Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട് എന്നും ഹൃദയത്തില്‍; എംജിആറിനെ സ്മരിച്ച് മോദി തിരുപ്പൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 10:26 pm IST
in India
'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

'എന്‍ മണ്ണ്, എന്‍ മക്കള്‍' പദയാത്രയുടെ സമാപന വേദിയില്‍ യാത്രാനായകനും ബിജെപി തമിഴ്‌നാട് അധ്യക്ഷനുമായ കെ. അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപഹാരം സമ്മാനിക്കുന്നു.

തിരുപ്പൂര്‍: തമിഴകമണ്ണില്‍ എംജിആറിന്റെ സ്മരണ ഉണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബാധിപത്യത്തിന് എംജിആര്‍ എതിരായിരുന്നു, സദ്ഭരണമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജയലളിതയും ഇതേപാതയാണ് പിന്‍തുടര്‍ന്നത്, മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിച്ച എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യഥാര്‍ത്ഥ നേതാവായിരുന്നു എംജിആര്‍. ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജന്മഭൂമിയായ കാന്‍ഡിയില്‍ പോകുവാന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ എംജിആറിന്റെ കര്‍മഭൂമിയിലെത്തിയിരിക്കുന്നു. കുടുംബാധിപത്യം തകര്‍ത്ത് തമിഴ്‌നാട്ടില്‍ സദ്ഭരണത്തിന് തുടക്കം കുറിച്ചത് എംജിആറാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്‌ക്കുമായിട്ടാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എംജിആറിനെ ഡിഎംകെ അവഹേളിക്കുകയാണ്, മോദി ചൂണ്ടിക്കാട്ടി.

തമിഴ്‌നാടുമായി വൈകാരിക ബന്ധമാണ് എനിക്കുള്ളത്. പാര്‍ലമെന്റില്‍ തമിഴ്‌നാടിന്റെ പാരമ്പര്യം നിറഞ്ഞ ചെങ്കോല്‍ സ്ഥാപിച്ചു. അതിനുശേഷം രാജ്യം ജിജ്ഞാസയോടെ തമിഴ്‌നാടിനെക്കുറിച്ച് അന്വേഷിക്കുന്നു. തമിഴും സംസ്‌കാരവും സവിശേഷതയാര്‍ന്നതാണ്. ഐക്യരാഷ്‌ട്രസഭയില്‍ തമിഴ് കവിത ചൊല്ലിയാണ് ഞാന്‍ സംസാരിച്ചത്. എന്റെ മണ്ഡലമായ വാരാണസിയില്‍ കാശി- തമിഴ് സംഗമം സംഘടിപ്പിച്ചു. ഇതിലൂടെ തമിഴ്‌നാടിന്റെയും പാരമ്പര്യത്തെ ബഹുമാനിക്കുകയായിരുന്നു.

32 വര്‍ഷം മുന്‍പ് 1991ല്‍ എകതാ യാത്ര ആരംഭിച്ചത് കന്യാകുമാരിയില്‍ നിന്നാണ്. കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുക, 370-ാം വകുപ്പ് റദ്ദ് ചെയ്യുക എന്ന രണ്ട് ലക്ഷ്യങ്ങള്‍ക്കായിരുന്നു ഏകതായാത്ര നടത്തിയത്. ഈ രണ്ട് ലക്ഷ്യങ്ങളും യാഥാര്‍ത്ഥ്യമാക്കി.

എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയിലൂടെ തമിഴ്‌നാട് പുതിയ പാതയിലാണെന്നും മോദി പറഞ്ഞു. ഇന്‍ഡി മുന്നണി പരാജയം സമ്മതിച്ചെങ്കിലും തമിഴ്‌നാടിനെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങളെ വിഭജിച്ച് നുണകളിലൂടെ അധികാരം സംരക്ഷിക്കാനണ് അവര്‍ ശ്രമിക്കുന്നത്. തമിഴ്ജനത സത്യവും യാഥാര്‍ത്ഥ്യവും തിരിച്ചറിയുന്നുണ്ടെന്നും മോദി പറഞ്ഞു.

Tags: TamilnaduK AnnamalaiNarendra ModiBJP Tamil Nadu presidentMGRTirupur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.