Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളക്ടറേറ്റ് സ്‌ഫോടന കേസ്: പ്രതികളുടെ മൊഴി രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 02:22 am IST
in Kerala
കളക്ടറേറ്റ് സ്‌ഫോടന കേസ് പ്രതികളായ ഷംസൂണ്‍ കരിംരാജ, അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരെ കോടതിയില്‍ എത്തിച്ചപ്പോള്‍

കളക്ടറേറ്റ് സ്‌ഫോടന കേസ് പ്രതികളായ ഷംസൂണ്‍ കരിംരാജ, അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരെ കോടതിയില്‍ എത്തിച്ചപ്പോള്‍

കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളുടെ മൊഴി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുന്‍പാകെ ഇന്നലെ നേരിട്ട് രേഖപ്പെടുത്തി. ഭീകര സംഘടനയായ ബേസ്മൂവ്മെന്റ് അംഗങ്ങളായ അബ്ബാസ് അലി(32), ഷംസൂണ്‍ കരിംരാജ (27), ദാവൂദ് സുലൈമാന്‍ (27), ഷംസുദ്ദീന്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍.

അഞ്ചാം പ്രതി മുഹമ്മദ് ആയൂബ് മാപ്പുസാക്ഷിയായിയിരുന്നു. പ്രതികള്‍ക്കെതിരെ 63 സാക്ഷികളുടെ മൊഴികളായിരുന്നു ഉണ്ടായിരുന്നത്. ജഡ്ജി ഓരോ മൊഴികളും വായിച്ച് ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു പ്രതികളുടെ മറുപടി രേഖപ്പെടുത്തിയത്. ഒരുമണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് ഇടയ്‌ക്ക് ഭക്ഷണം കഴിക്കാനായി 45 മിനിട്ട് ഇടവേള നല്കിയതുള്‍പ്പെടെ നാലര മണിക്കൂര്‍ നീണ്ടു. കേസ് 21ന് വീണ്ടും പരിഗണിക്കും.

പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളില്‍ പ്രതികളുടെ മറുപടിയാണ് ക്രിമിനല്‍ ചട്ടം 313 വകുപ്പ് അനുസരിച്ച് ഇന്നലെ രേഖപ്പെടുത്തിയത്. സാക്ഷിമൊഴി അടങ്ങുന്ന ഏകദേശം 50 പേജിലെ ചോദ്യങ്ങള്‍ക്കാണ് ഇന്നലെ പ്രതികള്‍ ഉത്തരം നല്‍കിയത്.

എല്ലാ സാക്ഷികളുടെയും മൊഴികള്‍ക്ക് തെറ്റാണെന്നായിരുന്നു നാലു പ്രതികളുടെയും മറുപടി. ഇതിനിടെ, തങ്ങള്‍ എന്‍ഐഎ കസ്റ്റഡിയിലായിരിക്കെയാണ് കൊല്ലത്ത് സ്‌ഫോടനമെന്നതിന്റെ രേഖയും ആന്ധാപ്രദേശിലെ ചിറ്റൂരില്‍ സമാനമായ കേസില്‍ തങ്ങളെ വിട്ടയച്ചതിന്റെ വിധിപ്പകര്‍പ്പും പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സമയം അനുവദിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് അതീവ സുരക്ഷയില്‍ പന്ത്രണ്ടുമണിയോടെ പ്രതികളെ കോടതിയില്‍ എത്തിച്ചെങ്കിലും മറ്റു കേസുകള്‍ പരിഗണിച്ച ശേഷം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് കേസ് വിളിച്ചത്.

ഒന്നേമുക്കാല്‍ വരെ മൊഴിയെടുത്ത ശേഷം ഭക്ഷണത്തിനു ശേഷം രണ്ടരയോടെയാണ്  വീണ്ടും മൊഴിയെടുപ്പ് ആരംഭിച്ചത്. അഞ്ചരയോടെ പൂര്‍ത്തിയാക്കി പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മുന്‍പ് കോടതിയില്‍ ഹാജരാക്കിയ സമയത്ത് പ്രതികള്‍ കോടതി ജന്നാലയുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുന്നതുള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്തിയതിനാല്‍, എസിപി അനുരൂപിന്റെ നേതൃത്വത്തില്‍ പോലീസ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

വിചാരണ ആരംഭിച്ചപ്പോള്‍ മാത്രമായിരുന്നു ഇതിനു മുന്‍പ് പ്രതികളെ നേരിട്ട് ഹാജരാക്കിയത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് പങ്കെടുത്തിരുന്നത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചു. 109 തെളിവുകളും 24 രേഖകളും ഹാജരാക്കിയിട്ടുണ്ട്.

കളക്ടറേറ്റില്‍ ബോംബ് സ്ഫോടനം നടന്ന് ഏഴുവര്‍ഷം പിന്നിട്ട ശേഷമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കൊല്ലത്തിനു പിന്നാലെ മലപ്പുറം കളക്ടറേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലും ഇതേ സംഘം സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. നെല്ലൂര്‍ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എന്‍ഐഎയാണ് നാലുപ്രതികളെയും അറസ്റ്റ് ചെയ്തത്.

ചോദ്യംചെയ്യലില്‍ കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെയും ചുരുളഴിഞ്ഞു. യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

2016 ജൂണ്‍ 15നാണ് കൊല്ലത്തെ നടുക്കിയ സ്ഫോടനം നടന്നത്. തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലാണ് ബോംബ് വച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റ കേസ് വെസ്റ്റ് പോലീസാണ് അന്വേഷിച്ചത്. 2017 സെപ്തംബര്‍ 8ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 90 സാക്ഷികളുണ്ട്.

Tags: terroristsKollam Collectorate blast case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.