Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്ന് മുതലാണ് ക്ഷേത്രങ്ങൾ ആർ എസ് എസിന്റെ സ്വത്തായി മാറിയത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 10:14 am IST
inIndia

എന്ന് മുതലാണ് ക്ഷേത്രങ്ങൾ ആർ എസ് എസിന്റെ സ്വത്തായി മാറിയത് ?
വളരെ പ്രസക്തമായ ചോദ്യമാണത്.
ചെറിയൊരു ചരിത്രമുണ്ട്

വളരെ പണ്ട് കൃത്യം പറഞ്ഞാൽ ഒരു 54 വർഷം മുൻപ് ഒരു തികഞ്ഞ ഗാന്ധിയൻ കൊണ്ഗ്രെസ്സ് നേതാവ് മലപ്പുറത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഒരു കല്യാണം കൂടാൻ പോയി . കല്യാണം കഴിഞ്ഞ് പുറത്ത് വന്നപ്പോളാണ് ക്ഷേത്രപരിസരത്ത് കാട് പിടിച്ചു കിടന്ന ഒരു ശിവലിംഗ പ്രതിഷ്ഠ അദ്ദേഹം കണ്ടത് . അതിന്റെ ചരിത്രം അദ്ദേഹം പ്രാദേശികവാസികളിൽ നിന്നുമറിഞ്ഞു . ടിപ്പുവിന്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട ചരിത്രപ്രസിദ്ധമായ തളി ക്ഷേത്രമാണ് അതെന്ന് അദ്ദേഹത്തിന് ബോധ്യമായി . ക്ഷേത്ര പുനരുദ്ധാരണവുമായി മുന്നോട്ട് പോവാൻ അദ്ദേഹം തീരുമാനിച്ചു.
1968 ഒക്ടോബർ മാസത്തിൽ വിജയദശമിക്ക് മുന്നോടിയായി , അദ്ദേഹം ക്ഷേത്രപ്രദേശത്തെ കാട് വെട്ടിവൃത്തിയാക്കാൻ തുടങ്ങി .എന്നാൽ വളരെ പെട്ടന്ന് അന്തരീക്ഷം മാറി . അങ്ങാടിപ്പുറത്ത് വൻ പൊലീസ് സന്നാഹം വന്നെത്തി , പഴയ ഗാന്ധിയൻ നിഷ്കളങ്ക ബുദ്ധിയിൽ എന്താണ് പ്രശ്നം എന്ന് തെളിഞ്ഞില്ല .എന്നാൽ പോലീസുക്കാർ വന്ന് കാര്യം വ്യക്തമാക്കി .
കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാറാണ് , പിന്തുണക്കുന്നത് മുസ്ലിം ലീഗ് ആണ് . ക്ഷേത്രം പുനരുദ്ധീകരിക്കാൻ നിർവാഹമില്ല . അവിടെ കൂടിയിരിക്കുന്നവരിൽ നിന്നും ഒന്നു കൂടെ അദ്ദേഹത്തിന് വ്യക്തമായി , ക്ഷേത്രം നിൽക്കുന്ന ഭൂമി ഒരു മരക്കച്ചവടക്കാരന്റെ പേരിലാണിപ്പോൾ , ടിയാന് മുസ്ലിം ലീഗ് നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട് , പിന്നെ രാമസിംഹൻ കൊലക്കേസിലെ ഒരു മുഖ്യപ്രതിയായിരുന്നു ഇദ്ദേഹം .ഇതെല്ലാം അറിഞ്ഞതോടെ കൂടെ കൂടിയ ഖദർധാരികളുടെ എണ്ണം കുറയാൻ തുടങ്ങി, പോലീസിന്റെയും അപ്പുറത്ത് , ആളുകൂടാനും തുടങ്ങി .
ക്ഷേത്രം വൃത്തിയാക്കാൻ നേതാവിന് ഒപ്പം എത്തിയവർ പെട്ടന്ന് എന്ത് ചെയ്യണം എന്നറിയാതെ പതറിനിന്നപ്പോൾ , മലബാറിന് സുപരിചിതമല്ലാതിരുന്ന കുറച്ചു ട്രൗസർധാരികൾ രംഗം ഏറ്റെടുത്തു .
മാണിക്യപുരം അയ്യപ്പക്ഷേത്ര സംരക്ഷണ സമിതി യൂണിറ്റ് യോഗം എന്നായിരുന്നു പറഞ്ഞിരുന്നത് . പ്രക്ഷുബ്ദമായിരുന്ന അങ്ങാടിപ്പുറത്ത് ടി എൻ     ഭരതന്റെയും  സി പി ജനാർദ്ദനന്റെയും നേതൃത്വത്തിൽ സാംഘിക് .
രാമസിംഹന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ ഏറ്റുവാങ്ങാൻ ധൈര്യമില്ലാതിരുന്ന ഒരു സമാജത്തിന് ആത്മവിശ്വാസം നൽകി , “ആരാടാ ” എന്ന് ചോദിച്ചാൽ, തിരിച്ച് “ഞാനാടാ ” എന്ന് പറയാൻ അവർക്ക് ആത്മവിശ്വാസം നൽകിയ സംഘം .
അവിടെ നിന്നും തുടങ്ങിയത് ഒരു മഹാപ്രക്ഷോഭമായിരുന്നു . പഴയ കൊണ്ഗ്രെസുകാരോട് ചോദിച്ചാൽ ഇപ്പോഴും പറഞ്ഞു തരും . തളി വിട്ടു കൊടുക്കില്ല എന്ന് വാശിയിൽ സർക്കാർ . ഗാന്ധിയൻ നേതാവിന് മതമൗലികവാദികൾ വഴി ഭീഷണികൾ , ഒട്ടനവധി സമരങ്ങൾ , അറസ്റ്റ് , നിരോധനാജ്ഞ . ജനസംഘത്തിന്റെ ദേശീയ നേതാവ് അടൽ ബിഹാരി വാജ്‌പേയ് , വിശ്വ ഹിന്ദു പരിഷത് നേതാവ് പൂജനീയ സ്വാമി ചിന്മയാനന്ദ സരസ്വതി തുടങ്ങിയവർ സമരമുഖതെത്തി . ഒടുവിൽ സർക്കാരിന്റെ മൂക്കിൻ തുമ്പിൽ നിന്നും ക്ഷേത്രം ഏറ്റെടുത്തു പുനരുദ്ധാരണം നടത്തി സംഘം .
” നായ പാത്തിയ കല്ലിന്മേൽ ചന്ദനം പൂശിയ കേളപ്പാ ”
എന്ന് വിളിച്ചു നടന്ന മതഭ്രാന്തന്മാരിൽ നിന്നും അന്ന് ആർ എസ് എസ് ക്കാർ പിള്ളേർ ചുറ്റും കൂടി നിന്ന് ജീവൻ രക്ഷിച്ച ആ സർവോദയ നേതാവാണ് , കേരളാ ഗാന്ധി കെ കേളപ്പൻ .
അദ്ദേഹം തുടങ്ങിയ ക്ഷേത്ര സംരക്ഷണ സമിതി എന്ന നിങ്ങളുടെ ഭാഷയിലെ സംഘപരിവാർ പ്രസ്ഥാനമാണ് ഒരുപ്പാട് മഹാക്ഷേത്രങ്ങളെ തകർച്ചയിൽ നിന്നും സംരക്ഷിച്ചു നിർത്തിയത് .
ഒരുപക്ഷെ ആർ എസ് എസ് നേരിട്ട് ഒരു ക്ഷേത്ര സംരക്ഷണവുമായി മുന്നോട്ടു വന്നത് കേരളാ ഗാന്ധിയുടെ നേതൃത്വത്തിലാണ് .
പിന്നീട് ഇങ്ങോട്ട് ഒരുപ്പാട് തവണ ക്ഷണകത്ത് കിട്ടാതെ , ഹിന്ദു സമാജത്തിന് വേണ്ടി ഈ കാക്കി ട്രൗസറുക്കാർ മുന്നോട്ട് വന്നിട്ടുണ്ട് , നിലക്കലും , അയോദ്ധ്യയിലും തുടങ്ങി ഒരുപ്പാട് തവണ .
ക്യാമറക്ക് മുന്നിൽ നേതാവ് പ്രസംഗിക്കുമ്പോൾ പിന്നിൽ നിന്നും ഏന്തി വലിഞ്ഞു സ്ക്രീനിൽ മുഖം കാണിക്കാൻ മാത്രം ശ്രമിക്കുന്നവർക്ക് ഒരായിരം പ്രേരകന്മാരെ വെച്ചാലും അതിന്റെ കെമിസ്ട്രി മനസ്സിലാവാൻ ഇത്തിരി ബുദ്ധിമുട്ടാവും .
ശബരിമലയിലെ സർക്കാർ നടപടികൾ തുടങ്ങിയപ്പോൾ ,
” അതൊക്കെ ആർ എസ് എസ്ക്കാർ പിള്ളേർ നോക്കിക്കൊള്ളും ”
എന്ന് പറഞ്ഞ അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട് .
ആർ എസ് എസ് എന്താണെന്നോ എത്താണെന്നോ അറിയാത്ത അമ്മമാർ .
ആരും ക്ഷണിക്കാതെ പോയി അനീതി ചോദ്യം ചെയ്ത് നേടിയതാണ് ആ വിശ്വാസം . വെള്ള ഖദരിൽ ചളി പുരളാതെ നടക്കുന്നവർക്ക് അത് മനസ്സിലാവാൻ വഴിയില്ല .
ഒടുവിൽ ഈ പറഞ്ഞ ഖദർധാരി നേതാക്കൾക്ക് മഞ്ഞും വെയിലും കൊണ്ട് വിയർത്തു കുളിച്ചു നിന്നു ചോദിക്കേണ്ടി വന്നില്ലേ
” താൻ എവിടുത്തെ അഞ്ഞൂറാനാണെടോ എന്ന് ? ”
അപ്പോഴും സംഘം ഇറങ്ങി , ആരും ക്ഷണിക്കാതെ . മഞ്ഞും മഴയും കൊണ്ട് , കേസും അറസ്റ്റും നേരിട്ട് , നിങ്ങളുടെ ഒന്നും ഒരു നല്ല വാക്ക് പോലും പ്രതീക്ഷിക്കാതെ ഈ സമാജത്തിന് വേണ്ടി.
ഒരു സ്റ്റേറ്റിന്റെ മുഴുവൻ സംവിധാനം ഉപയോഗിച്ചിട്ടും ഈ സംഘടനാ മികവിന് മുമ്പിൽ അതിദാരുണമായി പരാജയപ്പെട്ടവർ ഫ്രസ്ട്രേഷൻ കരഞ്ഞു തീർക്കാൻ പറയുന്ന ഒരു ഡയലോഗ് ഇല്ലേ ?
” സംഘം കാവലുണ്ട് ” .
അതേ സംഘം കാവലുണ്ട് , ദേവന്റെ സ്വത്തിനല്ല , ദേവന്റെ ഭക്തർക്ക്…

 

Tags: RSSK Kelappan'Tali Temple Movement'TN Bharathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.