ന്യൂദൽഹി: മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) ജനറൽ മാനേജരെ സിബിഐ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഭോപ്പാൽ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ബൻസാൽ കൺസ്ട്രക്ഷൻ വർക്സ് പ്രൈവറ്റ് ലിമിറ്റഡിലെ അടിസ്ഥാന സൗകര്യ നിർമാണ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരനിൽ നിന്നാണ് പ്രോജക്ട് ഡയറക്ടർ കൂടിയായ അരവിന്ദ് കാലെ കൈക്കൂലി വാങ്ങിയതെന്നും അവർ പറഞ്ഞു.
ഭോപ്പാലിലെയും നാഗ്പൂരിലെയും സിബിഐ സംഘം താമസസ്ഥലങ്ങളും ഔദ്യോഗിക സ്ഥലങ്ങളും ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
ഇവിടെ നടത്തിയ പരിശോധനയിൽ കൈക്കൂലി തുകയായ 20 ലക്ഷം ഉൾപ്പെടെ 45 ലക്ഷം രൂപ കണ്ടെടുക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: