ന്യൂദൽഹി: നീറ്റ് പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് ചര്‍ച്ചയാകുന്നത്. ഇതില്‍ അട്ടിമറിയുണ്ടെന്നാണ് പരാതി.
ചൊവ്വാഴ്ചയാണ് ഫലം പുറത്തുവന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 67 പേർക്കാണ് 720ൽ 720 മാർക്കും കിട്ടിയത്. മിക്ക വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു ഈ റിസൽട്ട്. 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. 719, 718 മാർക്കുകൾ ലഭിച്ച നിരവധി പേരുമുണ്ട്. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കുണ്ട്. അങ്ങനെ വരുമ്പോൾ എങ്ങനെ ഇത്രയും മാർക്കുകൾ ലഭിക്കുമെന്നും ചോദ്യം ഉയരുന്നു.
47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ആരോപണം. പരാതികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷിക്കും. അതേസമയം, ഒന്നാം റാങ്കുകളില്‍ വിശദീകരണവുമായി എന്‍ടിഎ രംഗത്തെത്തി. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ വിശദീകരണം. മുൻ കാല സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകിയെന്നും എൻടിഎ പ്രതികരിച്ചു.
















