Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നാഴികക്കല്ലായി ജയ് ഗണേഷിലെ നായകന്‍

മാളികപ്പുറം എന്ന വിജയ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ എന്ന നടന് ലഭിച്ച സ്വീകാര്യതയെ മുതലെടുക്കാനാണോ ജയ് ഗണേശ് എന്ന ചിത്രം നടനെ നായകനാക്കി ചെയ്യുന്നതെന്ന ചോദ്യം ആദ്യ ഘട്ടത്തിലെ ഉയര്‍ന്നിരുന്നു. ഗണപതി മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം സ്വാഭാവികമായിരുന്നു.

രാജു എന്‍.ആര്‍byരാജു എന്‍.ആര്‍
May 1, 2024, 08:14 am IST
inMollywood

നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു സൂപ്പര്‍ ഹീറോ ഉണ്ട്. ജയ് ഗണേഷ് എന്ന സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോരുത്തരുടെയും മനസ്സ് ഒരുപക്ഷേ പറയുന്ന വാചകം ഇതായിരിക്കാം. പാസഞ്ചര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച, ഒരു പിടി സിനിമകളിലൂടെ സാന്നിധ്യം തെളിയിച്ച സംവിധായകന്‍ രഞ്ജിത് ശങ്കര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. മാളികപ്പുറം എന്ന വിജയ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ എന്ന നടന് ലഭിച്ച സ്വീകാര്യതയെ മുതലെടുക്കാനാണോ ജയ് ഗണേശ് എന്ന ചിത്രം നടനെ നായകനാക്കി ചെയ്യുന്നതെന്ന ചോദ്യം ആദ്യ ഘട്ടത്തിലെ ഉയര്‍ന്നിരുന്നു. ഗണപതി മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം സ്വാഭാവികമായിരുന്നു.

പ്രസ്തുത ചോദ്യങ്ങള്‍ക്കു സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞ മറുപടിയെ നൂറു ശതമാനം സാധൂകരിക്കുന്നതാണ് ഈ ചിത്രം. ഒരു രീതിയിലും മതവിശ്വാസങ്ങളുമായി ചിത്രം പറയുന്ന കഥ ബന്ധപ്പെടുന്നില്ലെന്ന് മാത്രമല്ല, സുരക്ഷിതമായ ഒരു അകലം പാലിക്കുകയും ചെയ്യുന്നു ഒരു ബൈക്കറാകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ ജീവിതം തളച്ചിടപ്പെടേണ്ടിവരുന്ന ഗണേഷ് എന്ന ചെറുപ്പക്കാരനാണ് ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു.

അപകടം സമ്മാനിച്ച പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ട് തന്റെ ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഗണേഷ് ഒരു സ്വകാര്യ ചാനലില്‍ ഗ്രാഫിക്‌സ് ഡിസൈനറായി ജോലി ചെയ്യുകയാണ്. സമൂഹത്തില്‍ സജീവമാണെങ്കിലും മാനസികമായി ഒറ്റപ്പെട്ടു ജീവിക്കുന്ന നായക കഥാപാത്രത്തിന് ആകെയുള്ള ആശ്വാസം അതേ ഫഌറ്റ് സമുച്ചയത്തില്‍ കഴിയുന്ന എംഎല്‍എയുടെ മകനായ കുട്ടിയുമായുള്ള സൗഹൃദമാണ്. ഈ ജീവിതത്തിനിടയില്‍ അയാള്‍ ചിത്രകഥയായി അവതരിപ്പിക്കുന്ന ഒരു സൂപ്പര്‍ ഹീറോ ആണ് ജയ് ഗണേഷ്.

ഇതിനിടെ എംഎല്‍എയുടെ അനാസ്ഥയോ പണക്കൊതിയോ കാരണം മലിനമാക്കപ്പെട്ട വായു ശ്വസിച്ച മകളെ നഷ്ടപെട്ട പിതാവ് രംഗപ്രവേശനം ചെയ്യുന്നതോടെ കഥ വഴിത്തിരിവില്‍ എത്തുന്നു. പ്രതികാരത്തിനായി എംഎല്‍എയുടെ മകനെ തട്ടിക്കൊണ്ടുപോകുന്ന അയാളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ പോലീസിനൊപ്പം നായകനും ചേരുന്നതോടെ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ മോഡിലേക്ക് മാറുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയെ അജ്ഞാതമായ സ്ഥലത്ത് തന്റെ മകളെ പോലെ വിഷവാതകം ശ്വസിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലാനുള്ള സംവിധാനം ഒരുക്കിയതിനുശേഷം ആത്മഹത്യ ചെയ്യുന്നത് സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ഉണ്ണി മുകുന്ദന്‍ തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആക്റ്റീവായ ജീവിതം നയിക്കുകയും പെട്ടെന്ന് ഒരു ദിവസം വീല്‍ചെയറില്‍ തളച്ചിടേണ്ടിവരുകയും ചെയ്യുന്ന ഒരാളുടെ നെഗറ്റീവും പോസിറ്റീവുമായ എല്ലാ മാനസിക നിലകളിലൂടെയും ഈ കഥാപാത്രം കടന്നുപോകുന്നു. രണ്ടാം പകുതിയില്‍ ചിത്രം വേഗത കൈവരുമ്പോള്‍ ഇനി എന്ത് സംഭവിക്കും? നായകന്‍ തന്റെ തട്ടിക്കൊണ്ടുപോകപ്പെട്ട സുഹൃത്തായ കുട്ടിയെ എങ്ങനെ കണ്ടെത്തി രക്ഷിക്കും? ഈ ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ ചിത്രം വിജയിക്കുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ കുറവുകള്‍ കാണാതിരുന്നുകൂടാ. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ മിക്ക ചിത്രങ്ങളിലും ഉള്ളതുപോലെ മികച്ച ഒരു വണ്‍ലൈനും അലക്ഷ്യമായ തിരക്കഥയും എന്ന കോംബോ ഇതിലും ആവര്‍ത്തിക്കപ്പെടുന്നു. ശരിക്കുള്ള കഥ രണ്ടാം പകുതിയില്‍ വരുമ്പോള്‍ ഒന്നാം പകുതി ചരട് പൊട്ടിയ പട്ടംപോലെ പോകുന്ന അവസ്ഥ. ജയ് ഗണേഷ് എന്ന കോമിക് കഥാപാത്രത്തിലൂടെ തിരക്കഥാകൃത്ത് ഉദ്ദേശിക്കുന്നത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ എത്രത്തോളം സാധിച്ചു എന്നത് ചോദ്യമാണ്. പരിസ്ഥിതി സംരക്ഷണം, വികലാംഗരുടെ ജീവിത വ്യഥകള്‍, നായകന്‍ രചിക്കുന്ന കോമിക് ഹീറോ ഇങ്ങനെ പല മൂലകളില്‍ തട്ടിത്തടഞ്ഞ് കഥ ഒന്നാം പകുതിയില്‍ മുന്നോട്ടുപോകുകയാണ്. എന്നാല്‍ ഇതില്‍ ഒന്നിനുപോലും ഒരു ഫോക്കസ് നല്‍കാന്‍ കഴിയുന്നില്ല.

പോലീസിനെ തികച്ചും അലക്ഷ്യമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു പറയാതെ വയ്യ. വെറും സാധാരണക്കാരായ നായക വില്ലന്മാരുടെ അറിവിന് മുന്നില്‍ പകച്ചുനിന്ന് ഇനി എന്ത് ചെയ്യും എന്ന ചോദ്യം തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായിട്ടാണ് സൈബര്‍സെല്‍ വിഭാഗത്തില്‍ ഉള്ളവരെപോലും കാണിച്ചിരിക്കുന്നത്.

ഇതു പറയുമ്പോള്‍തന്നെ ചിത്രത്തിന്റെ രണ്ടാം പകുതി പ്രേക്ഷകരെ എന്‍ഗേജിങ്ങായി കൊണ്ടുപോകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി കൂടുതല്‍ ആസ്വദിക്കുന്നത് ഒരുപക്ഷേ സ്ത്രീകളും കുട്ടികളുമാകും. ഈ ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാകാനാണ് സാധ്യത. കുട്ടികളുടെ പ്രിയപ്പെട്ട നായകന്‍ എന്ന സ്ഥാനത്തേക്ക് ഒരു ചുവടുകൂടി ഉണ്ണി മുകുന്ദന്‍ വച്ചിരിക്കുന്നു.

Tags: Malayalam FilmJai Ganesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Entertainment

ഇഷ്ട നടന്‍ മോഹന്‍ലാല്‍ ; ഏറ്റവും മികച്ച സിനിമകള്‍ മലയാളത്തിലെന്ന് ജോണ്‍ എബ്രഹാം

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)
Entertainment

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

Editorial

അഭ്രപാളിയിലെ മായക്കാഴ്ചകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.