Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബെംഗളൂരുവിലെ 15 ദിന ക്യാമ്പ് പൂര്‍ത്തിയായി; പോരായ്‌മകള്‍ ഇനിയും നികത്താനുണ്ടെന്ന് ക്യാപ്റ്റനും കോച്ചും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 09:39 am IST
inCricket

ബെംഗളൂരു: ഐസിസി വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങാനുള്ള ഭാരത ടീം കോച്ചിങ് ക്യാമ്പിന്റെ 15 ദിവസം നീണ്ടു നിന്ന ഒരു ഘട്ടം ബെംഗളൂരുവില്‍ പൂര്‍ത്തിയായി. നായിക ഹര്‍മന്‍പ്രീത് കൗറും കോച്ച് അമോല്‍ മുസുംദാറും നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ ടീമിന്റെ ഏറ്റക്കുറച്ചിലുകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഫീല്‍ഡിങ്ങിലെയും ഫിറ്റ്‌നസിലെയും പോരായ്‌മകള്‍ ഇനിയും നികത്താനുണ്ട്. ഇരുവരും വലിയ വെല്ലുവിളിയായി കരുതുന്നതും അതുതന്നെയാണ്.

അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരെ ഏഷ്യാ കപ്പ് ഫൈനലിലേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹര്‍മന്‍പ്രീത് കൗര്‍ സംസാരിച്ചത്. ക്യാച്ചുകള്‍ പാഴാക്കിയതും ഫീല്‍ഡിങ്ങിലെ ഗുരുതര പിഴവുകളും ആണ് ഭാരത വനിതകള്‍ക്ക് ഏഷ്യാകപ്പ് കിരീടം നഷ്ടപ്പെടുത്തിയതെന്ന് നായിക ഓര്‍ത്തു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ)യില്‍ ലോകകപ്പിന് ഒരുങ്ങാനുള്ള പരിശീലന ക്യാമ്പില്‍ ഏറെ കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചു.

വളരെ വേഗത്തിലുള്ള ഷെഡ്യൂള്‍ ആണ് ലോകകപ്പില്‍. ഒക്ടോബര്‍ മൂന്നിന് തുടങ്ങുന്ന ലോകപോരാട്ടം 18 ദിവസംകൊണ്ട് പൂര്‍ത്തിയാക്കി 20ന് ജേതാക്കള്‍ നിര്‍ണയിക്കപ്പെടും.

ഗ്രൂപ്പ് എയില്‍ ആണ് ഭാരതം ഉള്‍പ്പെട്ടിട്ടുള്ളത്. പാകിസ്ഥാന്‍, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവയാണ് മറ്റ് ടീമുകള്‍. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ വിജയിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കേ മുന്നേറാന്‍ സാധിക്കൂ. അഞ്ചില്‍ മൂന്ന് ടീമുകള്‍ പുറത്തുപോകുന്ന സ്ഥിതി. ആദ്യ മത്സരം മുതലേ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.

ഒക്ടോബര്‍ നാലിനാണ് ഭാരതത്തിന്റെ ആദ്യ മത്സരം. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. രണ്ട് ദിവസത്തിനകം ഇതേ വേദിയില്‍ ചിരവൈരികളായ പാകിസ്ഥാനോട്. ഒക്ടോബര്‍ ഒമ്പതിന് മൂന്നാം അങ്കത്തില്‍ ശ്രീലങ്കയുമായി. 13ന് നടക്കുന്ന അവസാനത്തെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ നേരിടും. പത്ത് ദിവസത്തിനുള്ളില്‍ നാല് മത്സരങ്ങള്‍.

ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ നാല് മത്സരങ്ങള്‍ കളിച്ച് പട്ടികയില്‍ റണ്ണറപ്പുകളെങ്കിലുമാകണമെങ്കില്‍ ഫിറ്റ്‌നസിനായി വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടിയാലേ മതിയാകൂ എന്ന് ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസത്തെ ക്യാമ്പില്‍ ടീം അംഗങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ ഒത്തിണക്കമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇനി അടുത്ത ഘട്ടത്തില്‍ നെറ്റ് പരിശീലനത്തിലാണ് ശ്രദ്ധയൂന്നുന്നത്. അത്‌ലറ്റിക് മികവും പരമാവധി മെച്ചപ്പെടുത്തിയെടുക്കണം. മാനസിക ഒരുക്കത്തിനായി യോഗ, ഒപ്പം സൈക്കോളജിക്കല്‍ സെഷന്‍ എന്നിവയും ക്യാമ്പിന്റെ തുടര്‍ന്നുള്ള ഭാഗമായി കൂട്ടിചേര്‍ക്കുന്നുണ്ട്.

ഒമ്പതാം പതിപ്പിലെത്തിയ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരുതവണ ഫൈനലിലെത്തിയത് മാത്രമാണ് ഭാരതത്തിന് എടുത്തു പറയാനുള്ളത്. 2020ല്‍ ഓസ്‌ട്രേലിയ ടീമിനെ തോല്‍പ്പിച്ച് കിരീടനേട്ടം അഞ്ചായി ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഭാരത പ്രതീക്ഷകള്‍ സെമിയില്‍ തീര്‍ത്തുവിട്ടതും ഓസ്‌ട്രേലിയ തന്നെ.

വളരെ ചൂട് കൂടിയ കാലവാസ്ഥയായിരിക്കും ദുബായിലെന്ന് വിലയിരുത്തലുകള്‍ വരുന്നുണ്ട്. ഇക്കഴിഞ്ഞ മെയില്‍ ബംഗ്ലാദേശില്‍ അഞ്ച് മത്സര പരമ്പര കളിച്ച് പിച്ചുകളെ മനസ്സിലാക്കാന്‍ ഭാരതത്തിന് സാധിച്ചിരുന്നു. അതിന്റെ ആശ്വാസത്തിലിരിക്കെയാണ് ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ലോകകപ്പ് ദുബായിലേക്ക് മാറ്റിവച്ചത്. അവിടെയെത്തിയ ശേഷമെ പിച്ചിന്റെ നില മനസ്സിലാക്കാന്‍ സാധിക്കൂവെന്ന വില്ലുവിളിയും നമുക്ക് മുന്നിലുണ്ടെന്ന് ഭാരത കോച്ച് മുസുംദാര്‍ പറഞ്ഞു.

Tags: Indian Womens CricketHarmanpreet KaurBengaluru CampAmol Musumdar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ചരിത്ര നേട്ടത്തിനുള്ള ആദരവ് ;  ഇന്ത്യൻ വനിതാ ടീമിന് ബിസിസിഐ 51 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു

Cricket

തകര്‍പ്പന്‍ പ്രകടനത്തില്‍ ആസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍

Cricket

ഓര്‍മയില്‍ നിന്ന് മായില്ല, കൈവിട്ടുകളഞ്ഞ ആ കിരീടം… ഹര്‍മന്‍പ്രീത്

കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗസ് ബാറ്റ് ഗിറ്റാര്‍ പിടിക്കുമ്പോലെ വച്ചുകൊണ്ട് വേറിട്ട ആഘോഷം നടത്തുന്നു
Cricket

370 ചരിത്ര സ്‌കോറുമായി പെണ്‍പട; കന്നി സെഞ്ച്വറിയുമായി ജെമീമ

Editorial

കളിക്കളങ്ങളില്‍ ഉണരുന്ന നാരീശക്തി

പുതിയ വാര്‍ത്തകള്‍

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.