അമ്പലപ്പുഴ: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് വളഞ്ഞ വഴിയില്‍ കടല്‍ ക്ഷോഭം ശക്തം. നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. കോടികള്‍ ചെലവഴിച്ചു സ്ഥാപിച്ച ടെട്രാപോ
ഡുകള് കടലെടുത്തു. ഞായറാഴ്ച ഉച്ചക്കു ശേഷമാണ് ഇവിടെ കടലാക്രമണം ശക്തമായത്. നിലവില്‍ ഇവിടെ കടല്‍ ഭിത്തിയില്ലാത്തതിനാല്‍ അതിശക്തമായ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണ്. ഇവിടെ കോടികള്‍ ചെലവഴിച്ചു സ്ഥാപിച്ച ടെട്രാപോഡുകള്‍ക്കു മുകളിലൂടെയാണ് തിരമാല ആഞ്ഞടിക്കുന്നത്.
നിരവധി വൃക്ഷങ്ങളും കടപുഴകി വീണു. ശക്തമായ കടലേറ്റത്തില്‍ നിരവധി വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്.അശാസ്ത്രീയമായ രീതിയില്‍ കോടികള്‍ ചെലവഴിച്ച് ടെട്രാപോഡുകള്‍ സ്ഥാപിച്ചത് തങ്ങള്‍ക്ക് പ്രയോജനം ചെയ്തിട്ടില്ലെന്ന് തീരദേശ വാസികള്‍ പറയുന്നു.
പുലിമുട്ടോടു കൂടിയ കടല്‍ ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പല തവണ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല.
ഒരു മാസം മുന്‍പും അപ്രതീക്ഷിതമായുണ്ടായ ശക്തമായ കടലാക്രമണത്തില്‍ ഇവിടെ പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു. നിരവധി വീടുകള്‍ ഏത് സമയവും കടലെടുക്കുമെന്ന ആശങ്കയാണുള്ളത്. മുന്നറിയിപ്പ് നല്കിയിരുന്നതുകൊണ്ട് വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള മത്സ്യ ബന്ധന ഉപകരണങ്ങള്‍ നീക്കം ചെയ്തിരുന്നു.എങ്കിലും രാത്രിയോടെ കടല്‍ ശക്തമായാല്‍ എന്തു ചെയ്യുമെന്ന ആധിയിലാണ് തീരദേശ വാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: