ഗാന്ധിനഗർ : രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ ഗുജറാത്ത് സന്ദർശത്തിലെ രാഷ്‌ട്രീയ നിഗൂഢത തുറന്നുകാട്ടി സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘ്വി. ഈ സന്ദർശനത്തോടെ എല്ലാ വിഷയങ്ങളിലും രാഷ്‌ട്രീയം കലർത്താൻ താൻ മിടുക്കനാണെന്ന് രാഹുൽ തെളിയിച്ചതായി ഹർഷ് പറഞ്ഞു.
രാഷ്‌ട്രീയ പര്യടനത്തിനിടെ രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിച്ചു. രാഹുൽ ഗാന്ധിയും സഹതാപവും തമ്മിൽ ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് ഒരിക്കലും സഹതാപം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കുറച്ച് സഹതാപം നൽകണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എല്ലാ പ്രശ്‌നങ്ങളും രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കുന്നതിൽ അദ്ദേഹം മിടുക്കനാണെന്ന് ഹർഷ് പറഞ്ഞു.
രാഹുൽ ഗാന്ധിയും ഇൻഡി സഖ്യകക്ഷികളും ചേർന്നാണ് തമിഴ്‌നാട് സർക്കാർ ഭരിക്കുന്നത്. നിഷിദ്ധമദ്യം കഴിച്ച് പലരും മരിച്ചതു പോലെ അയാൾ ആ സ്ഥലത്തേക്ക് പോയോ? രാഹുൽ അവർക്കുവേണ്ടി ഒരക്ഷരം മിണ്ടിയില്ല. ഇന്നലെ തമിഴ്‌നാട്ടിൽ ഒരു ബിഎസ്പി നേതാവ് കൊല്ലപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി ഒരു വാക്ക് പറഞ്ഞോ? ബംഗാളിൽ ഇൻഡി സഖ്യത്തിന്റെ ഭരണം നടക്കുമ്പോൾ ഒരു സ്ത്രീയെ റോഡിൽ വെച്ച് നിഷ്കരുണം മർദിച്ചു. രാഹുൽ ഗാന്ധി ഒരക്ഷരം മിണ്ടിയില്ലേ? ഹർഷ് കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു.
രാജ്‌കോട്ട് ഗെയിമിംഗ് സോൺ ദുരന്തത്തിനിരയായവരെയും പാർട്ടി കേഡറെയും അഹമ്മദാബാദിൽ രാഹുൽ ഇന്നലെ സന്ദർശിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തട്ടിവിട്ടത്.
അതേ സമയം ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഹിന്ദുമതവുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഗുജറാത്തിൽ ബജ്‌റംഗ്ദൾ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
















