ചാരുംമൂട്: കായംകുളം -പുനലൂര്‍ സംസ്ഥാന പാതയില്‍ അപകടകരമായ രീതിയില്‍ ഇന്നോവ കാറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്കി മാവേലിക്കര ജോയിന്റ് ആര്‍ടിഒ എം ജി മനോജ്.
കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശികളായ അഫ്ത്താര്‍ അലി, സജാസ്, ശൂരനാട് സ്വദേശി ബിലാല്‍ നസീര്‍, നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് നജാദ് എന്നിവര്‍ ഇന്നു മുതല്‍ തുടര്‍ച്ചയായി നാലു ദിവസം വണ്ടാനം മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗത്തില്‍ സേവനം നടത്തണം, തുടര്‍ന്നുള്ള മൂന്നു ദിവസം പത്തനാപുരം ഗന്ധിഭവനത്തില് അന്തേവാസികളെ സേവിക്കണം. കാറോടിച്ചിരുന്ന നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി അല്‍ഗാലിബ് വിന് നസീറിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദുചെയ്തു.
ഏപ്രില്‍ 28ന് കല്യാണത്തിനു പങ്കെടുത്തു മടങ്ങി വരും വഴിയാണ് കാറില്‍ ഇവര്‍ അഭ്യാസപ്രകടനം നടത്തിയത്. ഇവര്‍ക്ക് പിന്നാലെ വന്ന വാഹന യാത്രക്കാര്‍ രംഗം പകര്‍ത്തി നവ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു.ഇതോടെ വിഡിയോ വൈറലാകുകയും മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തത്. തുടര്‍ന്ന് മാവേലിക്കര ജോ. ആര്ടിഒഎംജി.മനോജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാഹനം ആദിക്കാട്ടുകുളങ്ങരയില്‍ നിന്നും കസ്റ്റഡിയിലെടുത്തു നൂറനാട് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: