Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 09:00 am IST
in Kerala
ഡോ. ടി.എന്‍. സരസു ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍

ഡോ. ടി.എന്‍. സരസു ടീച്ചര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍

കാളിയമ്പി

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്താണെന്നറിയാമോ?
അത് ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ ടി.എന്‍. സരസുവാണ്.

ഓര്‍മ്മയുണ്ടോ സരസു ടീച്ചറെ? എസ്എഫ്‌ഐക്കാര്‍ കുഴിമാടം തീര്‍ത്ത് അപമാനിച്ച് കണ്ണുനിറയിച്ച് ഇറക്കിവിട്ട പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ടി.എന്‍. സരസു ടീച്ചറെ?.

‘എന്റെ കുഴിമാടമല്ല ഇവര്‍ വെട്ടിയിരിക്കുന്നത്. വിക്ടോറിയ കോളജിന്റെ 127 വര്‍ഷത്തെ അഭിമാനവും യശസ്സുമാണ് ഇവര്‍ കുഴിമാടം വെട്ടി മൂടിയത്. ഇവിടെ ഇതുവരെ പഠിപ്പിച്ച അധ്യാപകരേയും പ്രിന്‍സിപ്പല്‍മാരേയും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളേയും ആണ് കുഴിമാടം വെട്ടി അതിനകത്ത് ഇവര്‍ അടക്കിയത്. കേരളത്തിലെ ഏറ്റവും അന്തസ്സുള്ള കലാലയങ്ങളിലൊന്നാണിത്. അനേകം പ്രമുഖരാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരിക്കുന്നത്. അവരെയെല്ലാമാണ് ഇവര്‍ അപമാനിച്ചിരിക്കുന്നത്’ എന്ന് കരഞ്ഞുകൊണ്ടാണ് ടീച്ചര്‍ വിക്ടോറിയ കോളജിന്റെ പടിയിറങ്ങിയത്.

സരസു ടീച്ചര്‍ വെറുമൊരു ടീച്ചര്‍ ആയിരുന്നില്ല. മക്കളില്ലാത്ത ടീച്ചര്‍ക്ക് താന്‍ പഠിപ്പിക്കുന്ന കുട്ടികളായിരുന്നു മക്കള്‍. തന്റെ മുന്നിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയേയും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ സഹായിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ ചികിത്സിക്കേണ്ട എന്ന് കരുതി മരണത്തെ കാത്തിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ആദ്യം സ്വന്തം പണമെടുത്തും പിന്നീട് എന്‍സിസി യൂണിറ്റിന്റെ സഹായത്തോടെയും ചികിത്സിച്ച് ഭേദമാക്കിയതൊക്കെ അതില്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രം.

സരസു ടീച്ചര്‍ വ്യക്തിപരമായി തന്നെ സഹായിച്ച ജീവിതം മുന്നോട്ട് നയിക്കാന്‍ വഴിവിളക്കായി അവര്‍ നിന്ന നൂറുകണക്കിന് കുട്ടികളാണ് അന്ന് വാര്‍ത്താമാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എസ്എഫ്‌ഐ എന്ന തെമ്മാടിക്കൂട്ടം കാട്ടിയ വൃത്തികേടിനെതിരേ രംഗത്ത് വന്നത്.

ആ കോളേജിന്റെ കാമ്പസില്‍ മുഴുവന്‍ പൂവാകമരങ്ങളും നെല്ലി മരങ്ങളും വച്ചുപിടിപ്പിച്ച് പരിപാലിച്ചു അവര്‍. നാക് അക്രിഡിറ്റേഷനില്‍ വിക്ടോറിയ കോളേജ് മുന്നിലെത്തിയത് ഇവരുടെയൊക്കെ അക്ഷീണപ്രയത്‌നത്തിന്റെ ഭാഗമായാണ്. ഇന്ന് ആ തണലിലിരുന്നാണ് ആ കോളജ് പാലക്കാടന്‍ ചൂടില്‍ തണുപ്പാറ്റുന്നത്.

ഇന്ന് പാലക്കാട് ആര്‍ക്ക് രക്തം ആവശ്യം വന്നാലും ഓടിയെത്തുക വിക്ടോറിയയിലെ എന്‍സിസി യൂണിറ്റിലേക്കാണ്. അതും സരസു ടീച്ചര്‍ തുടങ്ങി വച്ചത് തന്നെ. അവിടത്തെ എന്‍സിസി യൂണിറ്റ് ഓഫീസറായിരുന്ന സമയത്ത് രക്തബാങ്ക് ആരംഭിച്ച് നിരന്തരം രക്തദാനക്യാമ്പുകള്‍ നടത്തിയാണ് ആ എന്‍സിസി യൂണിറ്റ് അങ്ങനെയായത്.

ആ സരസുടീച്ചറെയാണ് വിരമിച്ച ദിവസം കുഴിമാടമൊരുക്കി എസ്എഫ്‌ഐ എന്ന മാഫിയാസംഘം അനാദരിച്ച് വിട്ടത്. കരഞ്ഞ് കണ്ണിരൊഴുക്കി താന്‍ പഠിപ്പിച്ച് ജീവിച്ച ആ കോളജിന്റെ പടികളിറങ്ങി അവര്‍.

അന്ന് പ്രതീകാത്മക കുഴിമാടമൊരുക്കിയവര്‍ ഇന്ന് കഴിഞ്ഞ ഒറ്റ മാസം കൊണ്ട് രണ്ട് കുഴിമാടങ്ങളാണ് ഈ നവോത്ഥാന കേരളത്തിന്റെ നെഞ്ചത്ത് കെട്ടിയുയര്‍ത്തിയത്. അതും ഒരിറ്റുവെള്ളം കൊടുക്കാതെ കൊരവള്ളി പൊട്ടിച്ച് ആഴ്ചകളോളം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഒരു പാവം സിദ്ധാര്‍ത്ഥന്റേയും അവര്‍ പറയുന്ന മാര്‍ക്കിട്ട് ജയിപ്പിച്ച് വിടാത്തതിനാല്‍ ഇതേ ആള്‍ക്കൂട്ട വിചാരണ നടത്തി അപമാനിച്ച് സ്വയം ജീവനൊടുക്കിയ ഒരു പാവം കലാകാരന്റേയും.

അവര്‍ പ്രതീകാത്മക കുഴിമാടങ്ങളില്‍ നിന്ന് യഥാര്‍ത്ഥ കുഴിമാടങ്ങളിലേക്കെത്തിയപ്പോള്‍ നാം സരസു ടീച്ചര്‍ക്കൊരുക്കിയിരിക്കുന്നത് രാജനൈതികരംഗത്തേക്കുള്ള രാജവീഥിയാണ്.
ചില എരണം കെട്ട എരപ്പാളികളുടെ അഹന്തയും അധര്‍മ്മവും കാരണം തന്റെ റിട്ടയര്‍മെന്റ് നാളില്‍ അന്നാ പാവം സ്ത്രീ കണ്ണീരൊഴുക്കി തലതാഴ്‌ത്തി കരഞ്ഞുവെങ്കില്‍ ഇന്നവര്‍ക്ക് തലയുയര്‍ത്തി തന്നെ തനിക്കും ശബ്ദമുണ്ടെന്ന് പറയാനൊരു വേദി ലഭിച്ചിരിക്കുന്നു.

ബിജെപി എന്ന രാഷ്‌ട്രീയകക്ഷിക്ക് ഇനി പിന്നോക്കമുണ്ടാവില്ല. കാരണം അത്രമേല്‍ ഗുരുത്വമാണ് ഈ ഒരൊറ്റ രാഷ്‌ട്രീയ പ്രസ്താവനയിലൂടെ നിങ്ങള്‍ നേടിയിരിക്കുന്നത്! മതി. എത്രയെത്ര കുറ്റങ്ങളുണ്ടെങ്കിലും കലവറയില്ലാതെ നിങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക് ഈ ഒരൊറ്റ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഗുരുത്വം നല്‍കുന്ന അനുഗ്രഹം മാത്രം മതി.

(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

Tags: bjpSFI Attacksbiggest political statementDr. T.N. SarasuAlathur BJP Candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.