Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസമരം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സംഘടനാ നേതാക്കള്‍; ഒരു യുവാവ് കൊല്ലപ്പെട്ടു; 12 പൊലീസുകാര്‍ക്ക് ഗുരുതരപരിക്ക്

കര്‍ഷകസമരത്തിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സരമം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 08:44 pm IST
inIndia
വൈക്കോലില്‍ മുളകുപൊടി വിതറി തീകൊളുത്തി പൊലീസിനെ നേരിടുന്ന കര്‍ഷകസമരക്കാര്‍ (ഇടത്ത്) പൊലീസുകാരനെ വാള്‍കൊണ്ട് ആക്രമിക്കുന്ന സമരക്കാരന്‍ (വലത്ത്)

വൈക്കോലില്‍ മുളകുപൊടി വിതറി തീകൊളുത്തി പൊലീസിനെ നേരിടുന്ന കര്‍ഷകസമരക്കാര്‍ (ഇടത്ത്) പൊലീസുകാരനെ വാള്‍കൊണ്ട് ആക്രമിക്കുന്ന സമരക്കാരന്‍ (വലത്ത്)

ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സരമം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു. വാസ്തവത്തില്‍ ക്രമസമാധാനം കൈവിട്ടുപോകുന്ന സ്ഥിതിവിശേഷം യഥാര്‍ത്ഥ കര്‍ഷകസംഘടനാനേതാക്കളെ ഭയപ്പെടുത്തുകയാണ്. കാരണം ബുധനാഴ്ച 12 പൊലീസുകാര്‍ക്ക് കര്‍ഷകസമരക്കാരെന്ന പേരില്‍ നുഴഞ്ഞുകയറിയ അക്രമികളുടെ കല്ലേറിലും വടിയും വാളും ഗദയും ഉപയോഗിച്ചുള്ള ആക്രമണത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

ക്രമസമാധാനം കൈവിട്ടുപോകുന്നതായി രഹസ്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെ പഞ്ചാബ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമ താക്കീത് നല്‍കിയിരുന്നു. അടിയന്തരമായി പഞ്ചാബില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന താക്കീതാണ് അമിത് ഷാ നല്‍കിയത്. ഇത് സൈനിക ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതോടെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ തന്നെ സമരനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും സമരക്കാരെ തല്‍ക്കാലം പിന്തിരിയാന്‍ പ്രേരിപ്പിച്ചതായി അറിയുന്നു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹൈവേകളില്‍ ട്രാക്ടറുകള്‍ ഉപയോഗിക്കരുതെന്ന് സമരക്കാര്‍ക്കും പഞ്ചാബ് സര്‍ക്കാരിനും താക്കീത് നല്‍കിയിട്ടുണ്ട്. ആംബുലന്‍സിന് പോകാന്‍ കഴിയുന്നില്ലെന്നും സ്കൂള്‍ ബസുകള്‍ തടസ്സപ്പെടുന്നെന്നും ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

എന്തായാലും അക്രമസമരത്തിലൂടെ ഒരു രക്തസാക്ഷിയെയെങ്കിലും സംഘടിപ്പിക്കുക എന്ന സമരക്കാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ലക്ഷ്യം സാധ്യമായി. 22 കാരനായ ഒരു യുവാവാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ഷെല്ലാക്രമണമാണ് കാരണമെന്ന് സമരക്കാര്‍ അവകാശപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

12 പൊലീസുകാര്‍ക്ക് ഗുരുതരമായ പരിക്ക്; ഖലിസ്ഥാന്‍ ഏജന്‍റുമാര്‍ അക്രമം അഴിച്ചുവിടുന്നു

കര്‍ഷകസമരക്കാരുടെ  കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്. സമരത്തിനുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്നത് ഖലിസ്ഥാന്‍ ഏജന്‍റുമാരാണെന്ന് വ്യക്തമാണ്. ഇത്തരം നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമരത്തിന് പിന്നില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനും ഖലിസ്ഥാന്‍ സംഘടനകള്‍ അയയ്‌ക്കുന്ന വിദേശഫണ്ടിനും പങ്കുണ്ടെന്ന് ശിരോമണി അകാലിദള്‍ നേതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു.

ഹൈവേകളില്‍ നൂറുകണക്കിന് ട്രാക്ടറുകളാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ ഇരുന്നുകൊണ്ട് ഖലിസ്ഥാന്‍ വാദികള്‍ നടത്തുന്ന അക്രമങ്ങള്‍ ചില്ലറയല്ല. അവര്‍ ചിലപ്പോള്‍ ട്രാക്ടറുകള്‍ പൊലീസുകാരുടെ നേര്‍ക്ക് ഓടിക്കുക പോലും ചെയ്യുന്നു.

കര്‍ഷകസമരക്കാരുടെ  കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്.

കര്‍ഷകസമരക്കാര്‍  പുതിയ ആക്രമണമുറ പൊലീസിനെതിരെ പയറ്റുന്നതായും പരാതിയുയരുന്നു. മുളകുപൊടി വിതറിയ വൈക്കോലിന് തീകൊടുക്കുന്നത്   വഴി പൊലീസുകാര്‍ക്ക് ക്രമസമാധാനപാലനം അസാധ്യമാകുന്നതായി ഹരിയാന പൊലീസ് പറയുന്നു.  പൊലീസിനെ ആക്രമിക്കാന്‍ ഗദയും വടിയും കല്ലും  അമ്പും വില്ലും വരെ ഉപയോഗിക്കുന്നതായി പൊലീസ് പരാതിപ്പെടുന്നു.

ഇടയ്‌ക്കിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിച്ച് സമരക്കാരെ ചിതറിയോടിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ ഒരു വെടിവെയ്‌പിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ പലപ്പോഴും കര്‍ഷകരുടെ പേരില്‍ എത്തിയ അക്രമികളുടെ ക്രൂരമായ ആക്രമണങ്ങള്‍ മിണ്ടാതെ സഹിക്കുകയാണ് പൊലീസ്.

വാളും ചങ്ങലയുടെ അറ്റത്ത് കെട്ടിയ മുള്ളുഗദയും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുന്ന കര്‍ഷകരുടെ പേരില്‍ ഇറങ്ങിയ അക്രമികളെ നിറയെ കാണാം. ഇത്തരം വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

Tags: amit-shahFarmerskhalistan2024farmersprotestKhalistanifarmersdelhichalo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.