തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജെപി വോട്ടുവിഹിതം ഗണ്യമായി വര്‍ധിപ്പിക്കുകയും പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തുകയും ചെയ്തു.
നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, കാട്ടാക്കട, തൃശ്ശൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാമതെത്തിയത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. ആലപ്പുഴ, തൃശ്ശൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ഒരു ലക്ഷത്തിലധികം വോട്ട് വര്‍ധിപ്പിച്ചു. ആറ്റിങ്ങല്‍, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ 50,000 വോട്ട് കൂടി. 2019നെ അപേക്ഷിച്ച് പത്തനംതിട്ട, ചാലക്കുടി എന്നിവ ഒഴികെ എല്ലാ മണ്ഡലങ്ങളിലും വോട്ട് വര്‍ധിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു.
14 മണ്ഡലങ്ങളില്‍ യുഡിഎഫിനും 15 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും വോട്ട് കാര്യമായി കുറഞ്ഞു. എന്‍ഡിഎക്ക് 2019ല്‍ 15.54% വോട്ട്(31,56,327) ലഭിച്ചപ്പോള്‍ ഇത്തവണ അത് 19.26 ശതമാനമായി(38,37,003). 6,80676 വോട്ടുകളാണ് കൂടിയത്. യുഡിഎഫ് 2019ല്‍ 96,04,326 വോട്ട് നേടി വോട്ടുവിഹിതം 47.28 ശതമാനമാക്കി. എന്നാല്‍ ഇത്തവണ 45.14 % ആയി കുറഞ്ഞു. 90,18,752 വോട്ടാണ് അവര്‍ നേടിയത്. 5,85,574 വോട്ട് കുറഞ്ഞു. ഇടതുമുന്നണി 2019ല്‍ 35.08% വോട്ടാണ് നേടിയത്(71,24,336). എന്നാല്‍ ഇത്തവണ അത് 33.36% ആയി കുറഞ്ഞു. 4,58,967 വോട്ടുകളാണ് കുറഞ്ഞത്. നേടിയത് 66,65,369 വോട്ടുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: