Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിമൂന്നു ദിവസത്തെ സര്‍ക്കാര്‍

മുന്നണികളുടെ പിന്നണിയില്‍ - 24

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 01:30 am IST
in India
രാജിവച്ച ശേഷം രാഷ്ട്രപതിഭവനില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാജ്‌പേയി

രാജിവച്ച ശേഷം രാഷ്ട്രപതിഭവനില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാജ്‌പേയി

1996 ലെ തെരഞ്ഞെടുപ്പ് പലതരത്തില്‍ ചരിത്രപരമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ, തൂക്ക് പാര്‍ലമെന്റ് വന്നു. രാഷ്‌ട്രപതി ആരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് തര്‍ക്കം വന്നു. നിയമ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നു. ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ ഉണ്ടായി. അതേസമയം രണ്ടുവര്‍ഷത്തിനുള്ളില്‍ ഇടക്കാല തെരഞ്ഞെടുപ്പും വന്നു. ഭാരതത്തില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ മുന്നണി രാഷ്‌ട്രീയം കരുത്തുനേടിയ കാലമായിരുന്നു അത്.

1996 ലെ ജനവിധിയില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി, 161 എംപിമാര്‍. പക്ഷേ, സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷമില്ല. രാഷ്‌ട്രപതിക്ക്, ഭൂരിപക്ഷമില്ലാത്ത, ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതെന്ന് ഉറപ്പുള്ള ഒരു കക്ഷിയെ, മുന്നണിയെ, സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാമോ എന്നതായിരുന്നു ഒരു വിഷയം. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സകല അടവുകളും പയറ്റുന്ന എതിര്‍കക്ഷികള്‍ 161എംപിമാരുടെ പാര്‍ട്ടിക്ക് അവസരം കൊടുക്കരുതെന്ന് വാദിച്ചു. ആ തെരഞ്ഞെടുപ്പ് ഫലത്തോടുകൂടിയാണ്, അതുവരെ ഭാരതത്തില്‍ ചര്‍ച്ചയാകാതിരുന്ന, ഒരുപക്ഷേ ഭരണഘടനയും മറ്റും രൂപപ്പെടുത്തിയവര്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത, ഗൗരവതര പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. അതില്‍ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ ഒന്ന് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തരത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാമോ; അതോ മുന്നണിയെ വിളിക്കണോ; ആ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പ് രൂപംകൊണ്ടതായിരിക്കണമോ, തെരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞുള്ള മുന്നണിയെ പരിഗണിക്കാമോ എന്നിങ്ങനെയായിരുന്നു. ആ പുതിയ ‘നിയമ- ഭരണഘടനാ പ്രശ്‌നങ്ങള്‍’ സാധാരണ ജനങ്ങളും ചര്‍ച്ച ചെയ്തു.

പതിമൂന്നാം ദിവസം വാജ്‌പേയിയുടെ രാജി

രാഷ്‌ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. 14 ദിവസംകൊണ്ട് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം, വിശ്വാസ വോട്ട് നേടണം എന്ന് വ്യവസ്ഥയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കേണ്ടത് പാര്‍ലമെന്റിലും നിയമസഭകളിലുമാണെന്ന കര്‍ക്കശമായ നിയമം പിന്തുടരുകയായിരുന്നു രാഷ്‌ട്രപതി ഡോ. ശര്‍മ്മ. എന്നാല്‍ ആ തീരമാനത്തിന്റെ പേരില്‍, രാഷ്‌ട്രപതിക്കെതിരെ പ്രതിപക്ഷം സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ രാഷ്‌ട്രപതിഭവനിലേക്ക് പ്രകടനം നടത്തി. കാലാവധി കഴിഞ്ഞ് വിരമിക്കുന്ന വേളയില്‍, ഔദ്യോഗിക ജീവിതത്തിലെ ദുഃഖകരമായ സംഭവങ്ങളിലൊന്നായി ശങ്കര്‍ദയാല്‍ ശര്‍മ്മ ഈ സംഭവം ഒരു മാധ്യമത്തോട് പറയുകയും ചെയ്തു. രാഷ്‌ട്രപതി ഭവന്‍, രാജ്ഭവന്‍, കോടതികള്‍ തുടങ്ങിയ സുപ്രധാന സംവിധാനങ്ങളെ, കിട്ടുന്ന അവസരത്തിലെല്ലാം അപകീര്‍ത്തിപ്പെടുത്താന്‍ അല്ലെങ്കില്‍ സംശയനിഴലിലാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക താല്‍പ്പര്യം ആ വിഷയത്തിലും സംഭവിക്കുകയായിരുന്നു.

പതിനാലു ദിവസം കിട്ടിയെങ്കിലും 13-ാം ദിവസം പ്രധാനമന്ത്രി വാജ്‌പേയി വിശ്വാസവോട്ടു നേടില്ലെന്നുറപ്പായപ്പോള്‍ രാജി സമര്‍പ്പിച്ചു. രാജി സമര്‍പ്പണം എതിര്‍കക്ഷികള്‍ തീരെ പ്രതീക്ഷിക്കാത്തതായി. ഏറെ ആസൂത്രിതമായിരുന്നു 161 എംപിമാരുള്ളപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാനുള്ള ബിജെപി തീരുമാനംപോലും. 1996 മെയ് 15 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വാജ്‌പേയി, മെയ് 28 ന് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ രാജി പ്രഖ്യാപിച്ചു. ബിജെപിയും ശിവസേനയും അകാലിദളും ചേര്‍ന്ന, തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമായിരുന്നു 181 എംപിമാരുടെ പിന്തുണയോടെ ആദ്യ വാജ്‌പേയി സര്‍ക്കാര്‍ രൂപീ
കരിച്ചത്.

46 എംപിമാരുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ സര്‍ക്കാര്‍

അതിനിടെ, ജനതാദള്‍ പ്രഭാവ കാലത്ത് ഉണ്ടായിരുന്ന നാഷണല്‍ ഫ്രണ്ട് (എന്‍എഫ്) എന്ന മുന്നണി പുതുക്കിപ്പണിത് യുണൈറ്റഡ് ഫ്രണ്ട് (യുഎഫ്) എന്നൊരു സംവിധാനം പ്രതിപക്ഷം രൂപപ്പെടുത്തി. ‘ബിജെപിയെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്തുക’ എന്ന ഒറ്റ അജണ്ടയായിരുന്നു യുഎഫിന്. സിപിഎം ആയിരുന്നു മുന്‍നിരയില്‍. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും തമ്മില്‍ ഉണ്ടായിരുന്ന ‘അന്തര്‍ധാര’ അവിടെയും പ്രകടമായി. സിപിഎം നേതാവ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയായി പിന്തുണയ്‌ക്കാന്‍ കോണ്‍ഗ്രസ് തയാറായി. ബസുവും തയാറായിരുന്നു. പക്ഷേ, ഹര്‍കിഷന്‍ സിങ് സുര്‍ജിത് തടഞ്ഞു. പാര്‍ട്ടി നയം വ്യാഖ്യാനിച്ച് വിലക്കി. പിന്നീട്, ആ അവസരം കളഞ്ഞു കുളിച്ചതിനെ ജ്യോതിബസു ‘ഹിസ്റ്റോറിക്കല്‍ ബ്ലണ്ടര്‍’ (ചരിത്രപരമായ വിഡ്ഢിത്തം) എന്ന് വിശേഷിപ്പിച്ചു. ഒടുവില്‍, 161 അംഗങ്ങളുള്ള ബിജെപിക്കോ, 181 അംഗങ്ങള്‍ ഉള്ള ബിജെപി സഖ്യത്തിനോ 140പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല, പകരം 46 എംപിമാര്‍ മാത്രമുള്ള ജനതാദളിന്, ഐക്യമുന്നണി (യുഎഫ്)യുടെ പിന്‍ബലത്തില്‍, കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്താങ്ങലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടി. അപ്പോഴും ആ മുന്നണിയിലുള്ള ഒരു എംപിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ യുഎഫിനായില്ല. ‘നറുക്കു’വീണത് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയ്‌ക്ക്. ഗൗഡ 1996 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രിയായി; ഭാരതത്തിന്റെ പതിനൊന്നാമത് പ്രധാനമന്ത്രി.

കോണ്‍ഗ്രസില്‍ നേതൃമാറ്റം സംഭവിച്ചു. പി.വി. നരസിംഹറാവു മാറി, കോണ്‍ഗ്രസ് ഖജാന്‍ജിയായിരുന്ന സീതാറാം കേസരി പാര്‍ട്ടി അധ്യക്ഷനായി. കേസരിക്ക് രാഷ്‌ട്രീയ കണക്കുകൂട്ടലുകളില്‍ കൃത്യതയില്ലായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ അടുത്തത് പ്രധാനമന്ത്രിപദമെന്ന ‘ലസാഗു’വില്‍ ദേവഗൗഡയ്‌ക്കുള്ള പിന്തുണ, 1997 ഏപ്രില്‍ മാസത്തില്‍ കേസരി പിന്‍വലിച്ചു. 11-ാം മാസം അധികാരത്തിലിരുന്ന ഗൗഡ വീണു. യുഎഫ് മുന്നണി പ്രതിസന്ധിയിലായി. ഇനിയെന്ത്? തെരഞ്ഞെടുപ്പോ? മറ്റൊരു യുഎഫ് സര്‍ക്കാരോ? അങ്ങനെയാണെങ്കില്‍ അവസരം കിട്ടാന്‍ കൊതിക്കുന്ന, പ്രധാനമന്ത്രിപദം മോഹിക്കുന്നവര്‍ മുന്നണിയില്‍ ഏറെയായിരുന്നു.

(തുടരും)

 

Tags: bjpAtal Bihari VajpayeeLoksabha Election 2024Modiyude GuaranteeThirteen day government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.