Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘അടല്‍ സേതു മുംബൈയിലെ രണ്ട് മണിക്കൂര്‍ യാത്ര 20 മിനിറ്റാക്കി’; മോദിയുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ രശ്മിക മന്ദനയ്‌ക്ക് മതിപ്പ്

ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനങ്ങളെ മുന്നോട്ട് നയിച്ചു എന്ന നിലയ്‌ക്കാണ് രശ്മിക മന്ദനയ്‌ക്ക് മോദിയോട് ആരാധനയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 07:34 pm IST
in India
ഉദ്ഘാടനത്തിന് ശേഷം അടല്‍ സേതുവിലൂടെ നടക്കുന്ന പ്രധാനമന്ത്രി

ഉദ്ഘാടനത്തിന് ശേഷം അടല്‍ സേതുവിലൂടെ നടക്കുന്ന പ്രധാനമന്ത്രി

ബെംഗളൂരു: ഇന്ത്യയിലെ സൂപ്പര്‍ നായികയാണ് കര്‍ണ്ണാടകയിലെ രശ്മിക മന്ദന. പുഷ്പ, സീതാരാമം, ഭീഷ്മ, ശരിലേരു നീക്കെവാരു തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലൂടെ താരമായ രശ്മിക മന്ദന ‘അനിമല്‍’ എന്ന സിനിമയിലൂടെ ബോളിവുഡിലും പ്രിയതാരമാണ്. പ്രധാനമന്ത്രി മോദിയോട് തനിക്ക് ആരാധനയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ രശ്മിക മന്ദന.

അടല്‍ സേതു ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യവികസനങ്ങള്‍ നടപ്പാക്കിയ മോദിയെ പുകഴ്‌ത്തി നടി രശ്മിക മന്ദന:

ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനങ്ങളെ മുന്നോട്ട് നയിച്ചു എന്ന നിലയ്‌ക്കാണ് രശ്മിക മന്ദനയ്‌ക്ക് മോദിയോട് ആരാധനയുള്ളത്. ഈയിടെ എ എന്‍ഐ എന്ന വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക മന്ദന രാഷ്‌ട്രീയത്തെക്കുറിച്ച് ഹൃദയം തുറന്നത്.

മുംബൈയിലെ അടല്‍ സേതു എന്ന ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്റെ വികസനത്തെക്കുറിച്ച് തനിക്ക് മതിപ്പാണെന്നും രശ്മിക മന്ദന പറയുന്നു. മുംബൈയുടെ ഗതാഗതമേഖലയില്‍ അടല്‍ സേതുവിന്റെ സ്വാധീനം വളരെ വലുതാണെന്നും രശ്മിക മന്ദന പറയുന്നു. അടല്‍ സേതു വന്നതോടെ യാത്ര സമയം രണ്ടു മണിക്കൂറില്‍ നിന്നും 20 മിനിറ്റായി ചുരുങ്ങിയെന്നത് രശ്മികയില്‍ ഏറെ മതിപ്പുണ്ടാക്കി.

രശ്മിക മന്ദന എഎന്‍ഐയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

(ദേശീയ പാത 66നെ മണ്ഡോവി പുഴയ്‌ക്ക് മീതെ കൊണ്ടുപോകുന്ന പാലമാണ് അടല്‍ പാലം. അടല്‍ ബിഹാരി വാജ്പേയിയുടെ ഓര്‍മ്മയ്‌ക്കാണ് ആ പേര് നല്‍കിയത്. ഈ പാലത്തിന് മുകളിലൂടെ യാത്ര ചെയ്ത് വികസനം അനുഭവിച്ചറിഞ്ഞ ശേഷമാണ് രശ്മിക മന്ദന അനുഭവം പങ്കുവെച്ചത്. ഗോവയിലെ പനജിയ്‌ക്കും പോര്‍വോറിമിനും ഇടയ്‌ക്കാണ് ഈ പാലം. കേബിള്‍ കൊണ്ട് താങ്ങിനിര്‍ത്തുന്ന ഈ പാലം ഈ നിര്‍മ്മാണ ശൈലിയിലുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ പാലമാണ്. 5.1 കിലോമീറ്ററാണ് ദൂരം.ഇരുചക്രവാഹനങ്ങള്‍ക്കോ മുച്ചക്രവാഹനങ്ങള്‍ക്കോ ട്രക്കുകള്‍ക്കോ ഈ പാലത്തില്‍ പ്രവേശനമില്ല. .)

=അടല്‍ പാലം കാണുമ്പോള്‍ എന്ത് തോന്നുന്നു?

രശ്മിക മന്ദന: യാത്ര വളരെ എളുപ്പമാക്കുന്ന ഈ അടിസ്ഥാനസൗകര്യവികസനത്തെക്കുറിച്ചും ശരിക്കും മതിപ്പുതോന്നുന്നു. രണ്ട് മണിക്കൂര്‍ നേരത്തെ യാത്രയാണ് 20 മിനിറ്റാക്കി ചുരുക്കിയത്. ഊഹിക്കാന്‍ പോലും കഴിയാത്ത വികസനം. നവി മുംബൈയില്‍ നിന്നും മുംബൈയിലേക്കും ഗോവയില്‍ നിന്നും മുംബൈയിലേക്കും അതല്ലെങ്കില്‍ ബെംഗളൂരുവില്‍ നിന്നും മുംബൈ വരെയും ഉള്ള യാത്ര അത്രയ്‌ക്ക് എളുപ്പമുള്ളതാക്കി ഈ അത്ഭുതപ്പെടുത്തുന്ന അടിസ്ഥാനസൗകര്യവികസനം കാണുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്.

=ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലേ?

രശ്മിക മന്ദന: ഇന്ത്യയെ ഇനി ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്ത്യ ഇനി ഒരിടത്ത് തന്നെ നിശ്ചലമാകാനും പോകുന്നില്ല. മാത്രമല്ല, ഇത് ഇന്ത്യയില്‍ സാധ്യമല്ല എന്ന ചിന്തയും ഇനി ആര്‍ക്കും ഉണ്ടാകില്ല. നമ്മുടെ രാജ്യത്തേക്ക് നോക്കൂ. ഇവിടുത്തെ വികസനം ഗംഭീരമല്ലേ. കഴിഞ്ഞ 10 വര്‍ഷത്തെ വികസനം, റോഡിന്റെ ആസൂത്രണം..എല്ലാം ആശ്ചര്യജനകമാണ്. ഏഴ് വര്‍ഷം കൊണ്ടാണ് അടല്‍ സേതു പൂര്‍ത്തിയാക്കിയതെന്നറിഞ്ഞു. അതും വെള്ളത്തിന് മുകളിലൂടെ 5.1 കിലോമീറ്റര്‍ ദൂരം.

=ഈ തെരഞ്ഞെടുപ്പില്‍ പുതിയ തലമുറ എങ്ങിനെ ചിന്തിക്കും എന്നാണ് തോന്നുന്നത്?

രശ്മിക മന്ദന: ഇന്ത്യ ശരിക്കും സ്മാര്‍ട്ടായ രാജ്യമാണ്. നമ്മുടെ രാജ്യത്തെ വികസനം- അത് തടസ്സപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് ആ വികസനത്തിന് വേണ്ടി വോട്ട് ചെയ്യണം. യംഗ് ഇന്ത്യ വളരുകയാണ്. അതിവേഗം. യുവതലമുറയെക്കുറിച്ച് ഏറെ മതിപ്പുണ്ട്. യുവതലമുറയെ ആര്‍ക്കും അനാവശ്യമായി സ്വാധീനിക്കാന്‍ കഴിയില്ല. അവര്‍ സ്വയം ചിന്തിച്ച് വോട്ട് ചെയ്യും.

Tags: Infrastructure DevelopmentRashmika MandanaAtal SetuRashmika Mandanna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിദ്യാർത്ഥികളെ ആദരിച്ച് വിജയിയും രശ്മികയും; 180 റാങ്ക് ജേതാക്കൾക്ക് സ്കോളർഷിപ്പുകൾ നൽകി

India

അടിസ്ഥാന സൗകര്യ വികസനം: ഒന്നര വര്‍ഷത്തിനിടെ കേന്ദ്രം അനുവദിച്ചത് 12.6 ലക്ഷം കോടിയുടെ പദ്ധതികള്‍

World

സർവ്വ ഭവന്തു സുഖിനാ: ഇന്ത്യാ ദിന പരേഡ് നയിക്കാൻ വിജയ് ദേവരകൊണ്ടയും രശ്‍മിക മന്ദാനയും ന്യൂയോർക്കിലേക്ക്

Thiruvananthapuram

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

India

അടിസ്ഥാനസൗകര്യവികസനത്തിന്റെ സുവര്‍ണ്ണകാലം:;തുരങ്ക പദ്ധതികൾക്ക് മാത്രം 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ: നിതിൻ ഗഡ്‌കരി

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.