Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവക്കടത്ത്: എന്‍ഐഎ അന്വേഷിച്ചേക്കും; ഷമീര്‍ ബാങ്കോക്കിലെന്നു സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 03:42 am IST
inKerala

കൊച്ചി: കഴിഞ്ഞ ദിവസം വെളിച്ചത്തുവന്ന അവയവക്കച്ചവടത്തിന് ഭീകരരുമായി ബന്ധമുണ്ടോയെന്ന് സംശയം ശക്തം. ഈ സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. അവയവ കച്ചവടത്തിന് പുറമേ മനുഷ്യക്കടത്ത് സംബന്ധിച്ചും എന്‍ഐഎ അന്വേഷിക്കും.

അവയവക്കച്ചവടത്തിന് ഇരയായവര്‍ ഇറാനില്‍ നിന്ന് തിരിച്ചെത്തിയോയെന്നത് സ്ഥിരീകരിക്കാന്‍ നിലവിലുള്ള അന്വേഷണ സംഘത്തിനായിട്ടില്ല. അവയവക്കച്ചവട റാക്കറ്റില്‍പ്പെട്ടയാള്‍ നേരത്തേ മുംബൈയില്‍ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് മലയാളിയായ സബിത് നാസറിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലാണ് സബിത് നാസറിനെ പിടികൂടിയത്.

പ്രതി 2019 മുതല്‍ റാക്കറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആദ്യം 20 ഇരകളുടെ പട്ടികയാണ് പ്രതി അന്വേഷണ സംഘത്തിന് നല്കിയതെങ്കിലും മുപ്പതോളം പേരെ കൊണ്ടുപോയതായി പിന്നീട് മൊഴി മാറ്റി. ഇരകള്‍ യുവാക്കളായതിനാല്‍ ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിയെ എന്‍ഐഎയും ഐബിയും ചോദ്യം ചെയ്തിരുന്നു.

അതിനിടെ അവയവക്കടത്തുകേസ് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്കി. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘത്തിനാണ് രൂപം നല്കിയത്.

സബിത് ഉള്‍പ്പെട്ട രാജ്യാന്തര അവയവ റാക്കറ്റിന്റെ ഭാരതത്തിലെ കേന്ദ്രം ഹൈദരാബാദാണ്. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കള്‍ ആണെന്ന് സബിത് നാസര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യതയേറി. സബിത് നാസര്‍ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

ഇയാളെ കണ്ടെത്തി പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനം. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനില്‍ എത്തിച്ചുവെന്ന് പ്രതി സബിത് നാസര്‍ പോലീസിനോട് സമ്മതിച്ചു. ഷമീറിനെ തേടി അന്വേഷണ സംഘം പാലക്കാട്ടെത്തിയിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ടുമായി ഇയാള്‍ ഒരു വര്‍ഷം മുമ്പു നാട് വിട്ടെന്നാണ് വിവരം. ഷമീര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന മൊഴിയും ലഭിച്ചു. ഇരകളായവര്‍ക്ക് നല്കിയത് ആറു ലക്ഷം രൂപ വരെയാണ്.

സബിത്തിനെ സഹായിച്ച വലപ്പാട് സ്വദേശിയായ മറ്റൊരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കൊച്ചിയില്‍ സബിത്തിന്റെ റൂംമേറ്റായിരുന്നു. കേസിലെ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ കണക്കിലെടുത്ത് സബിത്തിന്റെ കേരളത്തിലെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യാജ ആധാറും മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് കേരളത്തിലെത്തുന്ന ചില കുടിയേറ്റ തൊഴിലാളികളെ അവയവ ഇടപാടിനായി സബിത് ഇറാനിലേക്ക് റിക്രൂട്ട് ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്.

അവയവക്കടത്തു കേസില്‍ ഇരയായ പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീര്‍ ബാങ്കോക്കിലെന്നു സൂചന. ഫേസ്ബുക്ക് വഴിയാണ് ഷമീര്‍ സുഹൃത്തുകളെ ബന്ധപ്പെട്ടിരുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മന്‍സൂര്‍ മണലാഞ്ചേരി പറഞ്ഞു. ഷമീറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ സുഹൃത്തുക്കള്‍ ഫേസ്ബുക്കിലൂടെ മന്‍സൂറുമായി വിവരങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നു.

ബാങ്കോക്കില്‍ ഷെമീറിനെ കണ്ടിരുന്നെന്നും എന്തിനാണ് വന്നതെന്നു വെളിപ്പെടുത്തിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പു വഴക്കിട്ട് പാസ്പോര്‍ട്ടും മറ്റു രേഖകളുമായി വീട്ടില്‍ നിന്നിറങ്ങിയ ഷമീറിനെക്കുറിച്ച് അറിവില്ലെന്നു മാതാപിതാക്കള്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ഷമീര്‍ അവയവദാനത്തിനു ശ്രമിച്ചിരുന്നതായും, തങ്ങള്‍ എതിര്‍ത്തതിനാല്‍ വേണ്ടെന്നു വയ്‌ക്കുകയായിരുന്നെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Tags: Organ TraffickingNIA investigate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അവയവദാന തട്ടിപ്പിലെ പ്രധാനി നജീബ്
Kerala

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

Kerala

അവയവമാഫിയ നജീബിനായി അന്വേഷണം ഊർജിതം; വൃക്കയുടെ വില 20 ലക്ഷം, കമ്മിഷന്‍ തട്ടിയത് 11 ലക്ഷം

Kerala

ആലുവ പോലീസ് അന്വേഷിക്കുന്ന രാജ്യാന്തര അവയവക്കടത്ത് കേസ് ഏറ്റെടുത്ത് എൻഐഎ: അന്വേഷണം ഇനി ഇറാൻ കേന്ദ്രീകരിച്ച്

ഏജന്‍റായ തൃശൂര്‍ എടമുട്ടം സ്വദേശി സാബിത് നാസര്‍ (ഇടത്ത്) അവയവക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമദാസ് (നടുവില്‍)
Kerala

കൊച്ചിയിലെ അവയവക്കടത്തില്‍ രാജ്യാന്തരമനുഷ്യക്കടത്തും; പണമിടപാട് നടത്തിയത് ക്രിപ്റ്റോ കറന്‍സിയില്‍; എൻഐഎ കേസ് ഏറ്റെടുത്തു

Kerala

അവയവക്കടത്ത്; കേസിലെ മുഖ്യപ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ഹൈദരാബാദിൽ നിന്ന്, പ്രതിയെ ആലുവയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.