Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

രാജേഷ് നാഗര്‍കോവില്‍ by രാജേഷ് നാഗര്‍കോവില്‍
Sep 8, 2024, 11:56 am IST
in Kerala, Thiruvananthapuram

നാഗര്‍കോവില്‍: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ വലിയ പൂക്കളങ്ങള്‍ക്കായി നല്ലൊരു ശതമാനവും പുഷ്പങ്ങള്‍ ഇക്കുറിയും എത്തുന്നത് തോവാളയില്‍ നിന്ന്. പൊന്നിന്‍ ചിങ്ങത്തിലെ ഓണക്കളങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പുഷ്പശേഖരമൊരുക്കി കന്യാകുമാരി ജില്ലയിലെ തോവാള ഗ്രാമം. പഞ്ഞമാസം എന്ന് പേരു കേട്ട കര്‍ക്കടകം തോവാളയിലെ പൂകൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളവെടുപ്പിന്റെ മുന്നൊരുക്ക കാലമാണ്. പഴയ തെക്കന്‍ തിരുവിതാംകൂര്‍ ഭരണകാലം മുതല്‍ക്കേ പൂക്കള്‍ക്ക് കേളിയാര്‍ജിച്ച തോവാള കണ്ണെത്താ ദൂരത്തോളം പൂപ്പാടങ്ങളുടെ സമൃദ്ധിയുടെ പര്യായമായിരുന്നു. ദക്ഷിണ മേഖലയിലെ തന്നെ ഏറ്റവും വലിയ പൂ വിപണിയെന്ന ഖ്യാതിയും തോവാളയ്‌ക്ക് സ്വന്തം.

നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ കാവല്‍ക്കിണര്‍ കഴിഞ്ഞാണ് തോവാള എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോവാളയിലെ പൂക്കള്‍ക്ക് ഓണക്കാലത്ത് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതലാണ്. മറ്റു സന്ദര്‍ഭങ്ങളിലും തോവാള പൂക്കള്‍ക്ക് കേരളത്തിലെ പുഷ്പവിപണിയില്‍ ഒഴിച്ചുകൂടാനാവാത്ത ഇടമുണ്ടെന്നതും വാസ്തവം. ആയിരക്കണക്കിന് കര്‍ഷകര്‍ തോവാളയിലെയും സമീപത്തെയും പുഷ്പകൃഷി മേഖലയില്‍ ഇന്നും സജീവം. തോവാള, ആവരക്കുളം, കുമാരപുരം, പഴവൂര്‍, ഏക്കാപുരം, ചിതമ്പരപുരം തുടങ്ങിയ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പൂകൃഷിയുള്ളത്. പാടങ്ങള്‍ക്ക് പുറമേ വീട്ടുവളപ്പുകളിലും പറമ്പുകളിലും പുഷ്പ കൃഷി നടത്തുന്നവര്‍ തോവാളയിലും പരിസരത്തുമുണ്ട്.

തോവാളയിലെ പ്രശസ്തമായ പൂവില്‍പ്പനകേന്ദ്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് നാട്ടുവര്‍ത്തമാനം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് തോവാള പൂക്കളുടെ ഗ്രാമമായി രൂപപ്പെട്ടത്. പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും തോവാളയില്‍ നിന്നും പൂക്കള്‍ എത്തിച്ചിരുന്നു. ഇന്ന് രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന പുഷ്പ വിപണിയായി തോവാള പരിണമിച്ചിട്ടുണ്ട്. മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പുഷ്പത്തിളക്കം സമ്മാനിക്കുന്ന തോവാള എക്കാലവും മലയാളനാടിനും പ്രിയപ്പെട്ടതാണ്.

മുല്ലയും പിച്ചിയും ജമന്തിയും റോസയും വാടാമല്ലിയും അരളിയും എന്നിങ്ങനെ വ്യത്യസ്തയിനം പൂക്കളുടെ കൃഷിയിടങ്ങളാല്‍ സമ്പന്നമാണ് തോവാള ഗ്രാമം. പുലരും മുമ്പു തന്നെ തോവാളയിലെ പൂ ചന്തകള്‍ ഉണരും. ഉച്ചയോടെ ചന്ത ഒഴിയും. എന്നാലും തോവാളയിലെ ചെറുതും വലുതുമായ പൂക്കടകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് പൂക്കള്‍ യഥേഷ്ടം ലഭ്യമാകും. ഓസൂര്‍, സേലം, മധുര എന്നിവിടങ്ങളില്‍ നിന്നും തോവാളയില്‍ പ്രതിദിനം അസംഖ്യം ലോറികളില്‍ റോസ്, ചമ്മങ്ങി, ജമന്തി, വിവിധ നിറത്തിലുള്ള അരളിപൂക്കള്‍ എന്നിവയും എത്തുന്നു.

Tags: OnamFlowermalayalaiThovala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.