Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമരത്തിന്റെ നാട്ടില്‍ നിന്നും കേരളത്തിന്റെ ഭാഗധേയം മാറ്റുന്ന തുറമുഖം പണിത് അദാനി; കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും ചങ്ങാതിയാക്കിയ ശൈലി

എന്തായാലും തീയില്‍ കുരുത്ത അദാനിയെ ഇനി ആര്‍ക്കും തോല്‍പിക്കാനാവില്ല. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ ഇടത് പക്ഷ സമരവും വിമര്‍ശനങ്ങളും അതിജീവിച്ചു. രണ്ട് തവണ മത്സ്യത്തൊഴിലാളികളുടെ സമരത്തെ അതിജീവിച്ചു. ലത്തീന്‍ കത്തോലിക്ക സമരത്തെയും അതിജീവിച്ചു. ഇപ്പോള്‍ പിണറായിക്കൊപ്പവും തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ അദാനിക്കായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 09:01 pm IST
inKerala
വിഴിഞ്ഞത്ത് അദാനി തുറമുഖത്തിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്‍റെ സമരം

വിഴിഞ്ഞത്ത് അദാനി തുറമുഖത്തിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്‍റെ സമരം

സമരത്തിന്റെ നാടായ കേരളത്തിലെ വിഴിഞ്ഞത്ത് കൂറ്റന്‍ ചരക്കുകപ്പലുകള്‍ക്ക് ചരക്കുകളിറക്കാനും കയറ്റാനും കഴിയുന്ന വലിയ തുറമുണം പണിയാന്‍ ഗൗതം അദാനി എന്ന ബിസിനസുകാരന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ മന്ത്രിസഭ 2015 ജൂണ്‍ 10നാണ് അനുമതി നല്‍കിയത്. അന്നത് 7,525 കോടിയുടെ പദ്ധതിയാണ്. അന്ന് മുതല്‍ പൊരുതി ആ വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് മുന്‍പുള്ള ട്രയല്‍ റണ്‍ ആരംഭിയ്‌ക്കുന്നത് 2024ലാണ്. ഒമ്പത് വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍, സമരങ്ങള്‍, ഒത്തുതീര്‍പ്പുകള്‍…. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആരംഭിച്ച പദ്ധതി പിണറായി വിജയന്റെ കാലത്ത് എത്തുമ്പോഴേക്കും പല രീതികളില്‍ വിഴിഞ്ഞം തുറമുഖ സ്വപ്നം വളര്‍ന്ന് കഴിഞ്ഞു.

 ഉമ്മന്‍ചാണ്ടിയുമായി കരാര്‍ ഒപ്പുവെയ്‌ക്കുന്ന ചടങ്ങില്‍ ഗൗതം അദാനിയും
ഉമ്മന്‍ചാണ്ടിയുമായി കരാര്‍ ഒപ്പുവെയ്‌ക്കുന്ന ചടങ്ങില്‍ ഗൗതം അദാനിയും

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുറമുഖക്കരാര്‍ ഒപ്പുവെച്ചത് 7700 കോടിക്കാണ്. പക്ഷെ ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം മാത്രമാണ്. അടുത്ത മൂന്ന് ഘട്ടങ്ങള്‍ക്ക് മറ്റൊരു 23,300 കോടി കൂടി ചെലവാകും. അതായത് ആകെ ചെലവ് 31000 കോടിയായി മാറും.

വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ട ട്രയല്‍ ഓപ്പറേഷന്‍ ജൂലായ് 12ന് തുടങ്ങുമ്പോള്‍  എന്തായാലും തീയില്‍ കുരുത്ത അദാനിയെ ഇനി ആര്‍ക്കും തോല്‍പിക്കാനാവില്ല. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ ഇടത് പക്ഷ സമരവും വിമര്‍ശനങ്ങളും അതിജീവിച്ചു. രണ്ട് തവണ മത്സ്യത്തൊഴിലാളികളുടെ സമരത്തെ അതിജീവിച്ചു. ലത്തീന്‍ കത്തോലിക്ക സമരത്തെയും അതിജീവിച്ചു. ഇപ്പോള്‍ പിണറായിക്കൊപ്പവും തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ അദാനിക്കായി.

സമരങ്ങള്‍…ഒത്തുതീര്‍പ്പുകള്‍

ആദ്യം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത്. മാസങ്ങളോളം നീണ്ട സമരത്തില്‍ പദ്ധതി മുന്നോട്ട് പോകില്ലെന്ന് കരുതിയതാണ്. പക്ഷെ അതിനെ അതിജീവിച്ച് ഒത്തുതീര്‍പ്പുണ്ടായി. പിന്നീട് അദാനി തുറമുഖം പണി നടക്കുന്നതിനിടയില്‍ ട്രക്കില്‍ നിന്നും കല്ല് തലയില്‍ വീണ് 26കാരന്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദാനി പദ്ധതിക്കെതിരെ വലിയ സമരം നടന്നു. ഒടുവില്‍ മരണപ്പെട്ട യുവാവിന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും പണവും നല്‍കിയാണ് ആ സമരം ഒത്തുതീര്‍ത്തത്. ഏറ്റവുമൊടുവില്‍ വിഴിഞ്ഞത്തെ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സമരത്തിലും പദ്ധതി മാസങ്ങളോളം മുടങ്ങി. ആ സമരവും ഒടുവില്‍ വലിയൊരു നഷ്ടപരിഹാരത്തുക നല്‍കിയശേഷമാണ് ഒത്തുതീര്‍പ്പായത്. കടലെടുത്ത് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ 5500 രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും വാടകയിനത്തില്‍ കൊടുത്തത്. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി വീടുകള്‍ വെച്ചുകൊടുക്കാനും അദാനി ഗ്രൂപ്പ് തയ്യാറായി.

ഇതുവരെ അദാനി ഗ്രൂപ്പ് 4500 കോടി രൂപ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചെലവാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഒന്നാം ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളൂ. 2028ന് മുന്‍പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളും പൂര്‍ത്തിയാകാന്‍ ആകെ 20000 കോടി രൂപയോളം അദാനി ചെലവഴിക്കും. പദ്ധതി നടത്തിപ്പിന് വേണ്ടിവരുന്ന അധികതുക പദ്ധതി പ്രകാരം (വയബിലിറ്റി ഗ്യാപ് ഫണ്ട്) കേന്ദ്ര സര്‍ക്കാര്‍ 817 നല്‍കും.

അദാനി വിഴിഞ്ഞത്തെ വിടാതെ പിടിച്ചത് ഇക്കാരണത്താല്‍…

ആഴക്കടല്‍ കണ്ടെയ്നര്‍ ട്രാന്‍സ് ഷിപ്പ് മെന്‍റ് തുറമുഖമാണ് വിഴിഞ്ഞത്ത് സാധ്യമാകുക. ഏറ്റവും തിരക്ക് പിടിച്ച ഈസ്റ്റ്-വെസ്റ്റ് ഷിപ്പിംഗ് ചാനലില്‍ (കിഴക്ക്- പടിഞ്ഞാറന്‍ കപ്പല്‍പാത) നിന്നും വെറും 19 കിലോമീറ്റര്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം എന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം. കിഴക്ക്-പടിഞ്ഞാറന്‍ കപ്പല്‍ പാത യൂറോപ്പിനെയും പേഴ്സ്യന്‍ ഗള്‍ഫിനെയും തെക്ക് കിഴക്കന്‍ ഏഷ്യയെയും ഫാര്‍ ഈസ്റ്റ് ഏഷ്യയെയും ബന്ധിപ്പിക്കുന്ന കപ്പല്‍പാതയാണ്. ഡ്രഡ് ജിംഗ് കൂടാതെ തന്നെ 20 മീറ്ററോളം ആഴമുള്ള ഇന്ത്യയിലെ ഒരേയൊരു തുറമുഖമാണ് എന്നതാണ് വിഴിഞ്ഞത്തെ ആകര്‍ഷകമാക്കുന്നത്. 24000 ടിഇയു വരെ ഭാരമുള്ള കപ്പലുകള്‍ക്ക് വരെ ഇവിടെ എളുപ്പം നങ്കൂരമിടാന്‍ സാധിക്കും. വിനോദസഞ്ചാരക്കപ്പലുകള്‍ക്ക് വരാന്‍ മറ്റൊരു പാതയും വിഴിഞ്ഞത്ത് ഒരുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകപ്പലുകള്‍ക്ക് വരെ ഇവിടെ നങ്കൂരമിടാനാകും. ഇന്ത്യയുടെ ആകെയുള്ള കപ്പല്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തോളം വിഴിഞ്ഞത്ത് നിന്നും നടത്താനാകും. ഇപ്പോള്‍ ഇത് ദുബായ്, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലാണ് നടത്തുന്നത്. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തിപ്പിക്കുക അദാനി പോര്‍ടാണ്. അടുത്ത 40 വര്‍ഷത്തേക്കാണ് അദാനിക്ക് നടത്തിപ്പ് അവകാസം നല്‍കിയിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതി എത്തിനില്‍ക്കുന്നത്

പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിനിൽക്കുകയാണ്. ഇതിനോടകം 31 ക്രെയിനുകൾ വന്നുകഴിഞ്ഞു. 2960 മീറ്റർ പുലിമുട്ട് നിർമ്മാണം പൂർത്തിയായി. കണ്ടെയ്നർ ബെർത്ത് 800 മീറ്റർ നിർമ്മിച്ചുകഴിഞ്ഞു. അതിനോട് ചേർന്നാണ് കപ്പലുകൾ നങ്കൂരമിടാൻ പോകുന്നത്. 400 മീറ്റർ ബെർത്ത് പ്രവർത്തനസജ്ജമായി. സോഫ്റ്റ്‌വെയർ സിസ്റ്റം,കൺട്രോൾറൂം എല്ലാം സജ്ജമാണ്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ഇപ്പോൾ ട്രയൽറൺ നടത്തുന്നത്. ഓണത്തിന് ആദ്യ ഘട്ട തുറമുഖം കമ്മിഷൻ ചെയ്യാനാകും. ദീർഘകാലംകൊണ്ട് അഞ്ച് മദർ ഷിപ്പുകൾക്ക് വരെ ഒന്നിച്ച് തുറമുഖത്ത് പ്രവർത്തിക്കാനാകും. എല്ലാ അനുമതികളും ലഭിച്ചാൽ ഡിസംബറോടെ രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കും
കരാർപ്രകാരം 2045ഓടെ തുറമുഖത്തിന്റെ ശേഷി പൂർണായും ഉപയോഗിക്കാനാവുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് നേരത്തെയാക്കാനാണ് ശ്രമം.

Tags: Pinarayi VijayanVizhinjamVizhinjam PortAdani portGautamadaniOomen ChandyLathin Catholic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.