Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചൂഷണം, പണം പിടുങ്ങല്‍, സുഖിപ്പിച്ചാല്‍ മാത്രം സെലക്ഷന്‍….ബിഗ് ബോസ് ഷോയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍; ബിഗ് ബോസ് ഷോ വിവാദത്തിലേക്ക്

ഏപ്രില്‍ 28നാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചതോടെ വിവാദം. ബിഗ് ബോസ് ഷോയില്‍ പ്രവേശനം കിട്ടണമെങ്കില്‍ മത്സരാര്‍ത്ഥികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നതാണ് അവസ്ഥയെന്നും അഖില്‍ മാരാര്‍.പിന്നാലെ ഈ ഷോയില്‍ രണ്ട് വനിതള്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവാദം കത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2024, 09:03 pm IST
in Entertainment

തിരുവനന്തപുരം: തിരുവനന്തപുരം:ബിഗ് ബോസ് ഷോയുടെ ആറം പതിപ്പ് നടന്നുവരികയാണ്. എന്നാല്‍ ബിഗ് ബോസ് മലയാളം ഷോ അഞ്ചാം പതിപ്പിലെ ജേതാവായ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയെക്കുറിച്ച് അടിയുലയ്‌ക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്ന മത്സരാര്‍ത്ഥികള്‍ പല രീതിയിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് അഖില്‍ മാരാര്‍ തുറന്നടിച്ചിരിക്കുന്നത്. ഷോയുടെ നടത്തിപ്പ് ചുമതലയുള്ള ചില ഉന്നതര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നു എന്ന് വരെ ആരോപിച്ചത് അഖില്‍ മാരാര്‍ക്ക് പാരയായിരിക്കുകയാണ്. കാരണം ആരോപണം തങ്ങളുടെ അന്തസ്സിനെ ഇടിച്ചുതാഴ്‌ത്തുന്നതാണെന്ന് ആരോപിച്ച് മുന്‍ ബിഗ് ബോസ് ഷോകളില്‍ പങ്കെടുത്ത ഒരു കൂട്ടം വനിതാമത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയതാണ് അഖില്‍ മാരാര്‍ക്ക് വിനയായത്. ആരോപണം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ പുറത്ത് കാട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ മത്സരാര്‍ത്ഥികള്‍.

ഈ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ ചൂഷണത്തിനും പണംതട്ടിപ്പറിയ്‌ക്കലിനും സെലക്ഷന്‍ ലഭിക്കാന്‍ പല വിട്ടുവീഴ്ചകള്‍ക്കും (കാസ്റ്റിംഗ് കൗച്ച്) വിധേയരാകുന്നു എന്നതാണ് ആരോപണം. ഇതോടെ ഈ ഷോ നടത്തുന്ന ചാനലും ബിഗ് ബോസിന് പിന്നിലുള്ള എന്‍ഡെമോള്‍ ഷൈന്‍ എന്ന കമ്പനിയും വിവാദച്ചുഴിയിലാണ്.

ഏപ്രില്‍ 28നാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഷോ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണത്തിന് വിധേയമാക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. മത്സരാര്‍ത്ഥികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ മാത്രമേ സെലക്ഷന്‍ കിട്ടൂ എന്നതാണ് അവസ്ഥ. ഇതിന് ശേഷം ഈ ഷോയില്‍ പങ്കെടുത്ത രണ്ട് വനിതാ മത്സരാര്‍ത്ഥികള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവാദം കൂടുതല്‍ കത്തിപ്പടരുന്നത്. ചാനലിലെ രണ്ട് പേര്‍ക്കെതിരെയാണ് ഈ വനിതകള്‍ ആരോപണം ഉന്നയിച്ചത്.

ബിഗ് ബോസ് 6ല്‍ ഡിജെ സിബിനെ ഷോയില്‍ നിന്നും പുറത്താക്കിയ ആഘാതത്തിലാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മാനസികമായ അസ്ഥിര ആരോപിച്ചാണ് ബിഗ് ബോസ് ഷോയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പുറത്താക്കിയതെന്നും ഈ പുറത്താക്കലിന് പിന്നില്‍ തനിക് യാതൊരു റോളും ഇല്ലെന്നും ഡിജെ സിബിന്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ബിഗ് ബോസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാനലിലെ മുതിര്‍ന്ന ചിലര്‍ മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണം ചെയ്യുന്നതായി അഖില്‍ മാരാര്‍ പേരെടുത്ത് പറയാതെ ആരോപിച്ചത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തുള്ള ചില പ്രമുഖര്‍ മത്സരാര്‍ത്ഥികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, അവരുടെ പ്രതിഫലത്തിലെ നല്ലൊരു പങ്ക് തട്ടിയെടുക്കുകയും ചെയ്തതായി അഖില്‍ മാരാര്‍ ആരോപിച്ചു. ഈ വമ്പന്മാരുടെ ഇംഗിതത്തിന് വഴങ്ങാത്ത ക്രിയേറ്റീവ് മേധാവിയെയും ബിഗ് ബോസ് പ്രോജക്ട് തലവനെയും ഇവര്‍ പുറത്താക്കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. ഈ ഷോ നടത്തുന്നവര്‍ ഡിജെ സിബിന് മാനസിക സമനിലതെറ്റിക്കുന്ന മരുന്ന് നല്‍കിയെന്നും അഖില്‍ മാരാര്‍ ആരോപിക്കുന്നു.

ഇതിന് പിന്നാലെ അഖില്‍ മാരാര്‍ യുട്യൂബില്‍ ഈ ആരോപണങ്ങള്‍ വീണ്ടും വിശദമാക്കുന്ന മറ്റൊരു അഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യില്‍ മുന്‍ മത്സരാര്‍ത്ഥികളുടെ ശബ്ദശകലങ്ങളും വാട് സാപ് ചാറ്റുകളും തെളിവായി ഉണ്ടെന്നും അഖില്‍ മാരാര്‍ അവകാശപ്പെടുന്നു. ഇതോടെ ബിഗ് ബോസ് ഷോകളില്‍ മുന്‍പ് പങ്കെടുത്ത പല വനിതാ മത്സാര്‍ത്ഥികളും രംഗത്ത് വന്നു. അഖില്‍ മാരാരുടെ ആരോപണം തങ്ങളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിന് പിന്നാലെ രണ്ട് വനിതകള്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പക്ഷെ ഇവര്‍ മത്സാര്‍ത്ഥികളല്ല. ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും അതില്‍ വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ സെലക്ഷന്‍ ലഭിക്കൂ എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പിന്‍മാറിയ പെണ്‍കുട്ടിയാണ് ഇതില്‍ ഒരാള്‍. ബിഗ് ബോസ് ഷോയിലേക്കുള്ള സെലക്ഷനില്‍ ഫൈനല്‍ റൗണ്ടില്‍ വരെ എത്തുകയും എന്നാല്‍ സെലക്ഷന്‍ കിട്ടാതെ പോവുകയും ചെയ്ത പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ച രണ്ടാമത്തെ ആള്‍.

 

 

 

 

 

Tags: Bigg BossLatest infoBigg Boss showbigg boss season 6bbms6biggbossmalayalamEndemolshineCastingcouch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

World

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

Spiritual

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

പുതിയ വാര്‍ത്തകള്‍

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.