Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

.മതം + ബിസിനസ്‌ താൽപ്പര്യം = Rs.34 കോടി; ഐഡന്റിറ്റി ഇന്ത്യക്കാരൻ എന്നത് മാത്രമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 08:44 am IST
in Article

ഓരോ രാജ്യത്തിനും ഏറ്റവും പ്രധാനം അവരവരുടെ രാജ്യ താല്പര്യങ്ങൾ ആണ് എന്ന അടിസ്ഥാന ബോധം ഇല്ലാത്തത് കൊണ്ടാണ് മലയാളി സൗദി ഭരണാധികാരിയെ തെറിവിളിക്കുന്നത്.
മതം ഒക്കെ രണ്ടാമതും, ആദ്യം രാജ്യ താല്പര്യവും ആണ്. കൊലപാതക കുറ്റത്തിന് സൗദി അറേബ്യയിൽ 18 കൊല്ലം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം തൂക്കിലേറ്റാൻ വിധിച്ച മലയാളിയുടെ മോചനത്തിനായി ഏതാണ്ട് 34 കോടി രൂപ മലയാളികൾ പിരിച്ചു നൽകിയതിന്റെ വാർത്തകൾ ആണ് എങ്ങും..
സൗദി രാജാവിന്റെ മുഖത്തുള്ള ഓരോ അടി ആയിരിക്കണം മലയാളികളുടെ ഓരോ സംഭാവനകളും, ഗോത്ര വർഗ നിയമം ആണ്, കാട്ടറബി സംസ്ക്കാരം എന്നൊക്കെ പറഞ്ഞ് മലയാളി പൊട്ടിത്തെറിക്കുന്നു..
എന്തിനാണ് ഇങ്ങനെ രോഷം കൊള്ളുന്നത് എന്ന് മനസിലാകുന്നില്ല. സൗദിയുടെ നിയമം അതാണ്. അത് അനുസരിച്ചു ജീവിക്കാൻ അവിടുത്തെ പൗരന്മാരും, അവിടെ ചെല്ലുന്ന വിദേശികളും ബാധ്യസ്ഥർ ആണ്. നിങ്ങൾക്ക് ആ നിയമം ഇഷ്ട്ടമല്ല എങ്കിൽ അങ്ങോട്ട് പോകേണ്ട.
നിങ്ങൾ ഒരേ മതം ആയത് കൊണ്ട് നിങ്ങൾക്ക് സ്പെഷ്യൽ പ്രിവിലേജ് കിട്ടും എന്നാണോ കരുതുന്നത്..? ആട് ജീവിതത്തിലെ ‘നജീബും’ ഒരു മുസ്ലിം ആയിരുന്നു. സൗദികളെ സംബന്ധിച്ച് നമ്മൾ ഇന്ത്യക്കാർ മാത്രമാണ്. നിങ്ങൾ മുസ്ലിം ആയത് കൊണ്ട് സൗദി അവരുടെ നിയമങ്ങൾ നിങ്ങൾക്ക് വേണ്ടി മാറ്റി എഴുതുമോ..?
സൗദി എന്നല്ല ഏത് രാജ്യത്തിനും അവരുടെ നിയമങ്ങളും, രാജ്യ താൽപ്പര്യങ്ങളും ആണ് വലുത്. താലിബാൻ പാകിസ്ഥാനിൽ കയറി ആക്രമിക്കുന്നത് കണ്ടില്ലേ.. പറയുമ്പോൾ രണ്ടും മുസ്ലിം രാജ്യങ്ങൾ, രണ്ടും സുന്നി മുസ്ലിങ്ങളും.. രാജ്യ താല്പര്യങ്ങൾ വരുമ്പോൾ മതം ഒക്കെ രണ്ടാമത് മാത്രം.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇന്നലെ സൗദി രാജാവിനെ കണ്ട് കശ്മീർ വിഷയത്തിൽ ഇടപെടണം എന്ന് പറഞ്ഞ്. രണ്ടും മുസ്ലിം രാജ്യങ്ങൾ, രണ്ടും സുന്നികളും, എന്നിട്ടും പാകിസ്ഥാനോട് പോയി പണി നോക്കാൻ സൗദി എന്തുകൊണ്ടാണ് പറഞ്ഞത്..? സൗദിയുടെ വികസനത്തിന്‌ ഇന്ത്യയുമായി ചേർന്ന് പോകുന്നതാണ് നല്ലത് എന്ന് സൗദിക്ക് അറിയാം.
ഇസ്രായേലിൽ കയറി ഹമാസ് മുസ്ലിം തീവ്രവാദികൾ ഭീകര ആക്രമണം നടത്തിയപ്പോൾ, സൗദി ഹമാസിനെ തള്ളി പറഞ്ഞു. അല്ലാതെ ഹമാസ് തീവ്രവാദികൾ മുസ്ലിങ്ങൾ ആയത് കൊണ്ട് സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്നതിനെ ന്യായീകരിക്കുക അല്ല സൗദി ചെയ്തത്.
ഇനി കേരളത്തിലോട്ട് വന്നാലോ, ഇവിടെ പലരുടെയും ബാപ്പമാർ ചിലസമയങ്ങളിൽ അറബി രാജാക്കന്മാർ ആണ്, ചിലപ്പോൾ അത് ഇമ്രാൻ ഖാൻ ആകും, ചിലപ്പോൾ അത് താലിബാൻ ആകും. സ്ത്രീകളെ പീഡിപ്പിച്ചു കൊല്ലുന്ന ഹമാസിനെ പോലെയുള്ള തീവ്രവാദികൾക്ക് പരസ്യ പിന്തുണയും നൽകും.. എന്താണ് കാര്യം..? മതം തന്നെ..!
സ്വന്തം മതത്തിൽ പെട്ടവർ എന്ത് വൃത്തികേട് കാണിച്ചാലും, തീവ്രവാദം നടത്തിയാലും, സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയാലും, രാജ്യത്തെ നിയമങ്ങൾ തെറ്റിച്ചാലും കിടന്ന് ന്യായീകരിച്ചു കൊണ്ടിരിക്കും.
ഇന്ത്യയിലെ തീവ്രവാദി ആക്രമങ്ങളിൽ കോടതി വിധി വരുമ്പോഴും, പ്രതികളെ തൂക്കിലേറ്റുമ്പോഴും കേരളത്തിൽ എന്താ കരച്ചിൽ.. അതേസമയം ഖത്തറിൽ 7 ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥർക്ക്‌ കോടതി വധശിക്ഷ വിധിച്ചപ്പോൾ, അത് ഖത്തറിന്റെ നിയമം ആണ് അത് അനുസരിക്കണം എന്ന് പറഞ്ഞായിരുന്നു ന്യായീകരണം..!
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണോ മലയാളികളെ വധശിക്ഷക്ക് വിധിക്കുന്നത്..? 1 കോടി മുടക്കിയാൽ 10 കോടി ലാഭം കിട്ടുന്ന പരസ്യം ലഭിക്കും എന്ന് മനസിലാക്കിയ ഒരു കച്ചവടക്കാരനും, സ്വന്തം മതത്തിൽ പെട്ടവൻ ആയത് കൊണ്ട് മാത്രം സഹായിക്കാൻ ഇറങ്ങിയവരും ആണ് ഇപ്പോഴത്തെ ഈ ‘മനുഷ്യ സ്നേഹികൾ’.
1400 ൽ അധികം നിരപരാധികളെ കൂട്ടക്കൊല ചെയ്ത, സ്ത്രീകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ തീവ്രവാദി ആക്രമണത്തിന്റെ പേരിൽ കേരളത്തിൽ ആഘോഷം നടത്തിയ ടീമുകൾ ആണ് ഈ ‘മനുഷ്യ സ്നേഹികൾ’ എന്ന് പ്രത്യേകം ഓർക്കണം.
ഇതൊന്നും മനസിലാക്കാതെ അതിൽ പോയി വീണ കുറെ ശുദ്ധഗതിക്കാരും ഉണ്ട് എന്നത് വേറെ കാര്യം..
ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ട്. സ്വന്തം മതത്തിൽ പെട്ടവൻ ആയത് കൊണ്ട് കുറെ മത അടിമകളും, കുശാഗ്രബുദ്ധിയുള്ള ഒരു കച്ചവടക്കാരനും ചേർന്നപ്പോൾ ഒരാളെ കൊലക്കയറിൽ രക്ഷിച്ചെടുക്കാൻ പറ്റി. അതാണ് ഇതിലെ പോസിറ്റീവ് വശം.
അതേസമയം സൗദിയുടെ നിയമത്തെ തിരുത്താൻ കേരളത്തിൽ ഇരുന്ന് ബഹളം ഉണ്ടാക്കിയിട്ട് വല്ല കാര്യവും ഉണ്ടോ..? പകരം ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്. സൗദിയിലെ നിയമങ്ങളെ പരിഹസിക്കുമ്പോൾ ഇന്ത്യയിലെ നിയമങ്ങളെ മറ്റുള്ളവർ എങ്ങനെ നോക്കി കാണുന്നു എന്നത് കൂടി ആലോചിക്കണം.
കേരളത്തിൽ ഇരുന്നു കൊണ്ട് സൗദിക്കും, താലിബാനും, ISIS നും, ഹമാസിനും, പാകിസ്ഥാനും ഒക്കെ ജയ് വിളിക്കുമ്പോൾ ഓർക്കുക, നീയൊക്കെ അവർക്ക് വെറും രണ്ടാം കിടക്കാർ മാത്രമാണ്. അവർക്ക് അവരുടെ രാജ്യ താല്പര്യങ്ങൾ ആണ് വലുത്. ഞാനും മുസ്ലിം ആണെന്ന് പറഞ്ഞാൽ, അതിന് ഞങ്ങൾ എന്ത് വേണം എന്ന് അവർ തിരിച്ചു ചോദിക്കും.
നിന്റെയൊക്കെ ഐഡന്റിറ്റി ഇന്ത്യക്കാരൻ എന്നത് മാത്രമാണ്. അത് മനസിലാക്കാതെ ഒരേ മതമാണ് എന്ന് പറഞ്ഞു വിദേശികളുടെ അടുത്ത് ചെന്നാൽ ഓട്  എന്ന് പറയും. അതാണ് ഇപ്പോൾ കണ്ടതും.

ജിഥിന്‍ ജേക്കബ്ബ്

Tags: Bobby ChemmannurJithin K Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.