Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദിയുടെ പുഷ്പാര്‍ച്ചന; ചരിത്രം ഓര്‍മ്മപ്പെടുത്തിയ ആ വീഡിയോ വൈറലായി

മോദി ഈയിടെ നടത്തിയ കോയമ്പത്തൂര്‍ പര്യടനത്തില്‍ 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ആ നടക്കുന്ന ഓര്‍മ്മകളുമായി ഇന്നും ജീവിക്കുന്ന നൂറുകണക്കിന് പേര്‍ക്കും ഇവരുടെയെല്ലാം ബന്ദക്കള്‍ക്കും മോദിയുടെ പുഷ്പാര്‍ച്ചന ആശ്വാസലേപനമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 05:47 pm IST
in India
1998ല്‍ അല്‍-ഉമ്മ നടത്തിയ 58 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയിലെ ഒരു ദൃശ്യം (ഇടത്ത്) കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്നു (വലത്ത്)

1998ല്‍ അല്‍-ഉമ്മ നടത്തിയ 58 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത് കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പരയിലെ ഒരു ദൃശ്യം (ഇടത്ത്) കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്നു (വലത്ത്)

കോയമ്പത്തൂര്‍: മോദി ഈയിടെ നടത്തിയ കോയമ്പത്തൂര്‍ പര്യടനത്തില്‍ 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ആ നടക്കുന്ന ഓര്‍മ്മകളുമായി ഇന്നും ജീവിക്കുന്ന നൂറുകണക്കിന് പേര്‍ക്കും ഇവരുടെയെല്ലാം ബന്ദക്കള്‍ക്കും മോദിയുടെ പുഷ്പാര്‍ച്ചന ആശ്വാസലേപനമായി മാറി. അന്നത്തെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 58 പേര്‍ക്കും പരിക്കേറ്റ 200 പേര്‍ക്കുമായി മോദി നടത്തിയ പുഷ്പാര്‍ച്ചനയുടെ വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നു.

1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന ഇരകള്‍ക്ക് മോദി പുഷ്പാര്‍ച്ചന നടത്തുന്ന വീഡിയോ:

PM Modi paid floral tributes to 1998 Coimbatore blast victims. pic.twitter.com/P3V2EcyDke

— Times Algebra (@TimesAlgebraIND) March 18, 2024

1998 ലെ കോയമ്പത്തൂര്‍ സ്ഫോടനം

1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം മറക്കാന്‍ കഴിയില്ല. 1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂര്‍ നഗരത്തില്‍ ബോംബ് സ്ഫോടനമുണ്ടായത്. 58 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. 11 ഇടങ്ങളിലായി 12 ബോംബാക്രമണങ്ങളാണ് അരങ്ങേറിയത്. അതും കോയമ്പത്തൂര്‍ നഗരത്തിന് 12 കിലോമീറ്റര്‍ ചുറ്റളവില്‍.

ജെലാറ്റിന്‍ സ്റ്റിക്കുകളുപയോഗിച്ചായിരുന്നു സ്ഫോടനം. കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍, ഇരുചക്രവാഹനങ്ങളിലെ സൈഡ് ബോക്സുകള്‍, റെക്സിന്‍-ഡെനിം ബാഗുകള്‍, പഴവണ്ടികള്‍ എന്നിവയിലായിരുന്ന ടൈമറുകള്‍ ഘടിപ്പിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ഒളിപ്പിച്ചുവെച്ചിരുന്നത്. കൃത്യസമയങ്ങളില്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. പൊട്ടാത്ത ഏതാനും ബോംബുകള്‍ അന്ന് ബോംബ് നിര്‍വ്വീര്യമാക്കല്‍ സ്ക്വാഡ് നിര്‍വീര്യമാക്കി. ശെല്‍വരാജ് എന്ന ട്രാഫിക് പൊലീസുകാരനെ ഭീകരവാദ സംഘടനയായ അല്‍ ഉമ്മ ഗ്രൂപ്പിലെ അംഗം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് 1997ല്‍ കോയമ്പത്തൂരില്‍ വര്‍ഗ്ഗീയ ലഹളയുണ്ടായി. ഇതിന് പ്രതികാരമായിട്ടായിരുന്നു കോയമ്പത്തൂര്‍ ബോംബ് സ്ഫോടന പരമ്പര പ്രതികള്‍ ആസൂത്രണം ചെയ്തത്.

എസ്.എ. ബാഷ എന്ന അല്‍- ഉമ്മ സംഘടനയുടെ സ്ഥാപകന്‍ ആയിരുന്നു പ്രധാനസൂത്രധാരന്‍. ബോംബ് സ്ഫോടന പരമ്പര നടന്ന ദിവസം വൈകീട്ട് നാല് മണിക്ക് കോയമ്പത്തൂരില്‍ രാഷ്‌ട്രീയ യോഗത്തിന് എത്തിച്ചേരേണ്ടിയിരുന്ന എല്‍.കെ. അദ്വാനിയായിരുന്നു ഭീകരവാദികളുടെ ലക്ഷ്യമെന്നും ഈ ബോംബ് സ്ഫോടനപരമ്പരയ്‌ക്ക് പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു.

അബ്ദുള്‍ നാസര്‍ മദനിയും അറസ്റ്റിലായി

ഈ ബോംബ് സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തു. അതുവരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിരുന്ന അബ്ദുള്‍ നാസര്‍ മദനിയ്‌ക്ക് ഇത്തരം ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അന്നാണ് വെളിപ്പെട്ടത്. കോയമ്പത്തൂര്‍ സ്ഫോടനത്തിന് പിന്നാലെ തമിഴ്നാട് പൊലീസ്, സിആര്‍പിഎഫ്, റാപിഡ് ആക്ഷന്‍ ഫോഴ്സ്, സ്വിഫ്റ്റ് ആക്ഷന്‍ ഫോഴ്സ് എന്നിവര്‍ സംയുക്തമായി കോയമ്പത്തൂരിലെ കോട്ടമേഡ്, തിരുമല്‍ സ്ട്രീറ്റ്, എന്‍എച്ച് റോഡ്, വിന്‍സന്‍റ് റോഡ്, ഉക്കടം, അല്‍-അമീന്‍ കോളനി, മജീദ് കോളനി, സലാമത്ത് നഗര്‍, സാരമേട് എന്നിവിടങ്ങളില്‍ അന്ന് നടത്തിയ തിരച്ചിലില്‍ സുലഭമായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

210 ജെലാറ്റിന്‍ സ്റ്റിക്കുകള്‍, 540 പൈപ്പ് ബോംബുകള്‍, 575 പെട്രോള്‍ ബോംബുകള്‍, 1100 ഇലക്ട്രിക്കല്‍ ഡിറ്റൊനേറ്ററുകള്‍, നിരവധി കത്തികള്‍, വാളുകള്‍, പിക്കാസുകള്‍, അരിവാളുകള്‍ എന്നിവ കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ്.എ. ബാഷയേയും 12 കൂട്ടാളികളെയും ചെന്നൈയില്‍ നിന്നും പിടികൂടി. ചെന്നൈയിലെ ട്രിപ്ലികെയിനിലെ ബാഷയുടെ വീട്ടില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തി. അന്നത്തെ തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം (ടിഎംഎംകെ) അറസ്റ്റ് ചെയ്തു.

Tags: S.A.BashamodiCoimbatore bomb blastLokSabhaElections2024modi's floral tributecoimbatore serial bomb blastAndul Nasir MadaniAl Ummah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.