Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒരു നാടന്‍ കോണ്‍ക്ലേവ്

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Aug 31, 2024, 12:36 am IST
inArticle

അന്നപൂര്‍ണയുടെ പിന്നാമ്പുറത്ത് ചില്ലറ അരുതായ്‌മകള്‍ അരങ്ങേറുന്നുണ്ടെന്നത് നാട്ടിലൊക്കെ പാട്ടാണ്. ഇതൊക്കെ എവിടെയാ ഇല്ലാത്തത് എന്നൊരു ഉത്തരംമുട്ടിക്കുന്ന ചോദ്യം കൊണ്ടാണ് എല്ലാം മൂടിക്കെട്ടി വച്ചുപോരുന്നത്. എന്നാല്‍ വെള്ളിത്തിരക്കു പിന്നിലെ ഇരുട്ടില്‍ നടക്കുന്ന ‘എ പ്ലസു’കളെക്കുറിച്ച് കേട്ടപ്പോള്‍ തുടങ്ങിയതാണ് അപ്പുണ്യേട്ടന്റെ ചെറിയ ബുദ്ധിയില്‍ ഒരു കുറ്റബോധം. ‘മീ ടൂ’ എന്നും പറഞ്ഞ് ആരൊക്കെയാണ് കയറിവരാന്‍ പോകുന്നത് എന്ന് ആലോചിച്ചപ്പോള്‍ മുതല്‍ ചങ്കിട്ടിപ്പ് കൂടാന്‍ തുടങ്ങി.

അതിനിടയിലാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി പൊട്ടിച്ച ബോംബ്. സിനിമാരംഗത്തു മാത്രം എന്തിനാ ഇങ്ങനെ മാടമ്പിത്തുരുത്തുകള്‍ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. നടിമാരുടെ വാതിലില്‍മുട്ടുന്നതും വേതന തുല്യതയുമൊക്കെ പരിഹരിച്ചോട്ടെ. ആദ്യം പരിഗണിക്കേണ്ടത് സിനിമാ സെറ്റില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളാണത്രേ. തമിഴ്‌നാട്ടില്‍ നിന്നും ലോറിയില്‍ കയറ്റി കൊണ്ടുവരുന്ന കന്നുകാലികളെപ്പോലെയാണത്രേ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം. ഇരിക്കാനോ മൂത്രമൊഴിക്കാനോ നേരെ ചൊവ്വേ ഭക്ഷണം കഴിക്കാനോ ഈ പാവങ്ങള്‍ക്ക് അവകാശമില്ല. പ്രതിഫലക്കാര്യം പറയുകയേ വേണ്ട. കങ്കാണിമാരുടെ കമ്മിഷന്‍ കഴിച്ച് എന്തെങ്കിലും കിട്ടിയാലായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഘോരഘോരം ആകാശത്തേക്ക് മുഷ്ടിചുരുട്ടുന്ന സംഘടനകളൊന്നും ഇവരെ തിരിഞ്ഞുനോക്കാറില്ല. സമ്പാദ്യ തൊഴില്‍ സമരങ്ങള്‍ക്ക് കേളികേട്ട കേരളത്തിലാണിതെന്നോര്‍ക്കണം.

നവകേരള സദസ്സുപോലെ, ലോകകേരളസഭ പോലെ പഞ്ചനക്ഷത്രത്തിളക്കത്തില്‍ നടക്കാനിടയുള്ള കോണ്‍ക്ലേവിലും ഇവര്‍ക്കൊന്നും കയറിപ്പറ്റാനായെന്നു വരില്ല. മാത്രവുമല്ല പാനല്‍ചര്‍ച്ചയും ബിരിയാണിയും കശുവണ്ടിപ്പരിപ്പുമൊക്കെ വിലസുന്നിടത്ത് അപ്രിയ ചോദ്യങ്ങള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ഇടം കിട്ടിയെന്നും വരില്ല. കര്‍ശനനിയന്ത്രണങ്ങള്‍ക്ക് വിധേയമായി താരത്തിളക്കത്തില്‍ നടക്കുന്ന മാമാങ്കത്തില്‍ എന്ത് ലൈറ്റ് ബോയ്‌സ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് തുടങ്ങിയ പിന്നാക്കത്തൊഴിലാളികള്‍?

ഇതെല്ലാം ചിന്തിച്ചപ്പോഴാണ് അപ്പുണ്യേട്ടന്റെ ചെറിയ ബുദ്ധിയില്‍ ഒരു നാടന്‍ കോണ്‍ക്ലേവ് വിരിഞ്ഞത്. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ എന്നു പറഞ്ഞതുപോലെയാണ് ഈ ആശയം വീണുകിട്ടിയത്. അന്നപൂര്‍ണയുടെ ഊട്ടുപുരയില്‍തന്നെ അരങ്ങ്. പരാതിക്കാര്‍ക്കും വാര്‍ഡുമെമ്പര്‍മാര്‍ക്കും ഇരകള്‍ക്കുമെല്ലാം പ്രവേശനം സൗജന്യം. അതുവഴിവരുന്ന പോലീസുകാര്‍ക്കും പങ്കെടുക്കാം. ആരും ആലമ്പുണ്ടാക്കരുതെന്നു മാത്രം. കഴിക്കാന്‍ ചിക്കന്‍ ബിരിയാണിയും കൊറിക്കാന്‍ നിലക്കടലയും കുടിക്കാന്‍ ആവശ്യക്കാര്‍ക്ക് പിന്നാമ്പുറത്ത് നാടനും ടച്ചിംഗ്‌സും. ഇങ്ങനെ കുടിക്കാന്‍, കഴിക്കാന്‍, കൊറിക്കാന്‍, തൊട്ടുനക്കാന്‍ എന്നിങ്ങനെ ചതുര്‍വിഭവങ്ങളോടെ പ്രായശ്ചിത്ത സല്‍ക്കാരം. ഇനിയുള്ളകാലം എല്ലാം നോക്കിയും കണ്ടും (ക്യാമറയില്‍പ്പെടാതെ) നടത്തിക്കോളാമെന്ന് നയപ്രഖ്യാപനം. എല്ലാവരും മൃഷ്ടാന്നഭോജനം കഴിഞ്ഞ് രമ്യമായി പിരിഞ്ഞു പോകണം. നാളെയും അന്നപൂര്‍ണയോട് പതിവുപോലെ സഹകരിച്ച് കച്ചവടം ഉത്സാഹമാക്കണം. കച്ചവടം പൊടിപൊടിച്ചാലല്ലേ എന്തെങ്കിലും പിരിവ് കൊടുക്കാനാവൂ എന്ന് ചുരുക്കം.

നാട്ടുമ്പുറത്തെ ഒരു ചായക്കടക്കാര്യം എന്നു പറഞ്ഞ് ലഘൂകരിച്ച് കാണേണ്ട. ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പുച്ഛിക്കുകയും വേണ്ട. ഫെയ്‌സ്ബുക്കും ഇന്റര്‍നെറ്റും ചാനലുകളും ഒത്തുപിടിച്ചാല്‍ ഇതും ഒരു അന്താരാഷ്‌ട്രസംഭവമായി മാറാവുന്നതേയുള്ളൂ. നാളെ സിനിമയിലെ നവോത്ഥാന നായകര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകാവുന്ന ലളിതവും പ്രതീകാത്മകവുമായ ഒരു നാടന്‍ കോണ്‍ക്ലേവാണ് അന്നപൂര്‍ണ്ണയില്‍ അണിഞ്ഞൊരുങ്ങുന്നത്.

Tags: Navakerala Sadasconclavehema commitee report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വികസിത് സ്‌പോർട്‌സ്, വികസിത് ഭാരത്; നമ്മുടെ കായിക മേഖലയ്‌ക്ക് വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം, കോൺക്ലേവ് 8ന്

Kerala

സാധാണക്കാരെ ശിക്ഷിക്കുന്ന ബജറ്റ്; ബഹുഭൂരിപക്ഷം പ്രഖ്യാപനങ്ങളും കേന്ദ്രപദ്ധതികള്‍, ശമ്പള പരിഷ്‌ക്കരണവും ഡിഎ കുടിശികയും എന്തായെന്ന് വി. മുരളീധരന്‍

Kerala

കണ്ടുപിടിത്തങ്ങള്‍ പ്രയോഗത്തിലെത്തണം, ഗവേഷണങ്ങള്‍ ഭാവിക്കു പ്രയോജനപ്പെടണമെന്നും കോണ്‍ക്ലേവ്

Education

പ്രഹസനമാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ്, വിദ്യാഭ്യാസ വിദഗ്ധരുടെ സാന്നിദ്ധ്യം നാമമാത്രം

Education

കൊച്ചിയില്‍ ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവിന് മുന്നോടിയായി ‘സ്റ്റഡി ഇന്‍ കേരള’ പ്രീ കോണ്‍ക്ലേവ് നടത്തും

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.