Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍പ്പഭയം നീങ്ങാന്‍ ആസ്തികോപാഖ്യാനം-1

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 06:46 pm IST
in Samskriti

ഭൂവാസികളായ സര്‍പ്പത്താന്‍മാരും, ആകാശസഞ്ചാരികളായ നാഗത്താന്മാരും അനുദിനം വര്‍ദ്ധിച്ച്,പരസ്പരം കലഹിച്ചു കൊണ്ടിരുന്നപ്പോള്‍ ആദിശേഷന്‍ സ്വന്തം വര്‍ഗ്ഗങ്ങളുടെ ഇടയില്‍ നിന്നും മനസുമടുത്ത് ഒഴിഞ്ഞു പോയി.

തപസ്സില്‍ മുഴുകിയ അനന്തനാഗം ബ്രഹ്മദേവന്റെ അനുഗ്രഹത്താല്‍ തന്റെ സഹസ്രഫണങ്ങളില്‍ ഒരു കടുകുമണിയുടെ ലാഘവത്തോടെ ഈ ഭൂമണ്ഡലം താങ്ങി പാതാളത്തില്‍ വസിച്ചു. ജ്യേഷ്ഠന്റെ അഭാവത്തില്‍ വാസുകി, സര്‍പ്പരാജാവായി അഭിഷേകം ചെയ്യപ്പെട്ടു.

തക്ഷകന്റെ ദംശനമേറ്റ് തന്റെ പിതാവ് പരീക്ഷിത്ത് പരലോകം പൂകിയതില്‍, പുത്രനായ ജനമേജയന്‍ ഒരേസമയം ദുഖിതനും പ്രതികാരദാഹിയുമായിത്തീര്‍ന്നു. ഋത്വിക്കുകളുടെ അഭിപ്രായപ്രകാരം അദ്ദേഹം വേദകല്പിതമായ ‘സര്‍പ്പസത്രം ‘ആരംഭിച്ചു. യാഗശാലയില്‍ ഋത്വിക്കുകള്‍ മന്ത്രംചൊല്ലി സര്‍പ്പങ്ങളെ ആവാഹിച്ചുകൊണ്ടിരുന്നു. അനവധി സര്‍പ്പങ്ങള്‍ ഹോമാഗ്‌നിയില്‍ വീണ് വെന്തു വെണ്ണീറായി. കദ്രുസുതന്മാര്‍ ജനമേജയ രാജാവിന്റെ സര്‍പ്പസത്രത്തില്‍ പെട്ടു വെന്തു വെണ്ണീറാവുന്നതിനു മാതൃശാപവും മൂലമായി.

ഇതെല്ലാമറിഞ്ഞ് സര്‍പ്പശ്രേഷ്ഠന്‍ വാസുകി ചിന്തിതനായി. പ്രജകളെ രക്ഷിക്കാന്‍ വഴി കാണാതെ അദ്ദേഹം ദുഃഖിച്ചു. സര്‍പ്പസത്രത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പന്നഗങ്ങള്‍ പല വഴികളും ആരാഞ്ഞു. എന്നാല്‍ അതൊന്നും സര്‍പ്പസത്രം അവസാനിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നില്ല.സര്‍പ്പങ്ങളുടെ അഭിപ്രായങ്ങള്‍ പ്രായോഗികമല്ലാതിരുന്നതുകൊണ്ട് വാസുകി അതെല്ലാം തിരസ്‌ക്കരിച്ചു. ദൃഢചിത്തനായ ജനമേജയ രാജന്റെ സര്‍പ്പസത്രം അത്ര എളുപ്പത്തില്‍ അവസാനിപ്പിക്കുവാന്‍ ആരാലും സാധ്യമെല്ലന്ന് വാസുകിക്ക് നന്നായറിയാമായിരുന്നു.

യായാവര വംശജാതനായ ജരല്‍ക്കാരു മുനിയില്‍ നിന്നും തന്റെ സഹോദരിക്ക് പിറക്കുന്ന പുത്രന് സര്‍പ്പസത്രം തടയുവാന്‍ കഴിയുമെന്ന് ബ്രഹ്മദേവന്‍ പ്രവചിച്ചിരുന്ന കാര്യം അപ്പോള്‍ പന്നഗശ്രേഷ്ഠന്‍ ഓര്‍മ്മിച്ചു. എത്രയും വേഗം മുനിയെ കണ്ടു പിടിച്ച് സഹോദരിയുടെ വിവാഹം നടത്തുവാന്‍ വാസുകി ശ്രമം തുടങ്ങി. വാസുകിയാല്‍ നിയോഗിക്കപ്പെട്ട നാഗങ്ങള്‍ ജരല്‍ക്കാരുമുനിയെ തേടി നടന്നു.

മഹാതപസ്വിയും, വേദപാരംഗതനുമായ മുനി ദാമ്പത്യ ജീവിതം ആഗ്രഹിക്കാതെ വിരക്തിപൂണ്ടു ദേശാടനം ചെയ്തു കാലം കഴിക്കുകയായിരുന്നു. ഇതിനിടയില്‍ തന്റെ പിതൃക്കള്‍ മോക്ഷം കിട്ടാതെ വലയുന്നതു കണ്ട്, മുനി അവരുടെ ദുര്‍ദശയുടെ കാരണം തിരക്കി.തങ്ങളുടെ വംശത്തില്‍ പിതൃ കര്‍മ്മങ്ങള്‍ ചെയ്യാന്‍ സന്തതികളില്ലാത്തതു കൊണ്ടാണ് ഇപ്രകാരം വിഷമം അനുഭവിക്കേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു. ‘അപുത്രസ്യ ഗതിര്‍ന്നാസ്തി’എന്നാണല്ലോ. അതുകൊണ്ട് മുനിക്കും, മൂന്നു തലമുറയിലുള്ള പിതൃക്കള്‍ക്കും ഊര്‍ധ്വഗതി ലഭിക്കുവാന്‍ എത്രയും വേഗം വിവാഹം ചെയ്ത് പുത്രോല്‍പ്പാദനം നടത്തണം എന്ന് പിതൃക്കള്‍ ഉപദേശിച്ചു.

(തുടരും)

Tags: DevotionalHinduismAstikopakhayanamsnakesആസ്തികോപാഖ്യാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

പുതിയ വാര്‍ത്തകള്‍

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.