Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സെനറ്റ് യോഗം അട്ടിമറിച്ചു; മന്ത്രി ബിന്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണറെ കണ്ട് സെനറ്റംഗങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 03:27 pm IST
in Kerala

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം അട്ടിമറിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഇടപെട്ടതിൽ നടപടി ആവശ്യപ്പെട്ട് ഗവർണറെ കണ്ട് സെനറ്റ് അംഗങ്ങൾ.  സെനറ്റിലെ ഗവർണറുടെ പതിനൊന്ന് നോമിനികളാണ് ഗവർണറെ കണ്ട് പരാതി നൽകിയത്. യോഗത്തിൽ മന്ത്രി ബിന്ദുവിന്റെ നേതൃത്വത്തിലും ആഭിമുഖ്യത്തിലും തികഞ്ഞ നിയമലംഘനവും അരാജകത്വവുമാണ് നടന്നതെന്ന് പരാതിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

വൈസ് ചാന്‍സലര്‍ അധ്യക്ഷന്‍ എന്ന നിലയില്‍ അജണ്ടയുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തടസ്സപ്പെടുത്തുകയും അധ്യക്ഷയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും സെനറ്റിനെ അഭിസംബോധന ചെയ്യാന്‍ തുടങ്ങുകയും ചെയ്ത മന്ത്രിയുടെ പ്രവൃത്തി നിയമവിരുദ്ധമാണ്. രാഷ്‌ട്രീയ കാരണങ്ങളാല്‍ മന്ത്രി ബിന്ദു മനഃപൂര്‍വം നിയമം ലംഘിച്ചു. പ്രോചാന്‍സലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനുമപ്പുറം, പ്രത്യേക യോഗത്തിന്റെ അജണ്ട അട്ടിമറിക്കാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിനും മന്ത്രി കൂട്ടുനിന്നു. 1977ലെ കേരള സര്‍വ്വകലാശാലയുടെ ചട്ടങ്ങളിലെ 5 (3), (6), (7) അദ്ധ്യായങ്ങള്‍ വിവിധ തരത്തിലുള്ള പ്രമേയങ്ങള്‍ സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്, പ്രമേയം സംബന്ധിച്ച അന്തിമ അധികാരം വൈസ് ചാന്‍സലറാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ബഹുമാനപ്പെട്ട ചാന്‍സലര്‍ക്ക് പോലും നല്‍കാത്ത അധികാരം മന്ത്രി പ്രയോഗിക്കാന്‍ ശ്രമിച്ചത് രാജ്യത്തെ നിയമത്തോടുള്ള തികഞ്ഞ അനാദരവും അനുസരണക്കേടുമാണ്.

മന്ത്രിയുടെ പ്രസ്തുത നിയമവിരുദ്ധമായ പ്രവൃത്തിക്കെതിരെ പ്രവര്‍ത്തിക്കാന്‍ 1974ലെ കേരള യൂണിവേഴ്‌സിറ്റി ആക്ട് സെക്ഷന്‍ 7(3) പ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ബഹുമാനപ്പെട്ട ചാന്‍സലര്‍ക്ക് അധികാരമുണ്ട്. സര്‍വകലാശാലയുടെ ഏറ്റവും നല്ല താല്‍പ്പര്യം കണക്കിലെടുത്ത് സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെടണം.

പ്രോചാന്‍സലറുടെ മുന്നില്‍ വെച്ച് അവരുടെ മനോവീര്യം കെടുത്താന്‍ ചില അംഗങ്ങള്‍ പലതവണ ശാരീരികമായി ആക്രമിക്കാനും തുടര്‍ച്ചയായ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്താനും ശ്രമിക്കുന്നത് മാപ്പര്‍ഹിക്കാത്തതും നിയമപരമായി നേരിടേണ്ടതുമായ കുറ്റമാണ്. സെനറ്റ് ചേംബറില്‍ ആകെ അരാജകത്വത്തിന് കാരണമായ അങ്ങേയറ്റം അപമര്യാദയായി പെരുമാറിയ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം.

പ്രത്യേക സെനറ്റ് യോഗത്തിന്റെ അജണ്ടയ്‌ക്ക് അനുസൃതമായി, ഒരു വ്യക്തിയെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിക്കേണ്ട കമ്മിറ്റിക്കായി സെനറ്റിന്റെ പ്രതിനിധിയായി കേരള ആരോഗ്യ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ.സി.നായരുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ആ പേര് അംഗീകരിക്കണം

രജിസ്ട്രാറും പ്രോചാന്‍സലറും ഒപ്പിട്ട, വൈസ് ചാന്‍സലര്‍ വിളിച്ച പ്രത്യേക സെനറ്റ് മീറ്റിംഗിന്റെ മിനിറ്റ്‌സും , 16.02.2024 തീയതിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ഒപ്പിട്ട ഒരു പ്രസ് റിലീസും. വൈസ് ചാന്‍സലര്‍ അറിയാതെ പുറത്തിറക്കിയതും പ്രസിദ്ധീകരിച്ചതും അങ്ങേയറ്റം അപലപനീയമാണ്. കേരള സര്‍വകലാശാല രജിസ്ട്രാര്‍, പിആര്‍ഒ (ഇന്‍ചാര്‍ജ്) എന്നിവര്‍ക്കെതിരെ വലിയ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അംഗങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു.

ഡോ. വിനോദ്കുമാര്‍ ടി ജി നായര്‍, പി ശ്രീകുമാര്‍, പി എസ് ഗോപകുമാര്‍, ജി സജികുമാര്‍, അഡ്വ വി കെ മഞ്ചു, ഒ ബി കവിത, ഡോ. എസ് മിനി വേണുഗോപാല്‍ എന്നിവരാണ് ഗവര്‍ണറെ കണ്ടത്.

Tags: governorKerala UniversityR. BinduKerala University Senate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

India

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.