ ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സമീപം
Kerala

ക്ഷേത്രങ്ങള്‍ സാമൂഹിക ഇടങ്ങളായി മാറണം: എം. രാധാകൃഷ്ണന്‍

Samskriti

തൈ പത്തു നടേണ്ട പത്താമുദയം

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹൈക്കോടതിക്കും അവധി

യുഎസിന്റെ ആവശ്യം തള്ളി ഇറാൻ: യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ്

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു 3 പേര്‍ക്ക് പരിക്ക്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

ഓപ്പറേഷൻ സിന്ദൂറില്‍ പാക് സൈന്യത്തിന്റെ ഒമ്പത് വിമാനങ്ങൾ തകർത്തതായി ഇന്ത്യന്‍ വ്യോമസേന

കാര്‍ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്: രണ്ടാം ഭര്‍ത്താവിനായി അന്വേഷണം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies