Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്തര കന്നഡയിലെ മണ്ണിടിച്ചില്‍; അര്‍ജുനെ കാണാതായിട്ട് ഒരുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 10:10 pm IST
inKerala

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍പെട്ട അര്‍ജുനെ കാണാതായിട്ട് ഒരു മാസം. ജൂലൈ 16നായിരുന്നു പാതയില്‍ മണ്ണിടിച്ചിലുണ്ടായത്. ആദ്യ ദിവസങ്ങളില്‍ ഏഴ് പേര്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്ന വിവരമാണ് പുറത്തുവന്നത്. ഇവരില്‍ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണ്ണിടിച്ചില്‍ നടന്ന നാലാം ദിവസമാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായ വിവരം പുറംലോകമറിയുന്നത്. ഈ സമയവും അര്‍ജുന്‍ മണ്ണിടിച്ചിലില്‍ പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിനു ആശങ്കയുണ്ടായിരുന്നു.

അഞ്ചാം നാളത്തെ തെരച്ചിലില്‍ തിരിച്ചറിയാത്ത രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവര്‍ ഏഴായി. കാലാവസ്ഥയെ പഴിച്ച് ജില്ലാ ഭരണകൂടം തെരച്ചിലില്‍ കാര്യമായ ഗൗരവം കൊടുക്കാതിരുന്നതോടെ അര്‍ജുന്റെ കുടുംബം കര്‍ണാടക സര്‍ക്കാരിനെതിരെയും ജില്ലാ ഭരണകൂടത്തിനെതിരെയും രംഗത്തെത്തി. ജിപിഎസ് വഴി പരിശോധിച്ചപ്പോള്‍ അര്‍ജുന്‍ സംഭവസ്ഥലത്ത് ഉണ്ടായതായി വ്യക്തമായിരുന്നു. എന്നാല്‍ കുടുംബം ഇക്കാര്യം പറഞ്ഞിട്ടും ജില്ലാ ഭരണകൂടം കാര്യമായ നടപടി സ്വീകരിച്ചില്ല.

ഫോണ്‍ ഇടയ്‌ക്കിടെ റിങ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയായി. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഭാര്യ കൃഷ്ണപ്രിയ, സഹോദരി അഞ്ജു എന്നിവര്‍ ആവശ്യപ്പെട്ടു.

കര്‍ണാടക സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷപൂര്‍ണമായ നിലപാട് സ്വീകരിച്ചത് ഇതില്‍ നിന്നും വ്യക്തമായിരുന്നു. മണ്ണിനടിയില്‍പ്പെട്ടുപോയ വാഹനത്തെയും അതില്‍പ്പെട്ടുപോയവരെയും സംരക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവര്‍ത്തിച്ചിട്ടും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് വന്‍ വീഴ്ചയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

കുടുംബം നോക്കണം, മകനെ മൂകാംബികയില്‍ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്‌നങ്ങളുമായാണ് അര്‍ജുന്‍ അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുടുംബം പോറ്റാന്‍ 20-ാമത്തെ വയസില്‍ വളയം പിടിച്ച് വീടിന്റെ നെടുംതൂണായ മകനില്ലാതെ ഇത്രയും ദിവസം തള്ളി നീക്കിയത് എങ്ങനെയെന്ന് പോലും ഈ കുടുംബത്തിന് പറയാന്‍ വയ്യ. കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് അര്‍ജുന് വേണ്ടിയുള്ള ഇഴഞ്ഞു നീങ്ങിയ തെരിച്ചില്‍ വേഗത്തിലായത്.

വിഷയം ആളിക്കത്തിയതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇടപെട്ടു. അര്‍ജുന് വേണ്ടി തെരച്ചില്‍ നടത്താന്‍ നേവി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ, പോ
ലീസ് എന്നിവര്‍ സംയുക്തമായി രംഗത്ത് വന്നു. എന്നാല്‍ ഇത്തവണ വെല്ലുവിളിയായത് ഗംഗാവലി നദിയിലെ അടിയൊഴുക്ക് ആയിരുന്നു. രക്ഷാദൗത്യത്തിനിടെ കയര്‍ പൊട്ടി ഈശ്വര്‍ മാല്‍പെ നദിയില്‍ വീണ സാഹചര്യവും ഉണ്ടായി. പിന്നീട് പ്രദേശത്ത് പെയ്ത കനത്ത മഴയും തെരച്ചിലിന് വെല്ലുവിളിയായി. ഒടുവില്‍ പതിനാലാം ദിവസം തെരച്ചില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം. മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസം വീണ്ടും രക്ഷാദൗത്യം ആരംഭിച്ചു. ഇപ്പോള്‍ ദൗത്യം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെയും പ്രതികരണം. അര്‍ജുന് പുറമെ ഉത്തര കന്നട സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്.

 

 

Tags: Shirur LandslideArjun missingNorth Kannada
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളികളുടെ നൊമ്പരമായ അർജുൻ അടക്കം 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഒരാണ്ട്

Kerala

നാടണഞ്ഞ് അര്‍ജുന്‍; യാത്രാമൊഴിയേകാന്‍ ആയിരങ്ങള്‍

Kerala

ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം; അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ ഉടൻ ആരംഭിക്കും

Kerala

ഷിരൂര്‍ ദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നീളും; ഡ്രഡ്ജര്‍ എത്താന്‍ വൈകും

India

അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍; ഡ്രഡ്ജര്‍ അടുത്തയാഴ്ച ഷിരൂരില്‍ എത്തിക്കും

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.