Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാന്റെ തീക്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 04:55 am IST
in Editorial

കാര്‍ഗില്‍ വിജയത്തിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷം വിജയകരമായി നടക്കുന്നതിനിടെ ജമ്മു-കാശ്മീരില്‍ പാകിസ്ഥാന്റെ തീക്കളിക്ക് ശക്തമായ താക്കീതാണ് ഭാരതസൈന്യം നല്‍കിയത്. പാക് അതിര്‍ത്തിക്കു സമീപം കുപ്‌വാരയിലാണ് ഭീകരരും പാക് സൈനികരും തീക്കളിക്ക് ഒരുങ്ങിയത്. ഭാരത സുരക്ഷാസേന നല്‍കിയ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു ഭാരത സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ കുപ്‌വാര, മച്ചല്‍ സെക്ടറിലായിരുന്നു വെടിവെപ്പ്. പരിക്കേറ്റവരില്‍ ഒരു മേജറും ഉള്‍പ്പെടുന്നു. പാക് സൈന്യത്തിലെ പ്രത്യേക ഗ്രൂപ്പില്‍പ്പെട്ടവര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമം. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവെപ്പില്‍ രണ്ടു ഭീകരര്‍ രക്ഷപ്പെട്ടു. ബുധനാഴ്ചയും കുപ്‌വാരയിലുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെന്ന് കാര്‍ഗില്‍ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ഏറ്റുമുട്ടലിനൊരുങ്ങിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കമുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും അക്രമത്തിന് മുതിര്‍ന്നിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോര്‍വിളിയും ഭീകരരെ താലോലിക്കുകയും ചെയ്യുന്നത്. അതിനെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ട് നിയന്ത്രണത്തില്‍ സര്‍പ്പവിനാശ് 2-0 ഓപ്പറേഷന്‍ ടീമിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 3000 സൈനികരെ കാശ്മീരിലേക്ക് കൂടുതല്‍ നിയമിച്ചിട്ടുണ്ട്. 2019 ല്‍ കാശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കുകയും ചെയ്തശേഷം ഭീകരര്‍ ഉള്‍വലിഞ്ഞതാണ്. അതാണിപ്പോള്‍ ഒരുക്കൂട്ടി രംഗത്തുവന്നിരിക്കുന്നത്. ഭീകരര്‍ ഉള്‍പ്പെടുന്ന പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. മൂന്നു നുഴഞ്ഞുകയറ്റക്കാര്‍ സൈന്യത്തിനു നേരേ ഗ്രനേഡ് എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം
തിരിച്ചടിച്ചു. ഇതില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. രണ്ടു പേര്‍ പാക് അധീന കശ്മീരിലേക്ക് കടന്നുകളഞ്ഞതായും സൈന്യം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പാ
കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം എന്നതിന്റെ ചുരുക്കമാണ് ബാറ്റ്. ഭാരതത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്ന സംഘം. പാകിസ്ഥാന്റെ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പിലെ അംഗങ്ങളാണ് ബാറ്റിന്റെ നട്ടെല്ല്. കരസേനാംഗങ്ങള്‍ക്കൊപ്പം ഭീകരരും ഇതില്‍ അംഗങ്ങളാണ്. പാക് സേനയാണ് ഇവരെ പരിശീലിപ്പിക്കുന്നതെന്നാണ് വിവരം.

കുപ്‌വാര ജില്ലയില്‍ മാച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസം രാവിലെ ആയിരുന്നു ആക്രമണം. നുഴഞ്ഞുകയറിയ പാകിസ്ഥാനിയെ ഭാരത സൈന്യം വധിച്ചു. ഇയാള്‍ ഭീകരനോ പാക് സൈനികനോ എന്ന് വ്യക്തമല്ല. ഇയാളുടെ റൈഫിളും കഠാരയും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരര്‍ പാക് അധിനിവേശ കാശ്മീരിലേക്ക് രക്ഷപ്പെട്ടു. ജില്ലയിലെ കാംകാരി പോസ്റ്റിനു സമീപം മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചിരുന്നു. ഭീകരര്‍ ഗ്രനേഡ് എറിയുകയും ഭാരത പോസ്റ്റിന് നേരെ വെടിവെക്കുകയും ചെയ്തു. സേന തിരിച്ചടിച്ചതോടെ മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടു. വെടിയേറ്റ യുപി സ്വദേശിയായ മോഹിത് റാഥോഡ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ജമ്മുകാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. അതിര്‍ത്തിയിലെ കുപ്‌വാര, രജൗരി, പൂഞ്ച്, ദോഡ മേഖലകളില്‍ ഭീകരാക്രമണം വര്‍ദ്ധിച്ചിരിക്കയാണ്. ഈ മാസം 11 സൈനികരാണ് വീരമൃത്യു വരിച്ചത്. വിദഗ്‌ദ്ധ പരിശീലനം കിട്ടിയ അന്‍പതോളം പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത, നൈറ്റ് വിഷന്‍ സങ്കേതമുള്ള എം 4 കാര്‍ബൈന്‍ റൈഫിളുകള്‍ ഇവരുടെ പക്കലുണ്ട്. ഭാരതവിരുദ്ധ ഓപ്പറേഷന് പാക് സേനയുടെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പും (എസ്എസ്ജി) പാക് കരസേനയും വ്യോമസേനയും പരിശീലനം നല്‍കും. പാക് അതിര്‍ത്തി സേനയായ റേഞ്ചേഴ്‌സിന്റെയും ഭീകരസംഘടനകളുടെയും പിന്തുണ. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തും. പാക് സൈനിക വേഷത്തിലായിരിക്കും ഭീകരരും. പിടിക്കപ്പെട്ടാല്‍ ഭീകരര്‍ ആണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ കൈ ഒഴിയുകയാണ് പതിവ്. ഇതുകൂടി മനസിലാക്കി തിരിച്ചടി നല്‍കുക തന്നെ വേണം.

Tags: indian armyPICKKashmirPakistani terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U
India

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.