Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാംബവധര്‍മം രാമായണത്തില്‍

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
May 4, 2024, 01:31 am IST
in Samskriti

‘തസ്യ തേ വീര കാരസ്യ
ന കിംചിത് പരിഹാസ്യതേ
ഏഷാ സാ മാം ചോദയാമി
ഏതം യാഃ കാര്യം സാധ്യയിഷ്യതി’ എന്നാണ് ജാംബവാന്‍ അംഗദനോടു പറയുന്നത്. എത്ര സുവ്യക്തവും ദൃഢവുമായ വാക്കുകള്‍. തളര്‍ന്ന, തകര്‍ന്നടിഞ്ഞ മനസ്സിന് പ്രത്യൗഷധമാകുന്ന വാക്കുകള്‍.

‘ഹേ വീരാ, ഈ ദൗത്യം നിന്നെ ഭാരമേല്‍പ്പിക്കപ്പെട്ടതാണ്. ഇത് പാതിവഴിയില്‍ ഉപേക്ഷിച്ച് നീ പരിഹാസ്യനാകാന്‍ പാടില്ല. ഈ ദൗത്യം സാധ്യമാക്കാന്‍ പോന്നവന്‍ ആരോ അവനെ ഞാന്‍ അതിനു സജ്ജനാക്കാം’ എന്ന ഉറപ്പാണ് ജാംബവാന്‍ അംഗദനു നല്‍കുന്നത്. ഞാന്‍ ശ്രമിച്ചുനോക്കാം എന്ന വാഗ്ദാനമല്ല, മറിച്ച് ഞാന്‍ സജ്ജനാക്കാം എന്ന പരിപൂര്‍ണമായ ഉറപ്പ്. അതിനുശേഷമാണ് കൂട്ടത്തില്‍ നിന്നുമാറി, ശാന്തചിത്തനും എന്നാല്‍ ആലോചനാമഗ്‌നനുമായിരിക്കുന്ന ഹനുമാനെ ജാംബവാന്‍ സമീപിക്കുന്നത്.

‘വീര വാനര ലോകസ്യ
സര്‍വശാസ്ത്രവിദാം വര’ എന്ന അഭിസംബോധനയോടെയാണ് ഹനുമാനോടു ജാംബവാന്‍ സംസാരിച്ചു തുടങ്ങുന്നത്. ജാംബവാന്റെ അടുത്ത ചോദ്യം നീയെന്താണ് മിണ്ടാതിരിക്കുന്നത് എന്നാണ്. സമുദ്രതരണം തനിക്കു സാധ്യമെന്നു ഹനുമാന് ഉറപ്പുണ്ടെന്നും എന്നാല്‍ എന്തോ ചില ചിന്തകള്‍ ഹനുമാനെ പിന്നോട്ടു വലിക്കുന്നു എന്നും വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുള്ള മനശാസ്ത്രപരമായ സമീപനം.

‘ഹനുമാന്‍ ഹരി രാജസ്യ
സുഗ്രിവസ്യ സമോ ഹി അസി
രാമ ലക്ഷ്മണയോഹ ച അസി
തേജസാ ച ബലേന ച’

ഹനുമാന്‍, നീ സുഗ്രീവനും രാമലക്ഷ്മണന്മാര്‍ക്കും തുല്യമായ തേജസ്സും ബലവും ഉള്ളവനാണ് എന്ന ബോധ്യപ്പെടുത്തലാണ് അടുത്തത്. നൂറുകോടി വാനരന്മാരില്‍ നീ വെറും ഒരുവന്‍ മാത്രമല്ല നീ, കൂട്ടത്തില്‍ അഗ്രിമസ്ഥാനം അലങ്കരിക്കുന്ന മൂവര്‍(രാമ, ലക്ഷ്മണ, സുഗ്രീവന്മാര്‍)ക്കു തുല്യനായ നാലാമനാണു നീ എന്ന കരുത്തുപകരല്‍.

പക്ഷേ ഉപരിപ്ലവമായ വാക്കാല്‍ മാത്രം ഉണര്‍ത്താവുന്നതല്ല ആത്മവിശ്വാസം. അത് ആത്മസ്പര്‍ശിയായ വാക്കിനാല്‍ മാത്രം ഉണര്‍ത്തപ്പെടുന്നതാണ്. പൈതൃകം കൊണ്ട് നീയെത്ര കരുത്തനെന്ന് ജാംബവാന്‍ തുടര്‍ന്നു ഹനുമാനെ ഓര്‍മ്മപ്പെടുത്തുന്നത് അതിനാലാണ്.

ബാല്യത്തിലെ വീരസാഹസങ്ങളുടെ ഓര്‍മ്മയുണര്‍ത്തലാണ് പിന്നെ. കുഞ്ഞായിരിക്കേ സൂര്യനെ നോക്കി മുന്നൂറുയോജന ചാടി ഉയര്‍ന്നതും ചണ്ഡകിരണന്റെ കടുത്ത ചൂടിലും കരിയാതിരുന്നതും മേഘമാലകളെയും ഉയര്‍ന്നുഗമിച്ചപ്പോള്‍ അതിശക്തമായ ഇടിമിന്നല്‍(വജ്രായുധം) ഏറ്റിട്ടും പ്രാണഹാനി വരാതെ നിലംതൊട്ടതും ഹനു മുറിഞ്ഞ് ഹനുമാന്‍ എന്ന പേരു സിദ്ധിച്ചതും ഒക്കെ ഓര്‍മ്മപ്പെടുത്തിയ ശേഷം ഒരു പ്രധാന കാര്യം കൂടി ജാംബവാന്‍ ഹനുമാനോടു പറയുന്നുണ്ട്.

മനുഷ്യനെന്നോ മൃഗമെന്നോ പക്ഷിയെന്നോ ഭേദമില്ലാതെ ജീവികള്‍ക്കെല്ലാം ഉള്ള പൊതുഭയം പ്രാണഭയമാണ്. സീതാന്വേഷണത്തിനു ദക്ഷിണദിക്കിലേക്ക് സുഗ്രീവന്‍ നിയോഗിച്ച സേനയില്‍ അംഗദന്‍ ഉള്‍പ്പെടെ ഒട്ടേറെവീരന്മാര്‍ സമുദ്രതരണത്തിനു ശക്തരായിരുന്നു. എന്നാല്‍ അവരെ അതിന് അശക്തരാക്കിയത് ലങ്കയിലേക്കു തനിച്ചു ചെന്നാല്‍ പ്രാണഹാനി സംഭവിക്കുമോ എന്ന ഭയം ആയിരുന്നു.

ഈ വസ്തുതകൂടി മനസ്സില്‍വച്ചാണ്, നീ അസ്ത്രശസ്ത്രങ്ങളാല്‍ വധ്യനല്ലെന്നും നിനക്ക് സ്വച്ഛന്ദമൃത്യുവെന്ന വരം ബ്രഹ്മദത്തമായി ലഭിച്ചിട്ടുണ്ടെന്നുമുള്ള കാര്യം ജാംബവാന്‍ ഹനുമാനെ ഓര്‍മ്മപ്പെടുത്തുന്നത്.

ഒന്നോ രണ്ടോ കുട്ടികളുള്ള ഒരു വീട്ടില്‍ ഏതെങ്കിലും ഒരാളെ വിളിച്ച് ഒരു കാര്യം ചെയ്യാന്‍ അച്ഛനോ അമ്മയോ ആവശ്യപ്പെട്ടാല്‍ ഉടന്‍ വരുന്ന ചോദ്യമുണ്ട്. എന്തിനു ഞാന്‍ ചെയ്യണം? അവന്‍ ചെയ്താലെന്താ? എന്ന്. ഈ ചോദ്യം ഹനുമാന്‍ ഉന്നയിക്കുന്നതിനു മുമ്പേ അതിനുള്ള ഉത്തരവും കൊടുക്കുന്നു ജാംബവാന്‍.
(തുടരും..)

Tags: ramayanaHinduismHindu DevotionalJambavadharmam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.