കുടുംബയോഗങ്ങളിൽ മുഴുകി അഞ്ജു ചന്ദ്രശേഖർ

Published by

തിരുവനന്തപുരം 18 ഏപ്രിൽ 2024: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യവികസന-സംരഭക, ജല ശക്തി വകുപ്പ് സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രാവിലെ മുതൽ കടലോര മേഖലയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിൽ മുഴുകവേ മണ്ഡലത്തിലെ വിവിധ തുറകളിൽ പ്രചാരണം തുടർന്ന് അദ്ദേഹത്തിന്റെ പത്നി അഞ്ജു ചന്ദ്രശേഖർ .

പേരൂർക്കടയിൽ ദൂരദർശൻ വാർത്ത അവതാരകരും പ്രോഗ്രാം, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നു വിരമിച്ചവരുമടക്കം ജീവനക്കാരുടെ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തായിരുന്നു തുടക്കം. രാവിലെ പേരൂർക്കടയിലെത്തിയ അഞ്ജുവിനും പ്രവർത്തകർക്കും തിരുവനന്തപുരം ദൂരദർശൻ മുൻ ഡയറക്ടർ
കെ. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പി കെ വേണുഗോപാൽ, ഷീല രാജഗോപാൽ,രാജേശ്വരി നാഥ്,സെൽമ, രേഖ,പ്രേമ മുതലായവരും കുടുംബാംഗങ്ങളും കൂട്ടായ്മയിൽ ഒത്തുചേർന്നു.

നരേന്ദ്ര മോദി സർക്കാർ അവലംബിക്കുന്ന വികസന സമീപനത്തിന്റെ മെച്ചം തിരുവനന്തപുരമടക്കം കേരളത്തിലും യാഥാർത്ഥ്യമാക്കുന്നതിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് അഞ്ജു അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങളും ഭാവി പദ്ധതികളും വിവരിക്കുന്ന ലഘുലേഖകളും അവർ തന്നെ വിതരണം ചെയ്തു. ‘സ്ത്രീ സുരക്ഷയടക്കം തലസ്ഥാനത്തിന്റെ സാമൂഹിക, അടിസ്ഥാന സൗകര്യ വികസന വിഷയങ്ങളിൽ എന്നും നാട്ടുകാർക്കൊപ്പ’മുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് അഞ്ജുവും കൂട്ടരും മടങ്ങിയത്.

നേരത്തെ രാജകുടുംബാംഗവും പ്രമുഖ ഗ്രന്ഥകർത്രിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെയും അഞ്ജു ചന്ദ്രശേഖർ സന്ദർശിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by