ചെങ്ങന്നൂര്‍: സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ നരേന്ദ്രമോദിക്കൊപ്പമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സി.കെ.പത്മനാഭന്. എന്‍ഡിഎ മാവേലിക്കര ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ബൈജു കലാശാലയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് മാരുതി ഓഡിറ്റോറിയത്തില്‍ ഉ്ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ മോദിക്കൊപ്പമാണ്. സര്‍വശക്തമായ ഭാരതത്തെ പടുത്തുയര്‍ത്തുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. അഴിമതി ലവലേശം ഇല്ലാത്ത, സാമൂഹ്യപുരോഗതി പ്രാപ്തമാക്കിയ മോദിഭരണം ജന ഹൃദയങ്ങളുടെ അംഗീകാരം ലഭിച്ചതാണ്. ഭാരതത്തിലെ സര്‍ക്കാറിനെ ഇപ്പോള്‍ത്തന്നെ ജനങ്ങള്‍ തെരഞ്ഞെടുത്തു എന്നതാണ് വാസ്തവം. 65 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ഇപ്പോഴും അധികാരത്തിന്റെ മത്തുണ്ട്. അതിനാലാണ് രാജ്യത്ത് വന്ന ഭരണമാറ്റവും വികസനനേട്ടങ്ങളും അംഗീകരിക്കാന്‍ സാധിക്കാത്തത്. കേരളം വിട്ടാല്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. ഇരുവരും ഒറ്റക്കെട്ടായി കേന്ദ്രം ഭരിച്ച 2004 മുതല്‍ 2009 വരെ സംസ്ഥാനത്തിന് യാതൊരു വികസനവും ഉണ്ടായിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് ബിജെപിയെ അകറ്റിനിര്‍ത്താമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണ്. കേരളത്തില്‍ രാഷ്ട്രീയമാറ്റം ഇത്തവണ സംഭവിക്കും. മോദിപ്രഭാവം വോട്ടായി മാരാതിരിക്കാന് ഇടതും വലതും എല്ലാ കുതന്ത്രങ്ങളും ചതിയും പയറ്റുകയാണ്. ഇതിനെയെല്ലാം തരണം ചെയ്യാന്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ കൈമെയ് മറന്ന് രംഗത്തുണ്ടാകണം അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പന്തളം പ്രതാപന്, രാജി പ്രസാദ്, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാര്‍, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. എസ് ജ്യോതിസ്, ടി. അനിയപ്പന്, കുരുവിള മാത്യൂസ്, വി. വി രാജേന്ദ്രന്, ജോണ്‍ മാത്യു മുല്ലശ്ശേരി, സബിന്‍ വിശ്വനാഥ്, ഷൈല്ലു ആറുപറ, കെ. എസ്. രാജന്, ജി. ഗോപിനാഥ്, രാധാകൃഷ്ണമേനോന്, ബി. കൃഷ്ണകുമാര്‍, സജു ഇടക്കല്ലില്‍, വയയ്ക്കല്‍ സോമന്, ടി.കെ അരവിന്ദാക്ഷന്, പി. കെ വാസുദേവന്‍, കെ. ആര് രാധാകൃഷ്ണന്, സുഭാഷ് പട്ടാഴി, സുനില്‍ മുണ്ടപ്പള്ളി, ജി. ശ്യാം കൃഷ്ണന്, പ്രമോദ് കാരയ്ക്കാട്, അഡ്വ. കെ. കെ അനുപ്, സതീഷ് കൃഷ്ണന്, അനീഷ് മുളക്കുഴ, അജി. ആര് നായര്‍, വി. വി വിനയകുമാര്‍, രതീഷ് ചെങ്കിലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: