എറണാകുളം: റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ യാത്രക്കാരില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി. അങ്കമാലി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായി അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പാറ്റ്ന – എറണാകുളം ട്രെയിനില്‍ വന്നിറങ്ങിയ ചാലക്കുടി സ്വദേശികളായ സുബീഷ്, സുബിന് എന്നിവരെ പിടികൂടി. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തെങ്കിലും രണ്ടിടങ്ങളിലും ഇവ എത്തിച്ച ആളുകളെ കണ്ടെത്താന്‍ സാധിച്ചില്ല. മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധന കണ്ട് ബാഗിന്റെ ഉടമ കഞ്ചാവ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ആറ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് റെയില്‍വെ സംരക്ഷണ സേനയും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് പിടിച്ചെടുത്തത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ആറ് പൊതികള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: