Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുത്താന്‍ കഴിയാത്ത പാര്‍ട്ടിയും ഭരണവും

Janmabhumi Online by Janmabhumi Online
Jun 11, 2024, 04:26 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും കനത്ത തിരിച്ചടിയേറ്റപ്പോള്‍ ജനവിധി ആഴത്തില്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ സിപിഎമ്മിലെ ചേരിപ്പോരില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായപ്പോള്‍ ഇതിനു വലിയൊരളവോളം ഉത്തരവാദിയായ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രവര്‍ത്തനശൈലി മാറ്റണമെന്ന് പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും ആവശ്യമുയര്‍ന്നു. ശൈലിമാറ്റുന്ന പ്രശ്‌നമില്ലെന്നാണ് അന്ന് പിണറായി വിജയന്‍ പറഞ്ഞത്. ഇതേ ആളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോല്‍വി പിണഞ്ഞപ്പോള്‍ അത് പരിശോധിക്കുമെന്നും തിരുത്തുമെന്നുമൊക്കെ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫിനും സംഭവിച്ച കനത്ത പരാജയത്തിന്റെ ഉത്തരവാദി പിണറായിയാണെന്ന വിമര്‍ശനം പല കോണുകളില്‍നിന്നും ഉയരുകയുണ്ടായി. ‘ഇന്‍ഡി’ മുന്നണിയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ കേരളത്തില്‍ മാത്രം ശത്രുവായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിലെ അര്‍ത്ഥശൂന്യതയും കാപട്യവും പകല്‍പോലെ വ്യക്തമായിരുന്നു. ഇതിനു പുറമെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളാണ് തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് മറുപടി പറയേണ്ടിവരുമെന്നു വന്നപ്പോഴാണ് ജനവിധി ആഴത്തില്‍ പരിശോധിക്കുമെന്നും തിരുത്തുമെന്നുമൊക്കെ പറയാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിതനായത്. ഇതൊരു അടവുനയമാണ്.

നയങ്ങള്‍ പരിശോധിക്കും തിരുത്തും ശൈലി മാറ്റും എന്നൊക്കെ പറഞ്ഞാല്‍ സിപിഎമ്മിനെയും പിണറായി വിജയനെയും അറിയാവുന്ന ആരും അത് വിശ്വസിക്കില്ല. സിപിഎമ്മിലെ തെറ്റുതിരുത്ത് ഒരു ചരിത്രപരമായ പ്രഹസനമാണ്. സിപിഎം ഒരു തെറ്റ് തിരുത്തുന്നത് മറ്റൊരു തെറ്റ് ചെയ്യുന്നതിനാണ്. തെറ്റില്‍നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. ഇങ്ങനെയുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ആചാര്യനായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാട്. നമ്പൂതിരിപ്പാടിന് പറ്റുന്ന തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് നിഷേധിക്കുകയും, അവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന ഇഎംഎസ് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആ തെറ്റ് ഏറ്റുപറയുന്ന ശൈലിയാണ് സ്വീകരിച്ചുപോന്നത്. തെറ്റുകള്‍ മാത്രം ചെയ്യുകയും അതൊക്കെ ശരിയാണെന്നു വാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിചിത്രമായ രീതിയാണ് ഇഎംഎസ് അവലംബിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ജീവിതം തന്നെ ഇതായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തിയില്ല. സ്വയം വിമര്‍ശനത്തിന്റെ ആവശ്യകതയെക്കുറിച്ച് വാചാലരാവുമെങ്കിലും വരട്ടുവാദത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഇതിന് മാറ്റം വരുത്തിയാല്‍ സിപിഎം അതല്ലാതായിത്തീരും. സിപിഎമ്മിനെ തിരുത്താന്‍ ശ്രമിച്ചവര്‍ക്ക് പുറത്തുപോകേണ്ടിവന്ന ചരിത്രമാണുള്ളത്. എം.വി. രാഘവനും എം.എന്‍.വിജയനും ടി.പി. ചന്ദ്രശേഖരനുമൊക്കെ ഇപ്രകാരം അനഭിമതരായവരാണ്.

തെറ്റുതിരുത്തല്‍ എന്നത് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും അന്യമാണെന്നതിന് തെളിവാണ് ടി.പി. വധക്കേസിലെ 10 പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ കൊടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ച ഉടനെയാണ് ഇത്രയും കുറ്റവാളികളെ ഒറ്റയടിക്ക് ജയിലിന് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്കാണ് പരോള്‍ അനുവദിച്ചിട്ടുള്ളതെന്ന് ജയില്‍ അധികൃതര്‍ പറയുന്നത് ഒരു തൊടുന്യായം മാത്രമാണ്. ഇവരെ പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് കാത്തിരിക്കുകയായിരുന്നു ആഭ്യന്തര വകുപ്പ് എന്നതാണ് സത്യം. സര്‍ക്കാരിന്റെയും വാദിഭാഗത്തിന്റെയും അപ്പീലുകളില്‍ ടിപി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി വര്‍ധിപ്പിച്ചിരുന്നു. പ്രതികള്‍ക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. ഇത് മറികടന്നാണ് സര്‍ക്കാരിന്റെ നടപടി. ഇതിന് കോടതിയില്‍ മറുപടി പറയേണ്ടിവരും. പക്ഷേ നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും, ഇടതുമുന്നണി സര്‍ക്കാരിനും ഇതേ നയംതന്നെയാണെന്നും ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിയമവും കോടതിയും എന്തുതന്നെ പറഞ്ഞാലും അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പാര്‍ട്ടി ക്രിമിനലുകളെ കൈവിടില്ലെന്ന വ്യക്തമായ സന്ദേശമാണിത്. രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താനുള്ള ബോംബുനിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മരിച്ചവരെ രക്തസാക്ഷികളാക്കുന്നതും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. പാര്‍ട്ടി ക്രിമിനലുകള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കി ഒരു വിവാദം സൃഷ്ടിച്ചാല്‍ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ച വഴിമാറ്റാമെന്നും സിപിഎമ്മും പിണറായി സര്‍ക്കാരും കരുതുന്നുണ്ടാവാം.

Tags: PICKPinarayi GovernmentAdministrationCPM KeralaAn incorrigible party
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതി: പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍; സ്വന്തം ഭരണ നേട്ടമാക്കി പിണറായി വിജയന്‍

Pathanamthitta

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍; ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി

Kozhikode

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കുന്നു
Kerala

പിണറായി വാര്‍ഷികം ആഘോഷിക്കുന്നത് നിസ്സഹായരുടെ കണ്ണീരില്‍: എം.ടി. രമേശ്

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
Kerala

നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാര്‍ വ്യഗ്രത കേസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം: കുമ്മനം

പുതിയ വാര്‍ത്തകള്‍

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies