Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയിലെ വിദ്യാര്‍ഥിനിയുടെ കൊല: പിന്നില്‍ ലൗ ജിഹാദെന്ന് പ്രതിഷേധവുമായി എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 08:47 pm IST
inIndia
കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയിലെ കെ.എല്‍.ഇ. ടെക്‌നോളജിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി നടത്തിയ പ്രകടനം

കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയിലെ കെ.എല്‍.ഇ. ടെക്‌നോളജിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി നടത്തിയ പ്രകടനം

ബെഗളുരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ കോളജ് വിദ്യാര്‍ഥിനി ക്യാമ്പസില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. കൊലപാതകത്തിന് പിന്നില്‍ ലൗ ജിഹാദാണെന്നും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെയാണ് ഇത് കാണിക്കുന്നതെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ തീര്‍ത്തും വ്യക്തിപരമായ സംഭവമാണ് നടന്നതെന്നും ലൗ ജിഹാദ് അല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് എബിവിപി അടക്കമുള്ള സംഘടനകള്‍ പ്രതിഷേധത്തിലാണ്.

നേഹഹിരേമത്തിന്റെ കൊലപാതകത്തില്‍ കുറ്റവാളിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ കുറ്റപ്പെടുത്തി.

ദാരുണമായ സംഭവമാണ് ഉണ്ടായത്. തന്റെ മകളുടെ കൊലപാതകത്തിനു കാരണം ലൗ ജിഹാദാണെന്ന് പിതാവും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരേമത്ത് തന്നെ ആരോപിക്കുന്നു. എന്നാല്‍, ഇതിനെ പ്രണയമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ സന്ദേശ്ഖാലി അതിക്രമങ്ങളില്‍ ഒരു നടപടിയും സ്വീകരിക്കാത്തതുപോലെ, കുറ്റവാളിക്കെതിരെ നടപടിയെടുക്കുന്നതില്‍ കര്‍ണാടക സര്‍ക്കാരും പരാജയപ്പെട്ടു.

സന്ദേശ്ഖാലിയില്‍, ബംഗാള്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനുപകരം കുറ്റവാളി ഷാജഹാന്‍ ഷെയ്ഖിനെ സംരക്ഷിച്ചു. അതുപോലെ തന്നെ കര്‍ണാടക സര്‍ക്കാര്‍ കുറ്റവാളി ഫയാസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കുറ്റകൃത്യത്തിന് മതമില്ലെന്നതുപോലെ തന്നെ, കര്‍ണാടക സര്‍ക്കാര്‍ കുറ്റവാളിയെ മതം നോക്കാതെ ശിക്ഷിക്കണമെന്നും താവ്‌ഡെ ആവശ്യപ്പെട്ടു.

ഹുബ്ബള്ളിയിലെ കെ.എല്‍.ഇ. ടെക്നോളജിക്കല്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.സി.എവിദ്യാര്‍ഥിനി നേഹ ഹിരേമഠിനെയാണു (21) സഹപാഠികള്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്.

നേഹയുടെ മുന്‍സുഹൃത്ത് ഫയാസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന കെ.എല്‍.ഇ സര്‍വകലാശാല ക്യാംപസില്‍ കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു കൊലപാതകം. ഹുബ്ബള്ളി ധാര്‍വാര്‍ഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരേമഠിന്റെ മകളാണു മരിച്ച നേഹയാണ് (21) കൊല്ലപ്പെട്ടത്.

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മുന്‍കാമുകന്‍ ബെളഗാവി സ്വദേശി ഫയാസ് നേഹയെ ആക്രമിക്കുകയായിരുന്നു. പുറം കഴുത്തില്‍ നിരവധി കുത്തുകളേറ്റ നേഹയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട ഫയാസിനെ നേഹയുടെ സഹപാഠികളാണു പിടികൂടി പോലീസിനു കൈമാറിയത്.

പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ച ഇരുവരും സൗഹൃദത്തിലായിരുന്നു. ആറുമാസം മുന്‍പു നേഹയുടെ മാതാപിതാക്കള്‍ ഫയാസിനു താക്കീതു നല്‍കിയിരുന്നു. ഇതിനുശേഷം നേഹ നിരന്തരം അവഗണിച്ചതാണു കൊലയ്‌ക്ക് കാരണമെന്നാണു മൊഴി.

കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കുപങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു. സ്ത്രീ സമത്വം പറയുന്ന കോണ്‍ഗ്രസ് ഭരണത്തില്‍ ഇതാണ് സ്ത്രീകള്‍ നേരിടുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷയാണ് ആവശ്യം സൗജന്യങ്ങള്‍ അല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

യുവാവ് നിരന്തരമായി ശല്യം ചെയ്തിരുന്നെന്നും, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധത്തിലാണ് തന്റെ മകളെ കുത്തിക്കൊന്നതെന്നും നേഹയുടെ പിതാവ് പറഞ്ഞു. തന്റെ മകളോട് ചെയ്ത അനീതി ഇനി ഒരു പെണ്‍കുട്ടിയോടും ഇയാള്‍ ചെയ്യരുതെന്നും, ഇതിനായി പ്രതിയെ തൂക്കിക്കൊല്ലണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Tags: Love JihadKarnataka NewsKilling of studentABVP protests
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.