Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കരുതലേകാന്‍ കരുത്താകാന്‍ കുമാരിമാര്‍

മഹിളാ ഐക്യവേദിയുടെ പ്രഥമ കുമാരി സംഗമം നാളെ ചാലക്കുടിയില്‍

ബിന്ദു മോഹന്‍byബിന്ദു മോഹന്‍
Jul 12, 2024, 03:24 am IST
inArticle

ശക്തിസ്വരൂപമായും മാതൃരൂപമായുമാണ് നാം ഭാരത ഭൂമിയെ സങ്കല്‍പ്പിക്കുന്നത്. ഭാരതത്തിന്റെ ശക്തി ഭാവങ്ങളെല്ലാം തന്നെ മാതൃഭാവത്തിലുള്ളതാണ്. മഹാദേവന്റെ ശക്തിപോലും പാര്‍വ്വതീ ദേവിയുടെ കടാക്ഷമാണ്. അര്‍ദ്ധ നാരീശ്വര സങ്കല്‍പത്തിലാണ് നാം ശിവപാര്‍വ്വതിമാരെ ദര്‍ശിക്കുന്നത്. സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ വേദത്തെ ശ്രുതി ഭഗവതിയായാണ് നാം ആരാധിക്കുന്നത്. വേദം ശക്തിയുടെ സവിശേഷ ഭാവമായതുകൊണ്ട് വേദത്തെ മാതൃഭാവത്തിലാണ് സങ്കല്‍പ്പിക്കുന്നത്. ഗായത്രീ ദേവിയാണ് വേദത്തിന്റെ അന്തഃസത്ത. ജ്ഞാനത്തിന്റെ ശക്തിരൂപമായ ഭഗവത് ഗീതയും നമുക്ക് മാതാവാണ്. എല്ലാ ദേവതകളുടേയും സംഗമസ്ഥാനമായ, പ്രകൃതിയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ ഗോവും നമുക്ക് മാതാവാണ്. ശക്തിയുടെ ദേവതയായി ദുര്‍ഗ്ഗയേയും ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയേയും വിദ്യാദേവതയായി സരസ്വതിയേയും നമ്മള്‍ ആരാധിക്കുന്നു. സ്ത്രീ രൂപത്തിലാണ് ശക്തീ ഭാവത്തെ നാം ദര്‍ശിക്കുന്നത്. കരുത്തിന്റെ പ്രതീകമാണവള്‍, കരുതലിന്റേയും.

സാമൂഹികജീവിതത്തില്‍ ദ്രൗപദിയേയും വ്യക്തിജീവിതത്തില്‍ സീതാദേവിയേയുമാണ് സ്ത്രീകള്‍ മാതൃകയാക്കേണ്ടത്. മഹാഭാരതത്തില്‍ ദ്രൗപദി എന്ന അമ്മ അനുഭവിച്ചത്രയും പീഡനം അനുഭവിച്ച ഏത് സ്ത്രീയുണ്ട്?. 48-ാമത്തെ വയസ്സില്‍ കൗരവ സഭയില്‍ വച്ച് വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. 10 വര്‍ഷം കഴിഞ്ഞപ്പോള്‍ കൗരവ സഹോദരി ദുശ്ശളയുടെ ഭര്‍ത്താവായ ജയദ്രഥന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കരുത്തുകൊണ്ട് എതിരിട്ടവള്‍. തന്നെ അപമാനിക്കാന്‍ ശ്രമിച്ച കീചകന് രാത്രിക്ക് രാത്രി മറുപടി കൊടുത്ത സാക്ഷാല്‍ സൈലന്ദ്രി. അഞ്ച് മക്കള്‍ മരണപ്പെട്ട് കണ്‍മുമ്പില്‍ കിടക്കുമ്പോള്‍ അതിന് കാരണക്കാരായവരുടെ ശിരച്ഛേദം കഴിഞ്ഞേ ജലപാനം ചെയ്യു എന്ന് ദൃഢപ്രതിജ്ഞയെടുത്ത അമ്മയാണ് ദ്രൗപദി. വര്‍ത്തമാനകാലത്തെ സ്ത്രീയ്‌ക്ക് ഉത്തമ മാതൃക.

വ്യക്തി ജീവിതത്തില്‍ മാതൃകയാക്കേണ്ടത് സീതയെ ആണ്. തന്റെ സഹോദരങ്ങളേയും മാതാപിതാക്കളെയും ഭര്‍ത്താവിനെയും അരുമയായി സ്‌നേഹിച്ച സ്ത്രീരത്‌നം. പ്രലോഭനങ്ങളില്‍ വീഴാത്തവള്‍. സ്വന്തം ഭര്‍ത്താവിനെ ആരാധ്യ ദൈവമായി കരുതിയവള്‍. രാവണന്‍ എന്ന ദുഷ്ടന്റെ മുമ്പില്‍ അടിപതറാതെ നിലകൊണ്ട ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമ മാതൃക.

ത്രേതായുഗവും ദ്വാപരയുഗവും കടന്ന് കലിയുഗത്തിലെത്തി നില്‍ക്കുമ്പോള്‍ വഴിതെറ്റുന്ന കൗമാരത്തിന് വഴികാട്ടാന്‍ സീതയെ പോലെ, ദ്രൗപദിയെപ്പോലെയുള്ള മാതൃത്വം വേണം.
‘മഹാഭാരതം ശാന്തി പര്‍വ്വത്തില്‍ പറയുന്നത്’
നാസ്തി മാതൃസമാ ഛായ
നാസ്തി മാതൃ സമാ ഗതി
നാസ്തി മാതൃസമം ത്രാണം
നാസ്തി മാതൃ സമാ പ്രിയ
അമ്മയ്‌ക്കൊത്ത മറ്റൊരു തണല്‍ ഇല്ല. അമ്മയ്‌ക്ക് തുല്യമായ ഒരു സഹായമില്ല. അമ്മയ്‌ക്ക് സമാനമായ ഒരു രക്ഷയില്ല. അമ്മയെപ്പോലെ പ്രിയമായ മറ്റൊന്നില്ല. അമ്മ എന്നത് അടിസ്ഥാനമാണ്. അമ്മയില്‍ നിന്നാണ് എല്ലാം ഉയിര്‍കൊള്ളുന്നത്. ഇന്നത്തെ കുമാരിമാരാണ് ഭാവിയിലെ അമ്മമാര്‍.

കരുതലും കരുത്തുമാണ് കുമാരിമാര്‍ക്ക് അമ്മ പകര്‍ന്നു നല്‌കേണ്ടത്. ഈ കുമാരിമാര്‍ക്കുവേണ്ടിയാണ് മഹിളാ ഐക്യവേദി കുമാരി സംഗമം(മുകുളം-2024) സംഘടിപ്പിക്കുന്നത്. പെണ്‍കുട്ടികളെ സംസ്‌കാര സമ്പന്നരും ദേശഭക്തിയും സത്യസന്ധതയും ആദര്‍ശശുദ്ധിയും ആത്മാര്‍ത്ഥതയും സേവന സന്നദ്ധതയുള്ളവരുമായി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പലവിധ അപചയങ്ങളില്‍ അകപ്പെടാതെ അവരെ രക്ഷിക്കുകയെന്നതാണ് ധര്‍മ്മം. പുരോഗമന ചിന്തയുടേയും ആധുനികതയുടേയും പേരില്‍ നടക്കുന്ന അധാര്‍മ്മിക പ്രവര്‍ത്തികള്‍ കൂടി വരികയാണ്. അഭിനവ മാരീചന്മാര്‍ നമ്മുടെ പെണ്‍കുട്ടികളെ ഉന്നം വയ്‌ക്കുന്നു. ഇവരുടെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ സ്വാഭിമാനത്തോടെ, കുരുത്തോടെ മുന്നേറാന്‍ കുമാരിമാരെ പ്രാപ്തരാക്കണം. സമൂഹത്തിന് അവര്‍ ഉത്തമ മാതൃകകളാകണം.

ഇത്തരം ചിന്തകളെ പ്രോജ്ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സാമൂഹ്യമുന്നേറ്റത്തിന് സ്ത്രീശക്തി’എന്ന ആശയം ഉള്‍ക്കൊണ്ട് സ്ത്രീ സമൂഹത്തിന്റെയിടയില്‍ മഹിളാ ഐക്യവേദി ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നത്. സ്വാഭിമാനത്തെ ഉയര്‍ത്തുവാനും ആചാരാനുഷ്ഠാന സംരക്ഷണത്തിനും സാംസ്‌കാരിക വിദ്യാഭ്യാസം പകരാനും, സാമൂഹ്യ പ്രശ്‌നങ്ങളില്‍ അവബോധവും ചെറുത്തുനില്‍പ്പും സാധ്യമാക്കാനും മഹിളാ കൂട്ടായ്‌മയിലൂടെ ഐക്യബോധം ഉണര്‍ത്താനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണിത്.

നാടിന്റെ നാരീശക്തികളായ നാളെയുടെ പ്രതീക്ഷകളായ പെണ്‍കുട്ടികളെ നേരായ വഴിയിലൂടെ നയിക്കാന്‍ ചില പ്രവര്‍ത്തനങ്ങള്‍ വേണമെന്ന ചിന്തയില്‍ നിന്നാണ് കുമാരിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മഹിളാ ഐക്യവേദി ആലോചിച്ചത്. ജീവിതം ഒരു യാത്രയാണ്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയുള്ള ആ യാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളെയും കെണിയൊരുക്കുന്ന മാരീചന്മാരെയും തിരിച്ചറിയാനുള്ള മനോബലം കൈവരിക്കാന്‍ നമ്മുടെ തലമുറകള്‍ക്ക് കഴിയണം. പുതുതലമുറകള്‍ക്ക് കരുത്തും കരുതലും പകര്‍ന്നു കൊടുക്കുവാന്‍ മാതൃശക്തിക്കാവണം. സാമൂഹ്യപരിവര്‍ത്തനത്തിന് പ്രേരണാശക്തിയായി കുമാരിമാരെ ഉയര്‍ത്തുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. നേതൃ ഗുണമുള്ള പെണ്‍കുട്ടികള്‍ കരുത്തും കരുതലും നേടി സമൂഹത്തിന്റെ കാവലാളുകളാവട്ടെ. ഈ ആശയത്തിന്റെ ആവിഷ്‌കാരമാണ് ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ഹാളില്‍ നാളെ നടക്കുന്ന പ്രഥമ കുമാരി സംഗമം.

(മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷയാണ് ലേഖിക)

Tags: chalakudyMahila IkyavediKumari Sangam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

ആശുപത്രിയിൽ പോകാൻ തയാറായില്ല; ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.