പട്ന ; തെരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞാല്‍ പാര്‍ട്ടിയുടെ ദേശീയ പദവി പോകും. ചിഹ്നവും നഷ്ടമാകും. ഈനാംപേച്ചിയും മരപ്പട്ടിയും ഒക്കെയാകും പിന്നീടു കിട്ടുന്ന ചിഹ്നങ്ങള്‍. അതൊഴിവാക്കാന് സിപിഎമ്മിന് വോട്ടുചെയ്യണം എന്നായിരുന്നു സിപിഎം നേതാവ് എ കെ ബാലന്റെ നിഷ്കളങ്കമായ അഭ്യര്‍ത്ഥന.
തെരഞ്ഞെടുപ്പിനു ശേഷം പദവി നഷ്ടപ്പെടുന്ന നിലയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. അപ്പോള്‍ ഈനാംപേച്ചിയും മരപ്പട്ടിയും അല്ലാതെ നല്ലൊരു ചിഹ്നംകൂടി സിപിഎമ്മിന് ആവശ്യപ്പെടാം. ഗദ. സാക്ഷാല്‍ ഹനുമാന്റെ ആയുധം. രാമനെ ഹിന്ദുത്വവാദികള്‍ എടുത്തപ്പോള്‍ രാമസേവകനെ ഞങ്ങളെടുത്തു എന്ന വ്യാഖ്യാനവും നല്‍കാം.
ബീഹാറിലെ സിപിഎം ഒരു മുഴം മുന്നിലെറിഞ്ഞു. ഹനുമാനേയും ഗദയും വെച്ച് സ്ഥാനാര്‍ത്ഥി പോറ്ററുകള് പുറത്തിറക്കിയിരിക്കുകയാണ് ബീഹാറിലെ ഏക സിപിഎം സ്ഥാനാര്‍ത്ഥി സഞ്ജയ് കുമാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിന്റെ നാലിരട്ടി വലുപ്പത്തിലാണ് ഗദ. സ്ഥാനാര്‍ത്ഥി തൊഴുകയ്യോടെ നില്ക്കുന്ന പോസ്റ്ററില്‍ അതിലും വലുപ്പത്തില്‍ ഹനുമാന് സ്വാമി യോഗാസനമുദ്രയിലിരിക്കുന്ന ചിത്രവും. ഹനുമത്ജയന്തി ദിനത്തില്‍ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ മുക്കിലും മൂലയിലും സിപിഎം സ്ഥാനാര്‍ഥി സഞ്ജയ് കുമാറിനായി ഭക്തിമയ പോസ്റ്റര്‍ പതിപ്പിച്ചു.
രാമന് മിത്താണോ സത്യമാണോ എന്നൊന്നും ചോദിക്കരുത്. ചിഹ്നം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ സിപിഎമ്മിന്റെ അടവുനയമാണെന്നു വ്യാഖ്യാനിച്ചാലും കുഴപ്പമില്ല.
ബിഹാറില്‍ ഇന്ത്യാസഖ്യം സിപിഎമ്മിന് അനുവദിച്ച ഏക സീറ്റാണ് ഖഗഡിയ. 20 വര്‍ഷത്തിനുശേഷം ബിഹാറില്‍ നിന്നൊരു ലോക്സഭാംഗത്തിനായി സിപിഎം കടുത്ത പ്രചാരണത്തിലാണ്. ഖഗഡിയ മണ്ഡലത്തിലെ സാമൂഹിക ഘടകങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് അനുകൂലമാണെന്നാണ് അവകാശം. ആര്‍ജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീല് ഇന്സാന് പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയും സിപിഎം സ്ഥാനാര്‍ഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നു. സീറ്റു നിഷേധിക്കപ്പെട്ട എല്‍ജെപി സിറ്റിങ് എംപി മെഹ്ബൂബ് അലി ആര്‍ജെഡിയില്‍ ചേര്‍ന്നതു ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു. സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തില്‍ നിന്നു 2000 ല്‍ വിജയിച്ചിരുന്നു.
എന്നാല്‍ എല്‍ജെപിയുടെ പരമ്പരാഗത പിന്തുണാ അടിത്തറയായ ദലിതുകളുടെ പിന്തുണയ്ക്കൊപ്പം എന്‍ഡിഎയുടെ ഇബിസി, യാദവ, കുശ്വാഹ ഇതര ഒബിസി വോട്ടുകളുടെ എതിര്ധ്രുവീകരണമാണ് എന്‍ഡിഎയുടെ എല്‍ജെപി (റാംവിലാസ്) സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി മേഖലയിലെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ ജനപ്രിയമാണ്, ഇത് ഒബിസി വൈശ്യ സമുദായത്തില്‍ നിന്നുള്ള ഭഗല്‍പൂരിലെ മുന്‍ മേയറായ വര്‍മ്മയ്ക്ക് അനുകൂലമായി മത്സരം നയിച്ചേക്കാവുന്ന ഒരു ഘടകമായി മാറിയേക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: