Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷ്യം ഫൈനല്‍: ഭാരതം-ഇംഗ്ലണ്ട് മത്സരം ഗയാനയില്‍ രാത്രി എട്ടിന്

Janmabhumi Online by Janmabhumi Online
Jun 27, 2024, 12:31 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഗയാന: ട്വന്റി20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി ഭാരതം ഇന്നിറങ്ങുന്നു ഇംഗ്ലണ്ടിനെതിരെ. ഒരുവര്‍ഷവും ഏഴ് മാസവും അഞ്ച് ദിവസവും പഴക്കമുണ്ട് ഇരു ടീമുകളും മുഖാമുഖം കണ്ട അവസാന ട്വന്റി20ക്ക്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ 2022 നവംബര്‍ 22നായിരുന്നു ആ മത്സരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍. അന്ന് രോഹിത് ശര്‍മയെയും കൂട്ടരെയും പത്ത് വിക്കറ്റിന് നിര്‍ദാക്ഷിണ്യം തോല്‍പ്പിച്ചുകളഞ്ഞ ജോസ് ബട്ട്‌ലറും സംഘവും ഫൈനലില്‍ കപ്പടിച്ചു.

ഇന്ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഭാരതത്തിനായി വീണ്ടും രോഹിത്തും സംഘവും രണ്ടാം സെമി പോരാട്ടത്തിനിറങ്ങുന്നു. മറുവശത്ത് അതേ ജോസ് ബട്ട്‌ലര്‍ക്ക് കീഴില്‍ ഇംഗ്ലീഷ് പടയും. സൂപ്പര്‍ എട്ടില്‍ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ഒന്നില്‍ നിന്നും ജേതാക്കളായാണ് ഭാരതത്തിന്റെ സെമി പ്രവേശം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളെ തോല്‍പ്പിച്ചു. ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് എയിലെ നാലില്‍ മൂന്ന് കളിയും ജയിച്ചു. കാനഡയ്‌ക്കെതിരായ മത്സരം മഴ കാരണം നടന്നില്ല. തോല്‍വി അറിയാതെയാണ് ഭാരതം ലോകകപ്പിന്റെ നോക്കൗട്ട് പോരിനിറങ്ങുന്നത്.

സൂപ്പര്‍ എട്ടില്‍ ജോസ് ബട്ട്‌ലറുടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ആദ്യമത്സരത്തിലെ ഈ തോല്‍വിയോടെ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെയും അമേരിക്കയെയും മികച്ച റണ്‍നിരക്കില്‍ തോല്‍പ്പിച്ചുകൊണ്ടാണ് അവര്‍ സെമിബെര്‍ത്ത് ഉറപ്പാക്കിയത്. അതിന് മുമ്പ് ഗ്രൂപ്പ് ബിയില്‍ നിന്നും ഒരുവിധത്തിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ രണ്ടാം സ്ഥാനക്കാരായി കടന്നുകൂടിയത്. ഒരു കളി മഴ കവര്‍ന്നെടുത്തപ്പോള്‍ സ്‌കോട്ട്‌ലന്‍ഡുമായി തുല്യപോയിന്റ് നിലയിലായി. അഞ്ച് വീതം പോയിന്റുകളാണ് ഇരുകൂട്ടരും നേടിയത്. റണ്‍നിരക്കിന്റെ ആനുകൂല്യത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു.

നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ അമേരിക്കയെ പത്ത് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ 24 റണ്‍സ് വിജയത്തോടെയാണ് ഭാരതം സെമിയിലേക്കുള്ള വഴി കൃത്യമാക്കിയത്. ഇംഗ്ലണ്ടും ഭാരതവും തമ്മില്‍ ഇതേവരെ 23 ട്വന്റി20 കളില്‍ ഏറ്റുമുട്ടി. അതില്‍ 12 ജയവും ഭാരതത്തിനായിരുന്നു. 11ല്‍ ഇംഗ്ലണ്ടും.
കഴിഞ്ഞ ലോകപ്പിലേറ്റ വേദനയ്‌ക്ക് അതേ നാണയത്തിലുള്ള മധുരപ്രതികാരത്തിനുള്ള അവസരമാണ് രോഹിത് ശര്‍മയ്‌ക്ക് കൈവന്നിരിക്കുന്നത്. ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്ക് തെറിക്കുമായിരുന്ന സ്ഥിതിയില്‍ നിന്നും പൊരുതിക്കയറിയ വീര്യവുമായാണ് ജോസ് ബട്ട്‌ലര്‍ ടീമും തയ്യാറെടുത്ത് നില്‍ക്കുന്നത്. ഭാരതത്തില്‍ ഇന്നത്തെ രാവ് പാതിയെത്തുമ്പോഴേക്കും ഇത്തവണത്തെ കലാശപ്പോരിനുള്ള രണ്ടാം ടീം യോഗ്യതനേടും. കിരീടത്തുടര്‍ച്ച തേടുന്ന ഇംഗ്ലണ്ടോ 141 കോടി ജനതയുടെ കാത്തിരിപ്പോ സഫലമാകുക ? കണ്ടറിയാം.

Tags: Twenty20 World CupIndia-England
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ലോക പോരിന് നാളെ തുടക്കം; വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരം ഷാര്‍ജയില്‍

Cricket

വിശ്വവിജയികള്‍ക്ക് വീരോചിത വരവേല്പ്

Cricket

രോഹിത് ശര്‍മ്മ മണ്ണ് തിന്നത് എന്തിന്

Cricket

രോഹിത്തിന്റെ ആഘോഷം മെസിയോടുപമിച്ച് ഫിഫ

Cricket

സ്വന്തം ജസ്സീ…

പുതിയ വാര്‍ത്തകള്‍

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies