ഇരിട്ടി: സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടിരുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ വ്യക്തിത്വമായിരുന്നു ഗുരുദേവനെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്ത് പാര്ശ്വവല്ക്കരിക്കപ്പെട്ടവര് ആരായിരുന്നു എന്ന് നമുക്കറിയാമെങ്കിലും ഇന്ന് സമകാലിക കേരളത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത് കര്‍ഷകരാണെന്നത് പരാമാര്ത്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി ശ്രീനാരായണ ഗുരുമന്ദിരം വാര്‍ഷികാഘോഷവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ രാഷ്ട്രീയമല്ല പറയുന്നത്. സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 60 ശതമാനവും ശമ്പളവും പെന്‍ഷനും കൊടുക്കാനാണ് വിനിയോഗിക്കുന്നത്. ബാക്കി 25 ശതമാനം പലിശ കൊടുക്കാനും ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒന്നും കൊടുക്കാനില്ലാത്ത അവസ്ഥയാണ്.
സാധാരണക്കാരായ കര്‍ഷകര്‍ എങ്ങിനെ ജീവിക്കുന്നു എന്നുള്ളതിനെക്കുറിച്ച് ഭരണാധികാരികള്‍ക്ക് ചിന്തയില്ലാതെ പോകുന്നു. ഇവിടെ 1972 ല്‍ ഉണ്ടാക്കിയ വന്യജീവി സംരക്ഷണനിയമം ഉണ്ടെങ്കിലും മനുഷ്യജീവി സംരക്ഷണം എന്നൊന്നില്ല. ആന ചവിട്ടിക്കൊന്നാലും പുലി കടിച്ചു കൊന്നാലും അത് സ്വാഭാവികമാണെന്നാണ് പരിസ്ഥിതി സ്നേഹികള്‍ എന്ന് വിളിക്കുന്ന ചിലര്‍ പറയുന്നത്. കര്ഷകന് കൊല്ലപ്പെട്ടത് സങ്കടകരമാണ് എന്ന് പറയാന്‍ പോലും ഇവര്‍ മടിക്കുന്നു. നമ്മുടെ കൃഷിഭൂമിയില്‍ ഇറങ്ങുന്ന പന്നികള്‍ നമ്മുടെ പറമ്പില്‍ നമ്മുടെ കൃഷി തിന്ന് പെറ്റുപെരുകുന്നവയാണ്. ഒരിക്കലും കാട് കണ്ടിട്ടില്ലാത്ത അവയെ കാട്ടുപന്നികള്‍ എന്ന് വിളിക്കരുത്. അതിനെ അങ്ങിനെ ഒരു ലേബല്‍ ഒട്ടിച്ച് മാറ്റിനിര്‍ത്തുന്നതിനു പകരം നമ്മള് വളര്‍ത്തുന്ന നമ്മുടെ സ്വന്തം പന്നികളായി അവയെ കരുതുകയും വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുകയും വേണം.
കൃഷിഭൂമിയുടെ അവകാശി കര്‍ഷകനാണെന്നും ആ കൃഷിഭൂമിയില്‍ ഇറങ്ങുന്ന ജീവികളുടെ അവകാശവും കര്‍ഷകനാണ്. വനപാലകരുടെ ദൗത്യം വനം പാലിക്കലും
വനാതിര്‍ത്തിയില്‍ കാവല്‍ നിന്ന് കൃഷിഭൂമിയില്‍ ഇറങ്ങുന്ന വന്യജീവികളെ തടയുകയുകയുമാണ്. എന്നാല്‍ ഉടുമ്പിനെ പിടിക്കുകയും പന്നിയെ കല്ലെറിയുകയും ചെ
യ്യുന്ന കര്‍ഷകനെ പിടികൂടി കേസെടുക്കുകയാണ് തങ്ങളുടെ ജോലി എന്നാണ് ഇന്നത്തെ വനപാലകര്‍ കരുതുന്നതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
വിവിധ മലയോര മേഖലയില്‍ നിന്നും എത്തിയ അന്‍പതോളം കര്‍ഷകരെ വേദിയില്‍ ആദരിച്ചു. ഇരിട്ടി എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിച്ചു. യൂണിയന് ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കര്‍ഷകരെ ആദരിച്ചു.
ഇരിട്ടി യൂണിയന് സെക്രട്ടറി പി.എന്‍. ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, യോഗം അസി. സെക്രട്ടറി എം.ആര്. ഷാജി, പി. സാജിദ്, പി.പി. കുഞ്ഞൂഞ്ഞ്, കെ.ജി. യശോധരന്, കെ.എം. രാജന്, എ.എന്‍. സുകുമാരന്‍, വിജയന് ചാത്തോത്ത്, അനൂപ് പനക്കല്‍, നിര്‍മ്മല അനിരുദ്ധന്, കെ.കെ. സോമന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: