Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും തിരുവനന്തപുരത്ത് 2.6 ലക്ഷം വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

Janmabhumi Online by Janmabhumi Online
Mar 27, 2024, 09:12 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

 

– തിരഞ്ഞെടുപ്പിനെ മത്സരമായി കാണുന്നില്ല, അതൊരു ദൗത്യവും നിയോഗവുമായാണ് കാണുന്നത്

– പ്രശ്‌നങ്ങള്‍ക്ക് താൻ പരിഹാരം ഉണ്ടാക്കിയപ്പോള്‍ 15 വര്‍ഷം ഉറങ്ങിയവര്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു

– തിരുവനന്തപുരത്ത് എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കും

തിരുവനന്തപുരം: മൂന്ന് വര്‍ഷം മുമ്പ് ജൽ ജീവൻ മിഷൻ വഴി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇന്നും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കിയില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കുടിവെള്ളമെന്ന അവകാശത്തിനായി അവര്‍ കാത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ മാച്ചിങ് ഗ്രാൻ്റ് ഇനിയും അനുവദിക്കാത്തതാണ് പ്രശ്‌നം. മൂന്ന് വര്‍ഷം മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ഏഴ് ലക്ഷം വീടുകളുണ്ട്. ഇവയില്‍ 1.69 വീടുകളില്‍ മാത്രമാണ് 2019ല്‍ ടാപ്പു കുടിവെള്ളം ലഭ്യമായിരുന്നത്. കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളിലടക്കം ടാപ്പ് വെള്ളം ലഭിക്കാത്ത വലിയൊരു ജനവിഭാഗം ഇപ്പോഴുമുണ്ട്. 2019ല്‍ 23.20 ശതമാനം പേര്‍ക്കു മാത്രം ലഭ്യമായിരുന്ന കുടിവെള്ളം പ്രധാനമന്ത്രി ജല്‍ജീവന്‍ മിഷനിലൂടെ 62.40 ശതമാനം പേരിലെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന് 70 കൊല്ലത്തില്‍ ചെയ്യാന്‍ കഴിയാത്തത് നാലര കൊല്ലത്തില്‍ മോദി സര്‍ക്കാര്‍ ചെയ്തു. ഇപ്പോഴും ശുദ്ധമായ ടാപ്പു വെള്ളം ലഭിക്കാത്ത തിരുവനന്തപുരത്തെ 2.6 ലക്ഷം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവര്‍ക്കു വെള്ളമെത്തിക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷിത കുടിവെള്ളം ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ലാണ് എല്ലാ വീടുകളിലും ടാപ് കണക്ഷന്‍ വഴി കുടിവെള്ളം ഉറപ്പാക്കുന്ന ജല്‍ജീവന്‍ പദ്ധതി ആരംഭിച്ചത്. 1947 മുതല്‍ 2019 വരെയുള്ള 65 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 3.7 കോടി വീടുകളില്‍ മാത്രമെ ശുദ്ധ കുടിവെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ ഈ പദ്ധതിയിലൂടെ 2019 മുതല്‍ 2024 വരെ മാത്രം 11.34 കോടി പുതിയ വീടുകളില്‍ കുടിവെള്ളമെത്തിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ജല്‍ജീവന്‍ മിഷന്‍ 100 ശതമാനം നടപ്പാക്കിയപ്പോള്‍ കേരളം, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഇന്‍ഡി സഖ്യത്തിലെ സര്‍ക്കാരുകള്‍ ഭരിച്ച സംസ്ഥാനങ്ങള്‍ പിന്നിലായി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും ശുദ്ധമായ കുടിവെള്ളം പൗരന്മാരിലെത്തിക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതൊക്കെ വിട്ട്, ആരെല്ലാം എന്തൊക്കെ പറയുന്നു എന്നതിനു പിന്നാലെ പോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഹിന്ദുവും മുസല്‍മാനും എല്ലാവരും ഭാരത് മാതാ കീ ജയ് പറയുന്നവരാണ്. അതിനുകഴിയാത്തവരാണ് സഖാക്കള്‍. ജയ് ഹിന്ദ് പറയാന്‍ ചൈനക്കാര്‍ അവരെ അനുവദിക്കില്ല. തിരഞ്ഞെടുപ്പു വേളയില്‍ വികസനവും പുരോഗതിയും കണക്കുകകള്‍ നിരത്തി പറയുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടുവരുന്നത് അപഹാസ്യമാണെന്നും രാജീവ് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിനെ ഒരു മത്സരമായിട്ടല്ല താൻ കാണുന്നത്. മറിച്ച് തിരുവനന്തപുരത്തെ പുരോഗതിയിലേക്കു നയിക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ദൗത്യവും നിയോഗവുമായിട്ടാണ് കാണുന്നത്. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിനു ശേഷം തന്റെ ഊര്‍ജ്ജം ആയിരം മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊഴിയൂര്‍ പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിന്ന പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയപ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. 15 വര്‍ഷം ഉറങ്ങിയവരൊക്കെ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണെന്നും എന്തു വന്നാലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യവുമായി മുമ്പോട്ടു തന്നെ പോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Rajeev ChandrashekharModiyude Guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

Kerala

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ; വരുന്നകാലത്ത് ഇനിയും സങ്കടപ്പെടേണ്ടി വരും: രാജീവ് ചന്ദ്രശേഖർ

Kerala

ഇന്‍വെസ്റ്റ് കേരള അന്താരാഷ്‌ട്ര സംഗമം: നിക്ഷേപകർക്ക് സ്വാഗതം; സർക്കാർ സമീപനം മാറണം – രാജീവ് ചന്ദ്രശേഖർ

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies